PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Friday, December 10, 2021

ഇലക്ട്രോണിക്സ് ഡയറക്ടറി ലക്കം 1

 ഇലക്ട്രോണിക്സ് ഡയറക്ടറി ലക്കം 1


 ഇലക്ട്രോണിക്സ് ഡയറക്ടറി ലക്കം 1

 ഡയറക്ടറി ഡൗൺലോഡ് ചെയ്യാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

Saturday, November 20, 2021

ഹോബി സർക്യൂട്ട് മാഗസിൻ 2007 ഏപ്രിൽ

 ഹോബി സർക്യൂട്ട് മാഗസിൻ 2007 ഏപ്രിൽ

 

https://drive.google.com/file/d/1PNWRxlFw7xTggyylecXKO7PKGIhRq3tS/view?usp=sharing
 ഹോബി സർക്യൂട്ട് മാഗസിൻ 2007 ഏപ്രിൽ ലക്കം വായിക്കുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേബിൾ ചിപ്പ് 2008 ജൂലൈ

 കേബിൾ ചിപ്പ് 2008 ജൂലൈ

https://drive.google.com/file/d/1xuw_3aLi7SgEIFsnXyR2gsML_trJHDUA/view?usp=sharing
 കേബിൾ ചിപ്പ് 2008 ജൂലൈ ലക്കം വായിക്കുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇലക്ട്രോണിക്സ് ടുഡേ 2005 ജനുവരി

 ഇലക്ട്രോണിക്സ് ടുഡേ 2005 ജനുവരി


 

 https://drive.google.com/file/d/1WZyKchrk4VlCbqmcSzW83YXwF0-wvzzp/view?usp=sharing

ഇലക്ട്രോണിക്സ് ടുഡേ 2005 ജനുവരി ലക്കം വായിക്കുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇലക്ട്രോണിക്സ് എവരിബഡി 1990 ഒക്ടോബർ

 ഇലക്ട്രോണിക്സ് എവരിബഡി 1990 ഒക്ടോബർ 


 https://drive.google.com/file/d/1AGsxvNvGmi9zviAmPzdadakALy4RdMBr/view?usp=sharing

 ഇലക്ട്രോണിക്സ് എവരിബഡി 1990 ഒക്ടോബർ ലക്കം വായിക്കുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Friday, November 19, 2021

ഇലക്ട്രോണിക്സ് കേരളം മാസിക ഒക്ടോബർ 2021

 ഇലക്ട്രോണിക്സ് കേരളം മാസിക ഒക്ടോബർ 2021

 

https://drive.google.com/file/d/1fYu4MwUxFrywkh-yXCKwZoPS6iM361Mq/view?usp=sharing

 
ഒക്ടോബർ 2021 ലക്കം മാസിക വായിക്കാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇലക്ട്രോണിക്സ് കേരളം മാസിക നവംബർ 2021

 ഇലക്ട്രോണിക്സ് കേരളം മാസിക നവംബർ 2021


https://drive.google.com/file/d/1DwpBWPT7jXzCvfxa6WtgvnszrwzXuj46/view?usp=sharing 

 നവംബർ 2021 ലക്കം മാസിക വായിക്കാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഒരു IFT കഥ

 ഒരു IFT കഥ

 


 

