PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Wednesday, September 21, 2016

റിലയൻസ് ജിയോ :നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍

റിലയൻസ് ജിയോ :നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍
1996 ഒക്ടോബർ 31 ന് വൈകുന്നേരം 4:38 ന് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ നിന്ന് സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ ആർ ഠണ്ഡൻ കൊച്ചി രവിപുരത്തെ മേഴ്സി എസ്റ്റേറ്റ് ഹോട്ടലിന്റെ നാലാം നിലയിലെ എസ്കോട്ടെൽ മൊബൈൽ കമ്മ്യൂണിക്കേഷന്റെ ഓഫീസിലിരുന്ന നോവലിസ്റ്റും കഥാകാരനുമായ തകഴി ശിവശങ്കരപ്പിള്ളയെ മൊബൈൽ ഫോണിൽ വിളിച്ചാണ് കേരളത്തിലെ ആദ്യത്തെ സെല്ലുലാർ ടെലിഫോൺ സർവീസിനു തുടക്കം കുറിക്കുന്നത്. ആ മുഹൂർത്തത്തിന് ഞാനും സാക്ഷി. നോക്കിയയുടെ 1610 എന്ന ഫോൺ തകഴിയും ഫിലിപ്സ് ഫിസ് എന്ന ഫോൺ വൈസ് അഡ്മിറലും ഉപയോഗിച്ചു. അന്ന് വൈസ് അഡ്മിറലിന്റെ ഉപയോഗത്തിനു നൽകിയ ബാച്ചിൽപ്പെട്ട ഒരു ഫിലിപ്സ് ഫിസ് ആയിരുന്നു എന്റേയും ആദ്യത്തെ മൊബൈൽ. അതിനും ഒരു മാസം മുൻപ് തന്നെ ചാരവും നീലയും കലർന്ന ആ മൊബൈൽ സന്തത സഹചാരിയായി എന്റെ കൈവശമുണ്ടായിരുന്നു. ഒപ്പം 98470 35695 എന്ന നമ്പരും. എസ്കോട്ടൽ വിട്ട് മൊബൈൽ ഫോൺ ഡീലർഷിപ്പിലേക്ക് കുറച്ചു കാലം തിരിഞ്ഞു. സുഹൃത്ത് ദുബായിലെ എറിക്സൺ ഡീലറായ ജുമാ അൽ മജീദിൽ നിന്ന് വാങ്ങിക്കൊടുത്തു വിട്ട എറിക്സൺ ജിഎഫ്388 എന്ന ഫോണായിരുന്നു പിന്നെ രണ്ട് വർഷത്തോളം കയ്യിലെ താരം. പിന്നെ അവിടെ നിന്നിങ്ങോട്ട് കളർ ഡിസ്പ്ലേയുള്ള സീമെൻസും പോളിഫോണിക്ക് ശബ്ദമുള്ള പാനാസോണിക്കും മോട്ടറോളയും നോക്കിയയും എൽജിയും ഒക്കെ പലപ്പോഴായി കയ്യിലെത്തി. 2007 മുതൽ 2013 വരെ ആപ്പിൾ ഐഫോൺ കാലമായിരുന്നു. പിന്നെ ക്ഷ്വോമിയും പിന്നെ വൺപ്ലസും... ഇപ്പോൾ വൺപ്ലസ് ഒന്നും രണ്ടും കഴിഞ്ഞ് മൂന്നിലെത്തി നിൽക്കുമ്പോൾ മൊബൈൽ ഫോൺ ഒരു കമ്പ്യൂട്ടറിലും വളർന്നു. മിനിറ്റിന് പതിനാറു രൂപ എൺപത് പൈസ വീതം ഔട്ട്ഗോയിംഗ് ഇൻകമിംഗ് കോളുകൾക്ക് കൊടുത്തിടത്തു നിന്ന് ശബ്ദസന്ദേശങ്ങൾക്ക് പണം നൽകേണ്ടാത്ത സ്ഥിതി വരെയെത്തി...
മൊബൈൽ ഫോണുകൾ ജനകീയമാക്കിയത് റിലയൻസിന്റെ മുകേഷ് അംബാനിയാണെന്നതിൽ തർക്കമില്ല. നാടൊട്ടുക്കും ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ച് സ്വന്തമായി ടവറുകൾ സ്ഥാപിച്ച് കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സിസ് എന്ന സിഡിഎംഏ സാങ്കേതിക വിദ്യ വഴി സെക്കണ്ടറി സ്വിച്ചിംഗ് ഏരിയകളിൽ മാത്രം വയർലെസ് ഇൻ ലോക്കൽ ലൂപ്പ് എന്ന രീതിയിൽ ഫോൺ സർവീസ് നൽകാൻ ലൈസൻസ് നേടുകയും പിന്നെ സാങ്കേതിക വിദ്യയിലെ നുറുങ്ങുവിദ്യകൾ മുതലെടുത്ത് മൊബൈൽ ഫോൺ ആയിത്തന്നെ ആ ലൈസൻസിനെ മാറ്റിയെടുക്കുകയും ചെയ്തതോടെ ആ കളിക്ക് തുടക്കമായി. സർക്കാർ പോലും മുൻകൂട്ടി കാണാത്ത ഒരു സാങ്കേതിക പഴുത് മുതലെടുത്ത് സർവീസ് തുടങ്ങുകയും സർക്കാരിനെക്കൊണ്ട് നഷ്ടപരിഹാരമായി വൻതുക കെട്ടിവെക്കാൻ തീരുമാനമെടുപ്പിക്കുകയും തങ്ങളുടെ ലൈസൻസ് സാധൂകരിപ്പിക്കാനുള്ള കഴിവ് കാണിക്കുകയും വഴി ഓരോ സർക്കിളിലേയും അഞ്ചാം ഓപ്പറേറ്ററായി റിലയൻസ് കടന്നു കയറി. അഞ്ഞൂറ്റി ഒന്നു രൂപക്ക് മൊബൈൽ ഫോൺ നൽകാനും മിനിറ്റിന് നാൽപ്പത് പൈസക്ക് ഇന്ത്യയിലെവിടെയും ഒരു മിനിറ്റ് വിളിക്കാനും അവസരം വന്നതോടു കൂടി സാധാരണക്കാരന്റെ വിനിമയോപാധിയായി മൊബൈൽ ഫോൺ മാറി. അതുവരെ കൊള്ള ലാഭം വാങ്ങിയ കമ്പനികൾ റിലയൻസിനെതിരായി. പക്ഷേ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം അവർക്കും പിടിച്ചു നിൽക്കാനായി നിരക്കുകൾ കുറക്കേണ്ടി വന്നു.
കുടുംബഭാഗപത്രത്തിന്റെ കണക്കിൽ സ്വന്തമായി വളർത്തിയെടുത്ത റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനം അനുജനായ അനിൽ അംബാനിക്ക് കൈമാറേണ്ടി വന്നു. പിൽക്കാലത്ത് പിടിപ്പുകേട് കാരണം അനുജന് ചേട്ടനുണ്ടാക്കിയ വളർച്ച കാത്തു സൂക്ഷിക്കുവാനോ കൈമോശപ്പെടാതെ നോക്കുവാനോ കഴിയാതെ വന്നപ്പോൾ ആർകോം എന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് തളർന്നു. 2010ൽ ഇന്ത്യയൊട്ടാകെ 4ജി സേവനങ്ങൾക്കായി നടത്തിയ സ്പെക്ട്രം ലേലത്തിൽ 22 സർക്കിളിൽ ലേലം നേടിയ ഇൻഫോട്ടെൽ എന്ന കമ്പനിയിൽ മുകേഷ് അംബാനി കണ്ണു വെക്കുന്നത് ഇക്കാലത്താണ്. ഒറ്റയടിക്ക് ഇൻഫോട്ടെൽ എന്ന കമ്പനി അപ്പാടെ വാങ്ങി സ്വന്തമാക്കി വീണ്ടും ഒരു തിരിച്ചു വരവിനായി മുകേഷ് അംബാനി കാത്തിരുന്നു. തളർച്ചയുടെ ഘട്ടങ്ങൾ പിന്നിടുമ്പോൾ മുകേഷ് അനിയൻ അനിലിന്റെ ആർകോം എന്ന കമ്പനിയുടെ ഊടും പാവുമായ റിലയൻസ് ഇൻഫ്രാ എന്ന ഒപ്റ്റിക്കൽ / ടവർ ബിസിനസിൽ പിടുത്തമിട്ടുകൊണ്ടിരുന്നു. വൈകാതെ അതിന്റെ എൺപത് ശതമാനവും കൈക്കലാക്കി. പിന്നീട് നടന്ന സ്പെക്ട്രം ലേലങ്ങളിലൊക്കെ മുകേഷ് അംബാനിയും പങ്കെടുത്തു. 22 സർക്കിളുകളിൽ 2300 മെഗാ ഹെർട്സിൽ ഇൻഫോട്ടെൽ നേടിയ ലൈസൻസ് കൂടാതെ പത്ത് സർക്കിളിൽ 800 മെഗാ ഹെർട്സും ആറു സർക്കിളിൽ 1800 മെഗാ ഹെർട്സും. ഇക്കുറിയും ലേലത്തിന് മുകേഷ് രംഗത്തുണ്ട്.
2010 മുതൽ ആറു വർഷക്കാലം ഒരു ലക്ഷത്തി മുപ്പത്തി നാലായിരം കോടി രൂപ മുടക്കി വളർത്തിയെടുത്ത ഒരു കമ്പനിയുടെ ഉദയമാണ് 2016 സെപ്തംബർ ഒന്നാം തീയതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ ഒന്നാം കിട കമ്പനിയുടെ ഓഹരിയുടമകളുടെ പൊതുയോഗത്തിൽ വെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയൻസ് ജിയോ എന്ന 4ജി നെറ്റ്വർക്ക്. മറ്റു പല സേവനദാതാക്കളും 2ജി മുതൽ 3ജിയിലൂടെ വളർന്ന് 4ജി വരെയെത്തിയപ്പോൾ ഇന്ത്യയൊട്ടാകെ 800, 1800, 2300 മെഗാ ഹെർട്സിന്റെ മൂന്ന് ബാൻഡുകളിലായി 4ജി നെറ്റ്വർക്ക് മാത്രം നൽകി ഒരു വിജയഗാഥക്കായിട്ടാണ് ജിയോ വരുന്നത്. മുൻപ് മറ്റു നെറ്റ്വർക്കുകൾക്കായി മുതൽമുടക്കില്ലാത്തതിനാൽ ഏറ്റവും പുതിയ സർവ്വീസ് ഒരുക്കാൻ കഴിയും എന്നതും സ്പെക്ട്രം പല നെറ്റ്വർക്കിനായി പങ്കിടേണ്ടി വരില്ലെന്നതും ജിയോ എന്ന സർവീസിന് മികച്ച സർവീസ് നൽകാൻ കഴിയുന്നു.