അപ്പുക്കുട്ടൻ അന്ന് വളരെ സന്തോഷവാനായാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് ഓടിയത്. അനിയനും, അനിയത്തിയും പുറകേ ഓടിയെങ്കിലും അപ്പുക്കുട്ടൻ അവരെയെല്ലാം വെട്ടിച്ച് ആദ്യം വീട്ടിലെത്തി.
അന്നാണ് ഇൻസ്റ്റാൾമെൻ്റ് കാരൻ റേഡിയോ കൊണ്ട് വന്ന് തരുമെന്ന് പറഞ്ഞദിവസം. അതാണ് അപ്പുക്കുട്ടൻ്റെ ഈ പരാക്രമത്തിന് കാരണം.
അവൻ വീട്ടിലെത്തി എല്ലായിടവും പരതി എങ്ങും പുതിയ റേഡിയോ കാണാനില്ല... അമ്മേ...അമ്മേ അവൻ ഉറക്കെ വിളിച്ചു. അമ്മയേം കാണാനില്ല.
എന്താടാ കിടന്ന് കാറി കൂവുന്നത് നിൻ്റെ ആരെങ്കിലും ചത്തോ?
അതാ അമ്മ വരുന്നുണ്ട്, ചന്തയിൽ പോയിട്ട് വരുന്ന വഴിയാണ്.തലയിൽ ഒരു കുട്ടയുണ്ട്, കൂടാതെ കയ്യിൽ ആടിന് കൊടുക്കാൻ എവിടെ നിന്നോ സംഘടിപ്പിച്ച പ്ലാവിലക്കൊമ്പുമുണ്ട്.
അമ്മ കുട്ട അരമതിലിൽ ഇറക്കിവച്ചു.
പിള്ളാരെന്തിയേടാ ?
അവര് വരുന്നുണ്ട്.. അമ്മേ ഇൻസ്റ്റാൾമെൻ്റ് ചേട്ടൻ റേഡിയോ കൊണ്ടു വന്നില്ലേ?
ഇന്നാ നിൻ്റെ റേഡിയോ...
വീട്ടിൽ പട്ടിണിയാണെങ്കിലും റേഡിയോ കേൾക്കാതെ എൻ്റെ മോൻ അയൽവക്കം തോറും പാട്ട് കേൾക്കാൻ തെണ്ടി നടന്ന് അവരുടെ ആട്ടും തുപ്പും ഇനി കേൾക്കണ്ട.
അമ്മിണിയമ്മ കുട്ടയിൽ നിന്ന് ഒരു റേഡിയോ എടുത്ത് മകൻ്റെ കയ്യിൽ കൊടുത്തു.
വീട്ടിൽ ആദ്യമായി വാങ്ങിയ പുത്തൻ നെൽകോ ബുള്ളറ്റ് റേഡിയോ ! ഒരു കറു കറുത്ത സുന്ദരൻ ....
അപ്പുക്കുട്ടൻ സന്തോഷം കൊണ്ട് മതിമറന്നു.. അവൻ അമ്മയുടെ കുട്ടയിൽ നിന്ന് ബാറ്ററി എടുത്ത് റേഡിയോ തുറന്ന് അതിലിട്ടു. ഓൺ ചെയ്തു.ഇരപ്പ് മാത്രം അഞ്ചരയാകണം ആലപ്പുഴ സ്റ്റേഷൻ തുറക്കണമെങ്കിൽ..
പുറകിലെ ബാൻഡ് സ്വിച്ച് നീക്കി മുന്നിലെ ട്യൂണിങ്ങ് ബട്ടൺ തിരിച്ച് അവൻ സിലോൺ റേഡിയോ കിട്ടുമോയെന്ന് നോക്കി.
ഇത് ശ്രീലങ്കൻ വാനൊലി കൂട്ട് സ്ഥാപനം ... ഇപ്പോൾ കൊഞ്ചം മലയാളം പാടൽകൾ കേൾക്കാം മുതൽ മുറയായി അങ്കാടി എൻ്റ തിരൈപ്പടത്തിൽ കേ ജേ ജേശുദാസ് പാടിയ പാടൽകൾ.... തമിഴ് കലർന്ന മലയാളത്തിൽ അനൗൺസർ വച്ച് കാച്ചുന്നുണ്ട്..
നല്ല അടിപൊളിയായി ഷോർട്ട് വേവ് സ്റ്റേഷനുകൾ കിട്ടുന്നുണ്ട്.
അങ്ങനെ അപ്പുക്കുട്ടൻ്റെ ജീവിതം ആ നെൽകോ ബുള്ളറ്റ് റേഡിയോയ്ക്കൊപ്പം കറങ്ങിക്കൊണ്ടിരുന്നപ്പോൾ മഴക്കാലമെത്തി..
ഇടിയും തോരാമഴയും... അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുന്നു.
രാവിലെ പ്രാദേശിക വാർത്തകൾ കേൾക്കാൻ റേഡിയോ തുറന്ന അപ്പുക്കുട്ടൻ സ്തബ്ദനായി റേഡിയോ ഒന്നും മിണ്ടുന്നില്ല.
ബാറ്ററി തീർന്നതാണോ?
ഹേയ് ആകില്ല കഴിഞ്ഞ ആഴ്ചയല്ലേ കശുവണ്ടി പെറുക്കി വിറ്റ കാശിന് 4 പുതിയ നൊവീനോ ബാറ്ററികൾ വാങ്ങിയിട്ടത് .. അവൻ റേഡിയോ തിരിച്ചും മറിച്ചും നോക്കി. ബാറ്ററി ഊരി വീണ്ടും ഇട്ടു നോക്കി ,തട്ടിയും മുട്ടിയും കുലുക്കിയും നോക്കി ..ഒരു രക്ഷയുമില്ല റേഡിയോ മിണ്ടുന്നില്ല.
അവൻ പേടിച്ച് പേടിച്ച് അമ്മയുടെ അടുത്തെത്തി പറഞ്ഞു. അമ്മേ റേഡിയോ മിണ്ടുന്നില്ല.
കാലമാടൻ അതും നശിപ്പിച്ചു.കോഴിയെ വളർത്തിയും മൊട്ട വിറ്റും ഇൻസ്റ്റാൾമെൻ്റ് കാരന് ആഴ്ചയിൽ 5 രൂപ വീതം കൊടുത്ത് ആറ്റ് നോറ്റ് വാങ്ങിച്ച റേഡിയോയാണ്.
നീ തന്നെ അത് ശരിയാക്കി കൊണ്ട് വാ .. പണ്ടാരക്കാലാ അമ്മ അപ്പുക്കുട്ടനെ ചീത്ത പറഞ്ഞ് ഓടിച്ചു
ശനിയാഴ്ചയാണ് സ്കൂളില്ല. അവൻ പതിയെ നാട്ടിലെ റേഡിയോ നന്നാക്കുന്ന മോഹനൻ ചേട്ടൻ്റെ വീട് ലക്ഷ്യമാക്കി നടന്നു. അവൻ്റെ ക്ലാസിൽ പഠിക്കുന്ന മുരളിയുടെ അച്ഛനാണ് 'മോഹനൻ.
ടൗണിൽ റേഡിയോ റിപ്പയറിങ്ങ് കടയുണ്ട് മോഹനനന്. അവൻ സമയം വൈകാതെ മുരളിയുടെ വീട്ടിലെത്തി. മോഹനൻ ചേട്ടൻ പല്ല് തേച്ച് കൊണ്ട് പറമ്പിൽ നിൽക്കുന്നുണ്ട്.
അവൻ കാര്യം പറഞ്ഞു.മോഹനൻ ചേട്ടാ റേഡിയോ മിണ്ടുന്നില്ല. ഇന്നലെ രാത്രി വരെ പാടി രാവിലെ ഓൺ ചെയ്തപ്പോൾ ഒരനക്കവുമില്ല.
എടാ അതിൻ്റെ IFT വീക്കായി പോയി മാറ്റിയിടാൻ 50 രൂപയാകും.. നീ റേഡിയോയും കാശും കൊണ്ടുവാ ഞാൻ നന്നാക്കിത്തരാം.
ഒരു വെള്ളിടി വെട്ടിയ പോലെ തോന്നി അപ്പുക്കുട്ടന് അമ്മയ്ക്ക് രാവിലെ മുതൽ വൈകിട്ട് വരെ പാടത്ത് പണിയെടുത്താൽ 15 രൂപയേ കൂലികിട്ടുകയുള്ളൂ.
സ്കൂളിലെ ഫീസ് 2 രൂപ കൊടുക്കാനില്ലാഞ്ഞിട്ട് മാഷ് രണ്ട് ദിവസം പുറത്ത് നിറുത്തി
കശുവണ്ടിയുടെ കാലം കഴിഞ്ഞതിനാൽ അത് പെറുക്കി വിറ്റ് കാശുണ്ടാക്കാനും പറ്റില്ല .. ഇനി കാട്ടിൽ ഈറ്റവെട്ടാൻ പോയിരിക്കുന്ന അച്ഛൻ്റെ മണിയോർഡർ വരണം .. അതെന്ന് വന്നിട്ടാണോ ആവോ?
അപ്പുക്കുട്ടൻ വിഷമിച്ച് നടന്ന് വരവേ ടെലിഫോൺസിൽ ജോലി ചെയ്യുന്ന രാഘവൻ ചേട്ടൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളുമുന്തി നടന്ന് വരുന്നു.
എന്താ അപ്പുക്കുട്ടാ മുഖത്തൊരു വിഷമം ...
രാഘവൻ ചേട്ടൻ ചോദിച്ചു. അവൻ കാര്യങ്ങളൊക്കെ പറഞ്ഞു. ഇതാണോ പ്രശ്നം നീ റേഡിയോ അടുപ്പിൻ്റടുത്ത് കൊണ്ടുപോയി കുറച്ച് നേരം വയ്ക്കടാ .. അതിൻ്റെ കോയിലും, IFTയുമൊക്കെ തണുപ്പടിച്ചിട്ടാണ് അത് പാടാത്തത്..
അവൻ വീട്ടിലേക്കോടി റേഡിയോ എടുത്ത് കത്തുന്ന അടുപ്പിന് സമീപം ചൂട് കിട്ടുന്ന സ്ഥലത്ത് വച്ചു.
പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞില്ല അതാ റേഡിയോയിൽ നിന്നൊരു കരകരപ്പ് പതിയെ റേഡിയോ പാടിത്തുടങ്ങി.
അപ്പുക്കുട്ടന് അത്ഭുതമായി ചൂട് കിട്ടിയാൽ എങ്ങനെ റേഡിയോ പാടും ?
അവന് ഇരിക്കപ്പൊറുതിയുണ്ടായില്ല രാഘവൻ ചേട്ടൻ്റെ വീട്ടിലേക്കോടി.. രാഘവൻ ചേട്ടൻ ചായ കുടിയൊക്കെ കഴിഞ്ഞ് പത്രപാരായണത്തിലാണ്.
എന്താ അപ്പുക്കുട്ടാ റേഡിയോ പാടിയില്ലേ?
പാടി... പാടി.. പക്ഷേ ചേട്ടാ ഒരു സംശയം ചൂട് കിട്ടിയപ്പോൾ എങ്ങനെയാ റേഡിയോ പാടിയത്?
നീ വാ കാണിച്ച് തരാം. രാഘവൻ അപ്പുക്കുട്ടനെയും വിളിച്ച് ചായ്പ് മുറിയിലേക്ക് കയറി.
അവിടെ മേശപ്പുറത്തതാ നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അഴിച്ച് പറിച്ചിട്ടിരിക്കുന്നു.
അതിൽ നിന്ന് തുറന്ന് കിടന്ന ഒരു റേഡിയോ രാഘവൻ എടുത്തു. അപ്പൂ ഇതാണ് ഓസിലേറ്റർ കോയിൽ, ഈ കാണുന്ന ഒരു പോലെയുള്ള 3 ചതുരക്കട്ടകൾ കണ്ടോ? ഇതാണ് IFTകൾ ഇതിൻ്റെ അടിയിൽ ഒരു കപ്പാസിറ്റർ ഉണ്ടാകും അന്തരീക്ഷത്തിൽ ഹ്യൂമിഡിറ്റി കൂടിയ കേരളത്തിലെ പ്പോലുള്ള കാലാവസ്ഥയിൽ തണുപ്പടിച്ചാൽ ഈ IFT യിലും ഓസിലേറ്റർ കോയിലിലും ചുറ്റിയിട്ടുള്ള ചെമ്പ് കമ്പിയിലും, സിറാമിക് കപ്പാസിറ്ററുകളിലും ഈർപ്പം പിടിക്കും... ഈർപ്പം പിടിച്ചാൽ ശരിയായ വിധത്തിൽ കറണ്ട് അതിലൂടെ ഒഴുകില്ല. അങ്ങനെ വന്നാൽ റേഡിയോ പാടില്ല.
ചിലപ്പോൾ ഇങ്ങനെ തണുത്ത് ഷോർട്ടാകുന്ന IFTയും കോയിലും ചൂടാക്കിയാലും ശരിയാകില്ല. അപ്പോൾ അത് മാറ്റേണ്ടി വരും..
മിക്കവരും റേഡിയോ തുറന്നാൽ ആദ്യം ശ്രദ്ധിക്കുന്നത് ഈ ചതുരക്കട്ട പോലിരിക്കുന്ന IFT യിലാണ്. അതിൻ്റെ മുകളിലാണെങ്കിൽ ആർക്കാണെങ്കിലും ഒന്ന് തിരിച്ച് നോക്കാൻ തോന്നുന്ന വിധം വെള്ള,മഞ്ഞ, പച്ച നിറങ്ങളിൽ സ്ക്രൂ പോലുള്ള ഒരു ഭാഗവുമുണ്ട്.
വല്ല കുടക്കമ്പിയോ ടെസ്റ്ററോ ഇട്ട് തിരിച്ച് അവനെ താറ്മാറാക്കിയായിരിക്കും മിക്കവരും റേഡിയോ നന്നാക്കാൻ കൊണ്ടുവരുന്നത്.
ഈ IFT കാരണമാണ് റേഡിയോ റിപ്പയിറിങ്ങ് കാര് കഞ്ഞി കുടിച്ച് ജീവിക്കുന്നതെന്ന് വേണമെങ്കിൽ പറയാം.
നിൻ്റെ റേഡിയോ ചൂടായപ്പോൾ പാടിയില്ലേ .. ഭാഗ്യമായി.. ഇനി അവനെ രാത്രിയിൽ തണുപ്പടിക്കാതെ വല്ല കടലാസിലും പൊതിഞ്ഞ് കാർഡ് ബോർഡ് പെട്ടിയിൽ സൂക്ഷിച്ച് വയ്ക്കണം
ശരി ചേട്ടായീ എനിക്കും ഈ റേഡിയോ റിപ്പയറിങ്ങ് പഠിക്കണമെന്നുണ്ട്.
നീ സമയം കിട്ടുമ്പോൾ ഇങ്ങോട്ട് പോര് നമുക്ക് എല്ലാം പഠിക്കാമെടാ..
ചാരു കസാലയിൽ കിടന്ന് ഒന്ന് മയങ്ങിയ അപ്പുക്കുട്ടൻ പെട്ടെന്ന് ഞെട്ടിയുണർന്നു. കയ്യിൽ കെട്ടിയ സ്മാർട്ട് വാച്ചിൽ നോക്കി 2021 നവംബർ 19 വൈകിട്ട് 5 മണി.. ഓ ഇന്ന് ഓഫ് ഡേ ആണല്ലോ എങ്ങും പോകേണ്ടതില്ല അദ്ദേഹം വീണ്ടും മയക്കത്തിലേക്ക് വീണു.
80 കളിൽ രാഘവൻ ചേട്ടൻ്റെ വീട്ടിൽ റേഡിയോ റിപ്പയറിങ്ങിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ച അപ്പുക്കുട്ടൻ ഇന്ന് ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ചീഫ് മെക്കാനിക്കാണ്.
റിട്ടയർമെൻ്റിനോടടുക്കുന്ന അദ്ദേഹത്തിൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞ് നിൽക്കുന്നത് കാണാം പഴയ കാല ഓർമ്മകളായിരിക്കാം ആ പുഞ്ചിരി വിരിയിച്ചത്.