ആറു വർഷത്തെ കാത്തിരിപ്പും ലക്ഷം കോടിയിലേറെ മുടക്കുമുതലുമാണ് ഈയൊരു സർവീസിനായി റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയത്. തീർച്ചയായും ഇതിലേക്ക് ആളെയെത്തിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ആളെത്തുക എന്നതാണ് അതിലും വലിയ കടമ്പ. ഇന്ത്യയെപ്പോലെയൊരു രാജ്യത്ത് എല്ലാവരിലും പുതുപുത്തൻ സാങ്കേതിക വിദ്യയായ 4ജി ഉപയോഗപ്പെടുത്താവുന്ന മൊബൈൽ ഫോണുകൾ കാണുക അത്രയെളുപ്പമല്ല. അപ്പോൾ ആദ്യം ഉപയോഗപ്രദമായ ഫോൺ വിപണിയിൽ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി ഇന്റക്സ് എന്ന മൊബൈൽ കമ്പനിയുമായി ചേർന്ന് ചുരുങ്ങിയ വിലയിൽ 4 ജി സേവനങ്ങൾ നൽകാൻ കഴിയുന്ന ലൈഫ് എന്ന ഒരു പുതിയ മൊബൈൽ ബ്രാൻഡ് തന്നെ സൃഷ്ടിച്ചു. മൂവായിരം മുതൽ ഇരുപതിനായിരം വരെ വിലയിൽ പന്ത്രണ്ടോളം മൊബൈൽ ഫോൺ മോഡലുകൾ പുറത്തിറക്കി. ഒപ്പം സൗജന്യമായി പരിധിയില്ലാതെ മൂന്നുമാസക്കാലം ഉപയോഗിക്കാൻ കണക്ഷനുകളും നൽകി.
പൈസ കുറവാണെങ്കിൽ അതിന്റെ ഗുണവും കുറവാണെന്ന് കരുതിയ ഇന്ത്യക്കാർ തന്റെ പിടിയിൽ വീഴുന്നില്ലെന്ന് കണ്ടപ്പോൾ മുകേഷിലെ മാർവാഡി ഉണർന്നു. മുടക്കുമുതൽ തിരികെ കിട്ടാൻ തുടക്കം മുതൽ തന്നെ നല്ല പിന്തുണ വേണം. അപ്പോ എന്താ ചെയ്യുക. വിപണിയിലെ വമ്പനെ കക്ഷത്തിലാക്കുക. അങ്ങനെ ഓഫർ വച്ചു. സാംസങിന്റെ 4ജി ഫോണുകൾ വാങ്ങുന്നവർക്ക് / കൈവശമുള്ളവർക്ക് ജിയോ പ്രാരംഭ ഓഫർ. 3 മാസം പരിധിയില്ലാത്ത ഡേറ്റാ/വോയ്സ്/എസ്എംഎസ്. പൊതുജനത്തിന് മുഴുവൻ സൗജന്യമായി കൊടുക്കണമെന്നൊക്കെ മുകേഷിനുണ്ട്. പക്ഷേ ട്രായിയും മറ്റ് സേവനദാതാക്കളും സമ്മതിക്കില്ല. അപ്പോ ഇതേയുള്ളൂ മാർഗ്ഗം. പക്ഷേ എങ്ങനെ കൊടുക്കും. അതിനായി ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി. ആ ആപ്ലിക്കേഷൻ കൊണ്ട് ഒരു കോഡ് ഉണ്ടാക്കിയെടുക്കണം. ആ കോഡും തിരിച്ചറിയൽ രേഖയുമായി റിലയൻസ് സ്റ്റോറിൽ ചെന്നാൽ സൗജന്യമായി തന്നെ സിം കാർഡ് നൽകും. മൂന്നുമാസം സൗജന്യമായി ഉപയോഹിക്കാം. അതുകൊണ്ടും ഒന്നുമായില്ല. പടിപടിയായി സാംസങിനൊപ്പം മറ്റു കമ്പനികളുടെ 4ജി ഫോണുകൾക്കും സൗജന്യം നൽകി. അപ്പോഴാണ് മറ്റെല്ലാ മൊബൈൽ കമ്പനികളും കൂടി ഉടക്കിട്ടത്. കാരണം റിലയൻസ് എല്ലാവർക്കും സൗജന്യം കൊടുത്താൽ തങ്ങളുടെ കഞ്ഞികുടി മുട്ടും. അങ്ങനെ അവരെല്ലാം ബഹളം തുടങ്ങി. ട്രായി ഇടപെട്ടു. മുകേഷിനെ വിളിച്ചു. മുകേഷ് ചെന്നു. എല്ലാം കോമ്പ്ലിമെന്റ്സാക്കി. ഡിസംബർ 31 ന് ഞാൻ അങ്ങ് തുടങ്ങിയേക്കാമേ എന്ന് പറഞ്ഞു പോന്നു. ഒപ്പം ഒരു തിരിച്ചടി കൂടി കൊടുത്തു. ഇവരാരും എന്റെ നെറ്റ്വർക്കിലോട്ടും തിരിച്ചും വിളിക്കാൻ സമ്മതിക്കുന്നില്ല എന്ന്. അപ്പോൾ ഒരു സാങ്കേതികതയിൽ പിടിച്ച് നിന്ന നെറ്റ്വർക്കുകൾക്ക് എന്തെങ്കിലും ചെയ്യണമെന്നായി.