TBA 810 ഐ സി ആംപ്ലിഫയർ

 TBA 810 ഐ സി ആംപ്ലിഫയർ

 


 

ഒരു ആംപ്ലിഫയർ പണിഞ്ഞൊപ്പിക്കുക എന്നത് 1980 കളുടെ തുടക്കം വരെ ഒരു സാധാരണ ഇലക്ട്രോണിക്സ് ഹോബിയിസ്റ്റിനോ, എന്തിന് തഴക്കം വന്ന മെക്കാനിക്ക്കൾക്ക് പോലും ഒരു ഭഗീരഥപ്രയത്നമായിരുന്നു.
ഇന്നത്തെപ്പോലെ ഇലക്ട്രോണിക്സ് അസംബിൾഡ് ബോർഡുകൾ അക്കാലത്ത് ഷോപ്പുകളിൽ കിട്ടാനേ ഇല്ല.
ജീവിച്ച് കിട്ടിയാൽ കിട്ടി.. ഇല്ലെങ്കിൽ ചത്തു എന്ന കണക്കിന് ചക്കിപൂച്ചക്ക് കുട്ടികൾ ഉണ്ടാകുന്നത് പോലെ ചറപറാ അസംബിൾഡ് ബോർഡുകൾ ഉണ്ടാക്കി ഇറക്കുന്നവർ അക്കാലങ്ങളിൽ തീരെയില്ലായിരുന്നു.
സ്വന്തമായി PCB നിർമ്മിക്കുക എന്നത് അന്ന് കേട്ട് കേഴ്‌വി പോലും ഇല്ലാത്ത കാലം.. 2N 3055,2N 3773 എന്നിങ്ങനെ നമ്പറുകൾ ഭട്ടൻമാരുടെ കുറി പോലെ വലിപ്പത്തിൽ നെറ്റിയിൽ ഒട്ടിച്ച വലിയ അമ്മാവൻ ട്രാൻസിസ്റ്ററുകളാണ് ആംപ്ലിഫയറുകളിലെ അന്നത്തെ താരങ്ങൾ..
ഈ പെരുവയറൻ ട്രാൻസിസ്റ്ററുകളെ മെരുക്കി ഒരു ആംപ്ലിഫയർ ഉണ്ടാക്കി പാടിക്കുക എന്നത് അന്നത്തെ അലൂമിനിയം കമ്പി സോൾഡറിങ്ങ് ലെഡാണെന്ന് കരുതാൻ തക്ക വിവരം മാത്രമുള്ള സാധാരണ ഇലക്ട്രോണിക്സ് ഹോബിയിസ്റ്റുകളുടെ പിടിയിലൊതുങ്ങുന്ന കാര്യമായിരുന്നില്ല.
അലൂമിനിയം കമ്പി ലെഡ് ആണെന്ന് കരുതുക.. ഇവിടെ ഡെൽഹി റേഡിയോ കുറച്ച് അതിഭാവുകത്വം കലർത്തിയില്ലേ എന്ന് നിങ്ങൾക്ക് സംശയം തോന്നാം.
തോന്നണ്ട 1980 കളിലെ അവസ്ഥ അതായിരുന്നു. നാട്ടിലുള്ള റേഡിയോ മെക്കാനിക്കുകൾക്ക് ഹോബി, കീബി എന്ന് പറഞ്ഞ് നടക്കുന്ന പിള്ളാരെ കണ്ണെടുത്താൽ കണ്ടൂട... അവരുടെ കടയുടെ പരിസരത്തെങ്ങാനും ചെന്ന് എത്തി നോക്കിയാൽ നാട്ട് ഭാഷയിലെ സംസ്കൃത പദങ്ങൾ ഉപയോഗിച്ച് ബഹുമാനിച്ച് ഓട്ടിക്കും...
വായിച്ച് മനസിലാക്കാൻ മാതൃഭാഷയിൽ പുസ്തകങ്ങൾ ഇല്ല. ഇംഗ്ലീഷ് പുസ്തകങ്ങൾ കിട്ടണമെങ്കിൽ കൊച്ചി, തിരുവനന്തപുരം പോലുള്ള മഹാനഗരങ്ങളിൽ പോകണം. അത് കിട്ടിയാലും വായിച്ചാൽ മനസിലാകണമെന്നില്ല.ഇൻ്റർനെറ്റ്, കംപ്യൂട്ടർ എന്നിവയൊന്നും സ്വപ്നങ്ങളിൽ പോലുമില്ല. സംശയങ്ങൾ ചോദിക്കാൻ ആരുമില്ല. അവസ്ഥ!.
പത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യങ്ങളിൽ ഒരു ചെറിയ പരസ്യം വന്ന് തുടങ്ങി.. TBA 810 IC വച്ചുള്ള ആംപ്ലിഫയറി ൻ്റെ ഹോബി കിറ്റ് വേണ്ടവർ 28 രൂപ വിഷ ഇലക്ട്രോണിക്സ് ലാമിംഗ്ടൺ റോഡ് ബോബെയിലേക്ക് മണി ഓർഡർ അയക്കുക .
പലരും കാശ് അയച്ചു. അയച്ചവർക്ക് ബോംബെയിൽ നിന്നും പോസ്റ്റാഫീസ് വഴി ഒരു ചെറിയ പാക്കറ്റ് വന്നു.
അത് തുറന്ന് നോക്കിയവർ അത്ഭുതപ്പെട്ടു. നാലഞ്ച് റസിസ്റ്റൻസുകളും, ഏതാനും കപ്പാസിറ്ററുകളും ഒപ്പം ഇത് വരെ കണ്ടിട്ടില്ലാത്ത ഒരത്ഭുത വസ്തുവും..
പറക്കാൻ ഒരുങ്ങുന്ന പരുന്ത് ചിറക് വിടർത്തിയിരിക്കുന്നത് പോലെ രണ്ട് ചിറകുകളുമായി എട്ട് കാലി പോലെ കറുത്ത ഒരു ചെറിയ സാധനം .... അവനാണ് TBA 810.
ഒപ്പം അസംബ്ലിങ്ങ് നിർദ്ദേശങ്ങൾ അച്ചടിച്ച നോട്ടീസ് ഉണ്ട്.കൂടാതെ കിറ്റിൽ ഒപ്പം കിട്ടിയ PCB യിൽ എല്ലാ പാർട്സുകളും ഇടേണ്ട സ്ഥലം മാർക്ക് ചെയ്തിട്ടുണ്ട്.
കിറ്റ് കിട്ടിയവർ അസംബിൾ ചെയ്തു ... ബാറ്ററി കണക്ഷൻ കൊടുത്തു.. ആശ്ചര്യം..അത് പാടുന്നു.. തുടക്കക്കാരനാണ് അസംബിൾ ചെയ്തത് എന്ന അവഗണനയൊന്നും അവൻ നമ്മളോട് കാണിക്കുന്നില്ല.
സാധാരണ എന്ത് ഉണ്ടാക്കാൻ നോക്കിയാലും ആദ്യ തവണ അത് ശരിയാകാറില്ല അതാണ് അത്ഭുതം വരാൻ കാരണം.
ഹോബിയിസ്റ്റുകളായ പീറപ്പിള്ളാര് ആംപ്ലിഫയറുകൾ ഉണ്ടാക്കിത്തുടങ്ങിയ കാര്യം റേഡിയോ മെക്കാനിക്കുകൾ അറിഞ്ഞു. അവരും അവർ പാർട്സുകൾ വാങ്ങുന്ന കടകളിൽ ഇതിനെപ്പറ്റി തിരക്കി.. എല്ലാ കടക്കാരും ഹോബി കിറ്റുകൾ സ്റ്റോക്ക് ചെയ്ത് തുടങ്ങി.. പതിയെപ്പതിയെ കേരളത്തിലെ ഇലക്ട്രോണിക്സ് രംഗം ചൂട് പിടിച്ചു. 1984 ൽ കോട്ടയത്ത് നിന്നും ഇലക്ട്രോണിക്സ് എവരിബഡി എന്ന മാസിക ഇറങ്ങിത്തുടങ്ങി.. അതിൽ ഈ IC വച്ചുള്ള ധാരാളം സർക്യൂട്ടുകൾ വന്നു. ഇതോടെ ഈ IC വളരെ പോപ്പുലറായി..
കണ്ണുമടച്ച് അസംബിൾ ചെയ്താലും പാടും എന്നതായി സ്ഥിതി. ഇലക്ട്രോണിക്സിലെ തുടക്കം നന്നായതോടെ പലരും ഈ രംഗത്ത് കാലുറപ്പിച്ചു..
6 മുതൽ 16 വരെയുള്ള ഏത് വോൾട്ടേജിലും പാടും, കയ്യിലുള്ള സ്പീക്കർ 4 ഓംസോ... 8 ഓംസോ ആകട്ടെ ഈ ।Cക്ക് അതൊന്നും പ്രശ്നമില്ല അവൻ പാടും!..
6 വോൾട്ട് കൊടുത്താൽ 1 watt കിട്ടും 16 വോൾട്ട് കൊടുത്താൽ 7 വാട്ട്സും. അന്നത്തെ താരമായ വാക്ക്മാൻ കാസറ്റ് പ്ലെയറിനൊപ്പം ആംപ്ലിഫയറായി ധാരാളമായി ഉപയോഗിച്ച് വന്നിരുന്നു., എന്തിന് ഡെൽഹി റേഡിയോയുടെ ഔട്ട്പുട്ട് സ്റ്റേജിൽ പോലും ഇവൻ എത്തി.
ക്ലാസ് AB ഗണത്തിൽ പെട്ട ഇവൻ്റെ ശബ്ദ സൗകുമാര്യം ഇവനിലൂടെ പാട്ട് കേട്ട ആരും മറക്കാനിടയില്ല.
ആദ്യമായി പുറത്തിറക്കിയ ഹൈപവർ ഓഡിയോ ഐസിയാണ് TBA 810.
"ഏഴ് വാട്ട്സ്"....... അത് അക്കാലത്ത് ഒരു ഒന്നൊന്നര വാട്സ് തന്നെയായിരുന്നു. ഓവർ ഗെയിനുണ്ടായിരുന്ന ഇവന് അടുത്തുള്ള മീഡിയം വേവ് റേഡിയോ സ്റ്റേഷൻ യാതൊരു അഡീഷണൽ പാർട്സുകളും ഇല്ലാതെ ചാടിപ്പിടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.
ഇന്ത്യയിൽ BEL കമ്പനി ഈ IC നിർമ്മിച്ചിരുന്നു. ഹിറ്റാച്ചി, ST, തോഷിബ തുടങ്ങിയ കമ്പനികളുടെ IC കൾ 6 രൂപക്ക് ലഭിച്ചിരുന്നപ്പോൾ BEL 810 ന് 12രൂപയായിരുന്നു വില.അതിന് തക്ക ക്വാളിറ്റിയും BEL 810 ന് ഉണ്ടായിരുന്നു.
കാലം കടന്ന് പോകവേ
7 വാട്ട്സ് എന്നതെല്ലാം പിള്ളാർക്ക് പോലും വേണ്ടാത്ത തരത്തിൽ 30 വാട്ടിൻ്റെ TDA 2030, 50 വാട്ടിൻ്റെ TDA 2050.. 40 + 40 വാട്ടിൻ്റെ 4440 തുടങ്ങിയ ഐസികൾ കളത്തിലിറങ്ങിയതോടെ വിപണി നഷ്ടപ്പെട്ട TBA 810
ഗതകാല സ്മരണകൾ അയവിറക്കി പഴയ ഹോബി സർക്യൂട്ടു പുസ്തകങ്ങളിൽ പടമായി ഇരിക്കുന്നു.
ഇപ്പോഴും ഏകദേശം 50-60 രൂപാ റേഞ്ചിൽ TBA 810 അവിടവിടെയായി ലഭിക്കുന്നുണ്ട് എന്നറിയുന്നു. പഴയ കാല നിർമ്മിതി തന്നെയാകും..