സെപ്തംബർ ഒന്നിനും അതിനു മുൻപായും ഒക്കെ പല തവണയായി ചെറുത്തു നിൽപ്പിന്റേയും ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്നതിന്റേയും ഭാഗമായി മൊബൈൽ കമ്പനികൾക്ക് തങ്ങളുടെ നിരക്കുകൾ താഴ്ത്തേണ്ടി വന്നു. അങ്ങനെ ജിയോയുടെ വരവോടെ മൊബൈൽ ഡേറ്റാ നിരക്കുകളിൽ കുത്തനെ കുറവ് മറ്റ് കമ്പനികളുടെ ഉപഭോക്താക്കൾക്കും ലഭിച്ചു. പരോക്ഷമായി ഉപഭോക്താക്കൾക്ക് മത്സരം നല്ലതു തന്നെയാണ് വരുത്തിയത്. സെപ്തംബർ ഒന്നിന് പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ മറ്റ് നെറ്റ്വർക്കുകൾ ഒന്നുകൂടി ഞെട്ടി. അതോടൊപ്പം വെൽകം ഓഫർ എന്ന നിലയിൽ റിലയൻസ് എല്ലാ 4ജി ഫോൺ ഉടമകൾക്കും സൗജന്യമായി ഡിസംബർ 31 വരെ പ്രതിദിനം 4 ജിബി ഡേറ്റാ പൂർണ്ണ സ്പീഡിലും അതിനു ശേഷം 128 കെബിപിഎസ് എന്ന കുറഞ്ഞ സ്പീഡിൽ പരിധിയില്ലാതെയും ഡേറ്റാ സേവനവും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാതെ വോയ്സ് കോളുകളും നൽകാൻ തുടങ്ങി. അതോടെ നട്ടാൽ കുരുക്കാത്ത നുണകളുടെ മാലപ്പടക്കവുമായി മറ്റ് കമ്പനികൾ സോഷ്യൽ മീഡിയയിൽ രംഗപ്രവേശം ചെയ്തു.
ആദ്യമൊക്കെ നീണ്ട സന്ദേശങ്ങൾ പല ഭാഷകളിലും പിന്നെ അവ ശബ്ദസന്ദേശമായും ഒക്കെയെത്തി. അതിന്റെ പിന്നിലെ ലക്ഷ്യം ജിയോ സിം കാർഡ് എടുക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കുക എന്നത് മാത്രമായിരുന്നു. ഫോണിൽ ജിയോ സിം കാർഡ് ഇടുന്നതോടെ ആ സ്ലോട്ട് മറ്റ് നെറ്റ്വർക്കുകൾ ഒന്നും ഉപയോഗിക്കാൻ കഴിയാത്ത വിധം റിലയൻസ് ലോക്ക് ചെയ്യും എന്നായിരുന്നു പ്രധാന സന്ദേശം. ഒരിക്കലും പ്രാവർത്തികമാക്കാൻ കഴിയാത്ത ഒരു കാര്യമെന്ന നിലയിൽ തന്നെ ഇതിനെ തള്ളിക്കളയാം. കാരണം മൊബൈൽ ഫോണിന് ഒരു അവകാശവും നെറ്റ്വർക്ക് സൗജന്യമായി ഉപയോഗിക്കുന്നതിന്റെ പേരിൽ ഉയർത്താൻ നിയമപരമായി കഴിയുകയില്ല. എന്നാൽ റിലയൻസ് ചുരുങ്ങിയ നിരക്കിൽ നൽകുന്ന ലൈഫ് ഫോണുകളിൽ അവർക്ക് അതു ചെയ്യാനും കഴിയും.