ഡൽഹി റേഡിയോകളിലെ എൽ ബോർഡുകൾ

 ഡൽഹി റേഡിയോകളിലെ എൽ ബോർഡുകൾ

 


 

ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങൾ പഠിച്ചത് പഴയ ഡെൽഹി റേഡിയോ സെറ്റുകളിലെ L ബോർഡുകളിലായിരുന്നു.
അതിൻ്റെ മനോഹരമായ സ്വർണ്ണ കളറുള്ള ചാസിസിൽ L ബോർഡും, ഗാങ്ങ് കണ്ടൻസറും, ഫെ റൈറ്റ് റോഡും ,ഓസിലേറ്റർ കോയിലും ,ബാൻഡ് സ്വിച്ചും ,ടൊയോ ട്ടോണിൻ്റെ 4 ഇഞ്ച് സ്പീക്കറും,മനോഹരമായ വയറിങ്ങും ഓർക്കുമ്പോൾ ഇപ്പോഴും നൊസ്റ്റാൾജിയ.
4 എവറഡി ബാറ്ററി ഇട്ടാൽ ഒരു പരാതിയും പറയാതെ നീ രണ്ട് മാസം പ്രാദേശിക വാർത്തകളും, യുവ വാണിയും, ചലച്ചിത്ര ശബ്ദരേഖയും, സാംബശിവൻ്റെ കഥാപ്രസംഗവും കൂടെക്കൂടെ ചലച്ചിത്ര ഗാനങ്ങളും, രഞ്ജിനിയും കേൾപ്പിച്ചിരുന്നു.
ഓരോ സ്ക്രാപ്പ് കടകൾ കാണുമ്പോഴും അവിടെയെല്ലാം ഞാൻ നിന്നെ പരതുന്നു എൻ്റെ പ്രീയപ്പെട്ട ഡെല്ലീ റേഡിയോ.. ആരുടെയെങ്കിലും തട്ടിൻപുറത്ത് പഴയ ഡെൽഹി റേഡിയോ എന്നെക്കാത്ത് കിടക്കുന്നുണ്ടായിരിക്കും

AC 128 ജർമ്മേനിയം ട്രാൻസിസ്റ്റർ

AC 128  ജർമ്മേനിയം ട്രാൻസിസ്റ്റർ

 