എങ്കിൽ പിന്നെ എന്തിന് ഐഎംഇഐ നമ്പർ ശേഖരിക്കുന്നു എന്നാണ് അടുത്ത ചോദ്യം. ആദ്യ കാലങ്ങളിൽ ജിയോ സിം കാർഡ് നൽകിയിരുന്നത് സാംസങ് ഫോണുകൾക്ക് മാത്രമായിരുന്നു. പിന്നീട് മറ്റ് ചില കമ്പനി ഫോണുകളും. അക്കാലത്ത് കോഡ് ജനറേറ്റ് ചെയ്ത് ഫോണിൽ കാണിക്കണം എന്നായിരുന്നു വെയ്പ്. കോഡ് മറ്റു ഫോണുകളിൽ ഉണ്ടാക്കിയെടുത്ത് സ്ക്രീൻ ഷോട്ട് ആക്കി ഫോണിലിട്ട് ഒരേ ഫോൺ കാണിച്ച് സിം കാർഡ് നേടിയെടുക്കുന്ന ഒരു പ്രവണത വ്യാപകമായതോടു കൂടി ചില സ്റ്റോറുകൾ തുടങ്ങിയ ഒരു പതിവാണ് ഈ ഐഎംഇഐ ശേഖരണം. റിലയൻസിനോ ഏതെങ്കിലും ഒരു മൊബൈൽ സേവന ദാതാവിനോ ഐഎംഇഐ ശേഖരിക്കണമെങ്കിൽ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. തങ്ങളുടെ മൊബൈൽ കണക്ഷൻ ഏതെങ്കിലും ഒരു ഫോണിൽ ഉപയോഗിക്കുമ്പോൾ ആ ഫോണിന്റെ ഐഎംഇഐ നമ്പർ സ്വാഭാവികമായിത്തന്നെ മൊബൈൽ സേവനദാതാവിന് ലഭിക്കും. സൈബർ സെൽ പല കുറ്റവാളികളേയും തിരയുമ്പോൾ ഒരു നമ്പർ മാറ്റി മറ്റൊരു നമ്പർ / മറ്റൊരു സേവന ദാതാവിന്റെ നമ്പർ ഇട്ടാലും ആ ഫോണും നമ്പരും കണ്ടെത്താനും കുറ്റവാളികളെ പിടിക്കാനും കഴിയുന്നത് ഇങ്ങനെയാണ്. ഫോൺ കളഞ്ഞു പോയാൽ പോലീസ് സ്റ്റേഷനിൽ നൽകുന്ന പരാതി വെച്ച് നമ്പർ / ഫോൺ കണ്ടെത്തുന്നതും ഐഎംഇഐ നമ്പർ സേവനദാതാവിന് കിട്ടും എന്നത് കൊണ്ടു മാത്രമാണ്.
പിന്നെ എന്താണ് ഈ ജനറേറ്റ് ചെയ്യുന്ന കോഡ്. അതും ഐഎംഇയുമായി ബന്ധം എന്താണ്. സത്യത്തിൽ ഒന്നുമില്ലെന്നതാണ് വാസ്തവം. 555 ൽ തുടങ്ങുന്ന ഒരു പതിനൊന്നക്ക നമ്പർ. അത് ക്രമമായി കിട്ടാനായി ഒരു സംവിധാനം മാത്രമാണ് ആ ആപ്ലിക്കേഷനിൽ ഉള്ളത്. ഒരിക്കൽ മാത്രം ആ നമ്പർ ലഭിക്കാനായി ഒരു നുറുങ്ങു കോഡ് കഷണം ഫോണിൽ അവശേഷിക്കുമെന്ന് മാത്രം. പൂർണ്ണമായി റൂട്ട് ചെയ്ത് ഫോർമാറ്റ് ചെയ്യാതെ അത് പോകില്ല. റൂട്ട് ലെവൽ ഫോർമാറ്റ് ചെയ്താൽ ആ ഫോണിൽ നിന്ന് അടുത്ത കോഡ് കിട്ടും. ഇനിയിപ്പോ ആ കോഡ് തന്നെ വേണം എന്നൊന്നുമില്ല. ഈ തരത്തിലെ ഒരു കോഡ് വേണം. യുപിസി 128 എൻക്രിപ്ഷൻ മുഖാന്തിരം ഏതെങ്കിലും ഒരു ബാർകോഡ് ജനറേറ്റർ ആപ്പ് വെച്ച് ഉണ്ടാക്കി ഒരു ഫോട്ടോ എഡിറ്റർ വഴി കൂട്ടിച്ചേർത്താലും കോഡാകും. ആ കോഡ് കാണിച്ചാലും സിം കാർഡ് കിട്ടും. ആ സിം കാർഡ് ഏത് 4ജി സെറ്റിലും വർക്കും ചെയ്യും.
പിന്നെന്താ ഇത് ഇട്ടാലുടൻ വർക്ക് ചെയ്യാത്തത്. മറ്റെല്ലാ സിമ്മും ഇട്ടാലുടൻ വിളിക്കാലോ... അത് കാര്യം. കാരണം റിലയൻസ് ജിയോ ഇതുവരെ കണ്ട തരത്തിലെ ഒരു നെറ്റ്വർക്കല്ല. അതെന്താ ജിയോക്ക് കൊമ്പുണ്ടോ? ഉണ്ട്... കൊമ്പല്ല തേറ്റ... ശരിക്കും പറഞ്ഞാൽ ഡേറ്റ. ലോങ് ടേം എവല്യൂഷൻ എന്ന ഡേറ്റാ അധിഷ്ഠിത നെറ്റ്വർക്കാണ് ജിയോയുടേത്. അതിൽ തന്നെ വോയ്സ് കോളുകൾ ചെയ്യാനായി വോയ്സ് ഓവർ ലോങ് ടേം എവല്യൂഷൻ എന്ന വോൾട്ടേ സാങ്കേതിക വിദ്യയാണ് ജിയോ ഉപയോഗപ്പെടുത്തുന്നത്. ഏതാണ്ട് രണ്ട് വർഷം മാത്രം പഴക്കമുള്ള ഒരു സാങ്കേതിക വിദ്യയാണിത്. ഇന്ത്യയിൽ ഇത്തരത്തിലെ ആദ്യ നെറ്റ്വർക്കും. എല്ലാ കോളുകളും മെസ്സേജും ഇന്റർനെറ്റും ഒക്കെ ഡേറ്റാ അധിഷ്ഠിതമായിട്ടാണ് പോകുക. അതുകൊണ്ട് ആദ്യം 4 ജി ഡേറ്റക്ക് പാകത്തിൽ ഫോണിനെ സജ്ജമാക്കണം. അതിനായി ഫോണിൽ സിം കാർഡ് ഇട്ട് ഓൺ ചെയ്താൽ മൊബൈൽ നെറ്റ്വർക്ക്സ് എന്ന സെറ്റിംഗ്സിൽ പോയി ആദ്യം 4ജി / എൽടിഇ എന്ന മോഡിലേക്ക് സെറ്റിനെ മാറ്റണം. അല്ലെങ്കിൽ അതിന് പ്രാമുഖ്യമുള്ള നിലയിലാക്കണം. പിന്നെ നെറ്റ്വർക്ക് അസസ് പോയിന്റ് എന്നൊരു കൂട്ടമുണ്ട്. പണ്ട് 2ജി യിലും 3ജി യിലും സെറ്റിംഗ്സ് ആയി മെസ്സേജ് വന്ന് സേവ് ചെയ്തിരുന്ന ആ സാധനം തന്നെ. ഇവിടെ കാര്യങ്ങൾ അതുപോലെ തന്നെ. പക്ഷേ മുൻപ് മറ്റ് നെറ്റ്വർക്കുകളുടെ സെറ്റിംഗ്സ് മൊബൈലിൽ പലർക്കും കിടപ്പുണ്ടാകും. അതൊക്കെ ഒന്ന് പെറുക്കി കളയണം. അസസ് പോയിന്റിനു കീഴിലുള്ള നിലവിലെ എല്ലാറ്റിനേയും എടുത്തു കളഞ്ഞിട്ട് പുതിയ ഒരു അസസ് പോയിന്റ് ആദ്യം ഉണ്ടാക്കണം. എല്ലാം കളഞ്ഞ് ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ താനേ കിട്ടും. ഇല്ലെങ്കിൽ ഇതു പോലൊരെണ്ണം അങ്ങട് ചെയ്യുക.
അസസ് പോയിന്റിൽ മുകളിലോ താഴെയോ ഒരു + ചിഹ്നം കാണും. അതിലൊന്ന് ക്ലിക്ക് ചെയ്താൻ പുതിയൊരു അസസ് പോയിന്റ് സെറ്റിംഗ്സ് ഉണ്ടാക്കാം. നെറ്റ്വർക്ക് നെയിം എന്നയിടത്ത് JIO4G എന്നും അസസ് പോയിന്റ് നെയിം എന്നയിടത്ത് jionet എന്നും ടൈപ്പ് ചെയ്ത് സേവ് ചെയ്തോളൂ... എന്നിട്ട് സ്ഥിരമായി ഓഫ് ചെയ്ത് എംബി പോകാതെ സംരക്ഷിച്ച മൊബൈൽ ഡേറ്റാ അങ്ങട് ഓൺ ചെയ്യുക. ഇപ്പോൾ നെറ്റ്വർക്ക് സിഗ്നൽ വന്നിട്ടുണ്ടാകും. ഇനിയത് അങ്ങനെ കിടക്കട്ടെ.. വോൽട്ടേ / എൻഹാന്സ്ഡ് എൽടിഇ എന്ന് ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ അതു കൂടി ഓൺ ചെയ്യുക.

4ജി ഇല്ലാത്ത മൊബൈലിൽ ജിയോ സിം ഉപയോഗിക്കാൻ പറ്റില്ല. കാരണം ജിയോ 4ജി സേവനം മാത്രം നൽകുന്ന നെറ്റ്വർക്കാണ്. ജിയോക്ക് 2ജി 3ജി സേവനങ്ങൾ മറ്റ് മൊബൈൽ കമ്പനികളെപ്പോലെ നൽകാനുള്ള ലൈസൻസില്ല.