AC 128 PNP ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ 1980 മുതൽ 1995 വരെയുള്ള കാലങ്ങളിൽ ഇറങ്ങിയിരുന്ന ഡെൽഹി റേഡിയോകളുടെ ഓഡിയോ ആംപ്ലിഫയർ സ്റ്റേജിലെ നെടുനായകത്വം വഹിച്ചിരുന്ന പുള്ളിക്കാരനായിരുന്നു.
പുള്ളിക്കാരൻ എന്ന് ആലങ്കാരികമായി പറഞ്ഞതല്ല. ഈ മെറ്റൽ ക്യാൻ ട്രാൻസിസ്റ്ററുകളുടെ കളക്റ്റർ തിരിച്ചറിയാനായി ബോഡിയിൽ ഒരു ബ്ലാക്ക് അല്ലെങ്കിൽ റെഡ് സ്പോട്ട് ( പുള്ളി) കമ്പനിക്കാർ മുദ്രണം ചെയ്തിരുന്നു.
നീളമുള്ള മൂന്ന് കാലുകളോടെ അലുമിനിയം ക്യാൻ പാക്കിങ്ങിൽ ലഭിച്ചിരുന്ന സുന്ദരനായിരുന്നു ഇവൻ.
ചതുരൻ അലൂമിനിയം ഹീറ്റ് സിങ്ക് ഉടുപ്പിട്ട ആഡ്യൻമാർ ഫിലിപ്സ് ,മർഫി ,ബുഷ് പോലുള്ള ട്രാൻസിസ്റ്റർ സെറ്റുകൾക്കുള്ളിൽ പോഷ് ജീവിതം നയിച്ചിരുന്നപ്പോൾ.. സാധാരണ തകര ഹീറ്റ് സിങ്കിൽ പൊതിഞ്ഞ സാധുക്കൾ ഡെൽഹി റേഡിയോകളിൽ തൊള്ള തുറന്ന് പാടിക്കൊണ്ടിരുന്നു.
സിലിക്കോൺ ട്രാൻസിസ്റ്ററുകൾക്ക് ബേസിൽ കൊടുക്കുന്ന ബയാസിങ്ങ് വോൾട്ടേജ് 0.6 ഉണ്ടെങ്കിലേ സ്വിച്ചിങ്ങ് നടക്കുകയുള്ളൂ.. എന്നാലോ ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ 0.25 വോൾട്ട് ബേസിൽ കിട്ടിയാൽ അടിപൊളിയായി സ്വിച്ചിങ്ങ് നടക്കും. തൻമൂലം ലോ വോൾട്ടേജ് ബാറ്ററി ഓപ്പറേറ്റഡ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നവർ ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് 1980കളിൽ ധാരാളമായി കോമൺ എമിറ്റർ ട്രാൻസിസ്റ്റർ റേഡിയോ ഡിസൈനുകൾ ചെയ്തിരുന്നു.
ഒരു ഗുണത്തിന് ഒരു ദോഷവുമുണ്ടെന്ന് പഴമക്കാർ പറയുന്നത് അന്വർത്ഥമാക്കി ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ.
AC 128 ൻ്റെ പ്രധാന ദോഷം ലീക്കേജ് കറണ്ടായിരുന്നു. സ്വിച്ചിങ്ങിന് 0.25 വോൾട്ട് മതിയെന്നതിനാൽ ബേസിൽ കറണ്ടിൻ്റെ മണമടിച്ചാൽ ഇവൻ കണ്ടക്റ്റ് ചെയ്യാൻ ആരംഭിക്കും. അതിന് ബേസിൽ സിഗ്നൽ തന്നെ കിട്ടണമെന്ന് നിർബന്ധമൊന്നുമില്ല. PCB യിലൂടെ ഇൻഡക്ഷൻ മൂലം വല്ല പൊട്ടോ, പൊടിയോ വോൾട്ടേജ് കിട്ടിയാൽ മതി അവൻ കണ്ടക്റ്റ് ചെയ്യും, കളക്റ്റർ-എമിറ്റർ കറണ്ടൊഴുകും.
ഇതു മൂലം ഔട്ട്പുട്ടിൽ ( സ്പീക്കറിൽ) അനാവശ്യമായ നോയിസും, ഇരപ്പും കയറി വരും, ട്രാൻസിസ്റ്ററുകൾ ചൂടാകും, ബാറ്ററി വെറുതേ പാഴാകും.
AC 128 ൻ്റെ ഈ ബയാസിങ്ങ് തകരാറുകൾ ഒരു പരിധിവരെ ഒഴിവാക്കുവാനായി പരമാവധി മാച്ച് ചെയ്യുന്ന രണ്ട് ട്രാൻസിസ്റ്ററുകൾ ഒരു പാക്കറ്റിലാക്കി മാച്ച്ഡ് പെയറുകൾ എന്ന പേരിൽ വിപണിയിൽ ലഭിച്ചിരുന്നു.
ഫിലിപ്സ്, മർഫി, നെൽകോ, ബുഷ് പോലുള്ള കമ്പനി സെറ്റുകളിൽ ഒരു ഔട്ട് പുട്ട് ട്രാൻസിസ്റ്ററിന് ലീക്കേജായി അത് മാറ്റുകയാണെങ്കിൽ ഉടൻ വീണ്ടും പോകും. മാറുകയാണെങ്കിൽ ഔട്ട്പുട്ട് ട്രാൻസിസ്റ്ററുകൾ രണ്ടും ഒരുമിച്ച് മാറ്റണം.
ഒരു AC 128 ന് 1990 കളിൽ 4 രൂപയായിരുന്നു വില.അന്ന് മാച്ച്ഡ് പെയർ പാക്കറ്റിന് 16 രൂപ വില വന്നിരുന്നു.
1990കളോടെ അസംസ്കൃത പദാർത്ഥമായ ജെർമ്മേനിയത്തിൻ്റെ വില കൂടുതൽ നിമിത്തം AC 128 ട്രാൻസിസ്റ്ററുകളുടെ വില കൂടി കൂടി വന്നു. 80കളിൽ 1 രൂപ 30 പൈസ വില നിന്നിരുന്ന ഇവന് 90 കളോടെ 4 രൂപക്ക് മേൽ വില വന്നു.
ഇതോടെ പ്ലാസ്റ്റിക് പാക്കേജിൽ വരുന്ന വില കുറഞ്ഞ ,ശബ്ദ ഗുണം ഇല്ലാത്ത സിലിക്കോൺ ഇക്വുവലൻ്റുകൾ രംഗം കയ്യടക്കി.
പതിയെ പതിയെ ഏകദേശം 1995 ഓടെ ഇന്ത്യയിലെ ഇവൻ്റെ നിർമ്മാതാക്കളായ ബാംഗ്ളൂരിലെ BEL കമ്പനി (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) വിപണിയിൽ ആവശ്യക്കാരില്ലാത്തത് മൂലം AC 128 ൻ്റെ പ്രൊഡക്ഷൻ നിറുത്തി.
ട്രാൻസിസ്റ്റർ റേഡിയോകളിൽ ഔട്ട്പുട്ട് സെക്ഷനിൽ രാജപദവിയിൽ വിരാജിച്ചിരുന്ന AC 128 ട്രാൻസിസ്റ്ററുകൾ അങ്ങനെ കളമൊഴിഞ്ഞു.
ഇന്നും വിൻ്റെജ് റേഡിയോ കൾക്ക് ജീവൻ കൊടുക്കുന്നവർ AC 128 ന് ആവശ്യക്കാരായി ഉണ്ട്.ഇതിനാൽ സെക്കൻസ് മാർക്കറ്റിൽ ഒരു വർക്കിങ്ങ് കണ്ടീഷൻ AC 128 ന് 250 രൂപ വരെ നൽകാൻ ആളുണ്ട്.
ഇനിയും അധികം ഇവനെക്കുറിച്ച് പറയാനുണ്ടെങ്കിലും അത് മറ്റൊരവസരത്തിലേക്ക് മാറ്റി വാക്കുകൾ ചുരുക്കുന്നു.

 

Monday, January 4, 2021

ഫ്രിഡ്ജ് സോളാറിൽ പ്രവർത്തിപ്പിക്കാം

 ഫ്രിഡ്ജ് സോളാറിൽ പ്രവർത്തിപ്പിക്കാം

 രാജീവൻ കല്ലിശേരി


 
ഫ്രിഡ്ജ് ഒരു കിലോവാട്ട് സോളാർ ഇൻവേർട്ടറിൽ പ്രവൃത്തിപ്പിക്കാൻ എന്താണ് വഴി!

ഒരു സാധാരണ ചെറിയ ഫ്രിഡ്ജ് 135-150 വാട്ട് മാത്രമേ ഉള്ളൂവെങ്കിലും സ്റ്റാർട്ടിംഗിൽ ഒന്നര കിലോവാട്ട് വരെ പവറെടുക്കും. അതിനാൽ ഫ്രിഡ്ജ് 1 KW സോളാറിൽ പ്രവൃത്തിപ്പിച്ചാൽ സോളാർ ഇൻവെർട്ടർ PCU (Power Control Unit) ട്രിപ്പ് ആവും എന്നതാണ് അനുഭവം.