ഇനി മൊബൈലിൽ നിന്ന് 1977 വിളിച്ച ശേഷം കണക്ഷൻ എടുക്കാൻ നൽകിയ തിരിച്ചറിയൽ രേഖയുടെ നമ്പരിന്റെ അവസാന നാലക്കമോ അല്ലെങ്കിൽ രേഖ നൽകിയ തീയതിയോ എന്റർ ചെയ്താൽ കണക്ഷൻ ആക്ടീവാകും. കോൾ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ വോൾട്ടെ സേവനം ലഭ്യമല്ലെന്ന് ചുരുക്കം. ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്നും (ആപ്പിളിന് ആപ്പ് സ്റ്റോർ) മൈ ജിയോ എന്ന ആപ്പ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതോടൊപ്പം ജിയോ 4 ജി വോയ്സ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ജിയോ 4ജി വോയ്സ് എന്ന ആപ്പ് ഓൺലൈൻ കാണിച്ചാൽ നിങ്ങൾ കണക്ടഡ് ആയി. ഇനി അതിൽ നിന്ന് കോൾ ചെയ്യാം. ഡയലറായും മെസ്സേജ് ആപ്പ് ആയും അഡ്രസ് ബുക്കായും ഒക്കെ ഈ ആപ്പ് ഉപയോഗിക്കാം. ആക്റ്റിവേഷൻ ചെയ്താൽ പിന്നെ ഉപയോഗിച്ച് തുടങ്ങാം. ചിലപ്പോൾ നെറ്റ്വർക്ക് തിരക്ക് കാരണം ആക്ടിവേഷൻ പൂർത്തിയാകാൻ ഒന്നു രണ്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടതായി വരാം.
അപ്പോ ഒന്നും രണ്ടും സ്ലോട്ടിന്റെ കാര്യം... അതായതുത്തമാ... പ്രമുഖ ബ്രാൻഡുകൾ ഒക്കെ ഒറ്റ സിം കാർഡ് ഉപയോഗിക്കാവുന്ന ഫോണാണ് ഇറക്കുന്നത്. അതിൽ 4ജി / 4ജി എൽടിഇ എന്ന് ഒറ്റ സ്ലോട്ടിൽ മാത്രമേ ഉണ്ടാകൂ. ഇരട്ട സിം കാർഡ് ഫോണുകളിൽ രണ്ട് സിം സ്ലോട്ടുകളിൽ ഒരെണ്ണം 4ജി / 4ജി എൽടിഇ സൗകര്യം ഉള്ളതും (ഒന്നാം സ്ലോട്ട്) രണ്ടാമത്തെ സ്ലോട്ട് 3 ജി / 2 ജി മാത്രം ഉപയോഗിക്കാൻ കഴിയുന്നതുമായിരിക്കും. (ഉദാഹരണം സാംസങ് ഗ്യാലക്സി ജെ5) ഉയർന്ന സ്പെസിഫിക്കേഷനുള്ള ചില ഫോണുകളിൽ (ഉയർന്ന സ്പെസിഫിക്കേഷൻ എന്നാൽ ഉയർന്ന വിലയല്ലെന്ന് അറിയുക) രണ്ട് സ്ലോട്ടുകളും 4ജി / 4ജി എൽടിഇ സൗകര്യം ഉള്ളവയായിരിക്കും. (ഉദാഹരണം ക്ഷ്വോമി റെഡ്മി 3എസ് / റെഡ്മി 3എസ് പ്രൈം) രണ്ട് സ്ലോട്ടുകളിലും 4ജി / 4ജി എൽടിഇ സൗകര്യമുണ്ടെങ്കിൽ ഏതിൽ വേണമെങ്കിലും ജിയോ സിം ഉപയോഗിക്കാം. അല്ലെങ്കിൽ 4ജി / 4ജി എൽടിഇ സപ്പോർട്ട് ചെയ്യുന്ന സ്ലോട്ടിൽ മാത്രം ഉപയോഗിച്ചാൽ മാത്രമേ നെറ്റ്വർക്ക് ലഭിക്കൂ...
പിന്നെ വോയ്സ് കോൾ. ഔപചാരികമായി വ്യാവസായിക അടിസ്ഥാനത്തിൽ ജിയോ സേവനങ്ങൾ ലഭിക്കുക 2017 ജനുവരി 1 മുതലാണ്. ഡിസംബർ 31 രാത്രി 11:59 നു സൗജന്യ സേവനങ്ങൾ നിൽക്കും. അന്നു മുതൽ ഉപയോഗത്തിനു പണം നൽകണം. പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത് 28 ദിവസത്തേക്ക് വീതമാണ്. അതിൽ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയ്ക്കുള്ളതാണ്. ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വോയ്സ് കോളും റോമിംഗും നൽകുന്ന ഈ പ്ലാനിൽ പകൽ ഉപയോഗത്തിന് 300 എംബി ഡേറ്റയാണ് ലഭിക്കുക. രാത്രി ഉപയോഗം കേവലം 3 മണിക്കൂർ മാത്രം സൗജന്യം. അതും 2 മണി മുതൽ 5 മണിവരെ മാത്രം. 28 ദിവസത്തേക്ക് ഇന്ത്യക്കകത്ത് 100 എസ്എംഎസും ലഭിക്കും. കൂടാതെ റിലയൻസ് ജിയോ രാജ്യത്താകമാനം സ്ഥാപിച്ചു വരുന്ന ഹോട്ട്സ്പോട്ടുകളിൽ ഇക്കാലയളവിൽ 700 എംബി കൂടി വൈഫൈ ആയി ഉപയോഗിക്കാം. ഐഎസ്ഡി കോളുകൾക്കും ഇന്ത്യക്ക് പുറത്തേക്കുള്ള എസ്എംഎസിനും അക്കൗണ്ടിൽ പണം വേറേ കരുതണം. ഫോൺ കോളുകൾ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പറ്റിയ പ്ലാനാണിത്.