വീട്ടിൽ 1 KW Rooftop Solar system സ്ഥാപിച്ചത് 2013 ഒക്ടോബറിലായിരുന്നു. സോളാറില് നിന്നുള്ള പ്രതിദിന ഉല്പ്പാദനം ഏകദേശം 3- 3.5 യൂണിറ്റായിരുന്നു. അന്ന് ശരാശരി പ്രതിദിന വൈദ്യുതി ഉപഭോഗവും 3 - 3.5 യൂണിറ്റുതന്നെ. പ്രതിദിന ഉപഭോഗത്തിൽ പകുതിയോളം ഫ്രിഡ്ജിന് മാത്രമായി ആവശ്യമായതിനാൽ അത് സോളാറിൽ ഉപയോഗിക്കാതിരിക്കുന്നത് നഷ്ടവുമാണ്. ഫ്രിഡ്ജിന് മാത്രമായി ഒരു 3 KW ഇൻവേർട്ടർ വാങ്ങുന്നതിനെക്കുറിച്ചു വരെ ആലോചിച്ചു. അതിനും ഒരു 15000 രൂപയോളം വേണം; പിന്നെ ഊർജ്ജ നഷ്ടവും!

അങ്ങനെയാണ് പുതിയൊരു മാർഗ്ഗം കണ്ടെത്തിയത്. 80 രൂപ ചെലവിൽ പദ്ധതി പൂർത്തിയാവുകയും ചെയ്തു. അതിങ്ങനെ:

1. തുടക്കത്തിൽ കംപ്രസർ മോട്ടോർ കറങ്ങാത്തതിനാൽ വൈൻഡിംഗിന്റെ Resistance മാത്രമാണ് കറണ്ടിനെ പ്രധിരോധിക്കുന്നത്. അതിനാൽ കറണ്ട് സാധാരണയിലും 7-10 മടങ്ങ് കൂടുതലായിരിക്കും. കറങ്ങിക്കഴിഞ്ഞാൽ Inductive reactance കൂടെ വരുന്നതിനാൽ കറണ്ട് സാധാരണ നിലയിലേക്ക് കുറയും. അതിനാൽ തുടക്കത്തിൽ ഒരു അധിക പ്രതിരോധം ചേർക്കുക, പിന്നീട് കറക്കം കൂടുമ്പോൾ അതെടുത്തുകളയുക എന്നതാണ് വഴി.

2. Negative Temperature Coefficient (NTC) Thermistor ആണ് ഇതിനായി ഉപയോഗിച്ചത്. ഇത് തണുത്തിരിക്കുമ്പോൾ പ്രതിരോധം കൂടുതലായിരിക്കും. ഇതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ സ്വയം ചൂടായി പ്രതിരോധം പൂജ്യത്തിനടുത്തേക്ക് വരും.

3. ഫ്രിഡ്ജിന്റെ ആർമേച്ചർ Resistance, Multimeter വച്ച് അളക്കുക. കംപ്രസറിൽ നിന്നും തെർമ്മോസ്റ്റാറ്റിലേക്ക് വരുന്ന ലൈനും ന്യൂട്രൽ വയറും തമ്മിലുള്ള Resistance അളന്നാൽ മതി. എനിക്കിത് 15 ohm ആണ് കിട്ടിയത്.

4. ഇതിന്റെ 4-5 മടങ്ങുള്ള NTC Thermistor ആവശ്യമാണ്. 60 ohm ന്റെ ഒറ്റ തെർമിസ്റ്റർ കിട്ടാത്തതിനാൽ 4.5, 5 ohm ന്റെ ഒരു array ആണ് ഞാനുപയോഗിച്ചത്. അങ്ങനെയാവുമ്പോൾ തണുക്കാനും എളുപ്പമായിരിക്കും.

5. കംപ്രസർ തെർമോസ്റ്റാറ്റുമായി ബന്ധിപ്പിക്കുന്ന വയർ മുറിച്ച് അതിനിടയിൽ തെർമിസ്റ്റർ ഫിറ്റു ചെയ്യുക. ഗ്യാരണ്ടിയുള്ള ഫ്രിഡ്ജിലാണ് ഞാൻ ചെയ്തത്; എന്തെങ്കിലും പറ്റിയാൽ എലി കടിച്ച് വയർ മറിഞ്ഞതാണെന്ന് പറഞ്ഞ് റിപ്പയർ ചെയ്യിക്കാലോ.😜

ഇത്രയും മതി. ഈ ഫ്രിഡ്ജ് ഇനി 1Kw Solar/inverterൽ ഓടിക്കാം. പ്രവർത്തനം ഇങ്ങനെ:

a) സ്റ്റാർട്ടിംഗിൽ കംപ്രസറിന്റെ 15 ohm ഉം തെർമിസ്റ്ററിന്റെ 60 ohmഉം കൂടി മൊത്തം 75 ഓം. അതായത് കറണ്ട് അഞ്ചിലൊന്നായി കുറയും.

b) ഓടിത്തുടങ്ങുമ്പോൾ തെർമിസ്റ്റർ ചൂടാവും; അതിന്റെ മൊത്തം റസിസ്റ്റൻസ് പൂജ്യത്തിനടുത്തെത്തും. അതായത് ലൈനിൽ കംപ്രസറിന്റെ 15 ohm മാത്രം; ഫ്രിഡ്ജ് സാധാരണ പോലെ ഓടും.

c) ഫ്രിഡ്ജിനകം ആവശ്യത്തിന് തണുത്തു കഴിഞ്ഞാൽ താനേ ഓഫാകും. അപ്പോൾ തെർമിസ്റ്ററിലൂടുള്ള വൈദ്യുതിയും നിലയ്ക്കും. അത് താനേ തണുക്കും.

d) ഫ്രിഡ്ജ് അടുത്ത സ്റ്റാർട്ടിന് തയ്യാറാവുമ്പോഴേക്കും തെർമ്മിസ്റ്റർ പഴയ നിലയിൽ (60 ohmൽ) എത്തിയിരിക്കും. കാര്യങ്ങൾ പിന്നെയും a) മുതൽ തുടങ്ങും.

2013 ഒക്ടോബർ മുതൽ ഇതുപയോഗിക്കുന്നു. 45 Ohmആണ് തെർമ്മിസ്റ്റർ ഉപയോഗിച്ചത്. ഇതുവരെ തകരാറൊന്നും സംഭവിച്ചിട്ടില്ല. ആയതിനാൽ മറ്റുള്ളവർക്കും പരീക്ഷിച്ചു നോക്കാമെന്നു കരുതുന്നു