കുറച്ചു കൂടി ഉപയോഗമുള്ളവർക്ക് അനുയോജ്യമായതും ഏറ്റവും കൂടുതൽ സ്വീകാര്യത ഉള്ളതും അടുത്ത പ്ലാനായ 499 രൂപ / 28 ദിവസത്തേക്ക് എന്നതാകും. ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വോയ്സ് കോളും റോമിംഗും നൽകുന്ന ഈ പ്ലാനിൽ പകൽ ഉപയോഗത്തിന് 4 ജിബി ഡേറ്റയാണ് ലഭിക്കുക. രാത്രി ഉപയോഗം 3 മണിക്കൂർ പുലർച്ചെ 2 മണി മുതൽ 5 മണിവരെ മാത്രം സൗജന്യം. 28 ദിവസത്തേക്ക് ഇന്ത്യക്കകത്ത് പരിധിയില്ലാത്ത എസ്എംഎസും ലഭിക്കും. റിലയൻസ് ജിയോ ഹോട്ട്സ്പോട്ടുകളിൽ ഇക്കാലയളവിൽ 8 ജിബി വൈഫൈ ഉപയോഗം ഇതോടൊപ്പമുണ്ട്. ഐഎസ്ഡി കോളുകൾക്കും ഇന്ത്യക്ക് പുറത്തേക്കുള്ള എസ്എംഎസിനും അക്കൗണ്ടിൽ പണം വേറേ കരുതണം. എന്നാൽ നിരക്കിൽ ഇളവ് ലഭിക്കും. ബാക്കി പ്ലാനൊക്കെ സൈറ്റിൽ നോക്കിക്കോളൂ...
അൻപത് രൂപക്ക് ഒരു ജിബി എന്ന് പറഞ്ഞിട്ട് കള്ളമല്ലേ... ഇതിപ്പോ 28 ദിവസത്തേക്ക് 4 ജിബിക്ക് 499 അല്ലേ... അല്ല. 4+8=12 ആണ്. 499 രൂപക്ക് കിട്ടുക 12 ജിബി ആണ്. അപ്പോ അൻപതിൽ താഴ്ന്നില്ലേ... ഇനി ഹോട്ട് സ്പോട്ട് ഉപയോഗത്തിന് ടോപ്പ് അപ്പ് പ്ലാനുമുണ്ട്. ജിബിക്ക് 50 രൂപ നിരക്കിൽ.
റിലയൻസ് ജിയോ ഹോട്ട് സ്പോട്ടുകൾ എന്നത് വീട്ടിലെ ചെറിയ മുറിക്കുള്ളിലൊതുങ്ങുന്ന ഇത്തിരിക്കുഞ്ഞൻ വൈഫൈ അല്ല. ശരിക്കും ഹൈസ്പീഡ് കണക്ഷനും നല്ല കവറേജും ലഭിക്കും. നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തും തൃശൂരുമൊക്കെ ഹോട്ട് സ്പോട്ടുകൾ ഉണ്ട്. വർഷാവസാനത്തോടെ കൂടുതൽ സ്ഥലങ്ങളിൽ ഇത് വ്യാപിക്കും. കൊച്ചിയിൽ മറൈൻ ഡ്രൈവിലെ ബേപ്രൈഡ് മാളിലും തേവര കോളേജിലും ഒക്കെ ഇപ്പോ കിട്ടുന്നുണ്ട്. പത്ത് ലക്ഷം ഹോട്ട് സ്പോട്ടുകളാണ് ഇന്ത്യയൊട്ടാകെ നിറയാൻ പോകുന്നതത്രെ.
സത്യത്തിൽ റിലയൻസ് ജിയോ കുറഞ്ഞ ചെലവിൽ നൽകുന്നത് ഊറ്റി വാങ്ങാനുള്ള ഏർപ്പാട് മൈ ജിയോയിൽ നൽകുന്ന വിവിധ ആപ്പ്ലിക്കേഷനുകളാണ്. 2017 ഡിസംബർ വരെ ഈ ആപ്ലിക്കേഷനുകൾ വരിസംഖ്യ കൂടാതെ ഉപയോഗിക്കാം. പക്ഷേ ഡേറ്റാ കാർന്നു തിന്നും. അവിടെയാണ് ജിയോ കാശുണ്ടാക്കുന്നത്. പ്രതിമാസം 60ൽപ്പരം എച്ച് ഡി ചാനലുകൾ ഉൾപ്പടെ 300നു മുകളിൽ ചാനലുകളും വിവിധ ഭാഷകളിലായി 600ൽപ്പരം മാസികകളും വാരികകളും, ലോകമെമ്പാടുമുള്ള 3000 ൽപ്പരം പത്രങ്ങളും ലക്ഷക്കണക്കിന് സിനിമകളും പാട്ടുകളുമായി ഓൺ ഡിമാൻഡും മൊബൈൽ ആന്റിവൈറസും ക്ലൗഡ് സ്റ്റോറേജും ആദ്യമൊക്കെ സൗജന്യമായിത്തരുമ്പോൾ സ്വാഭാവികമായും സൗജന്യ കാലയളവ് കഴിഞ്ഞും ഒരു ലഹരി പോലെ അതിനടിമപ്പെടും എന്നതാണ് റിലയൻസിന്റെ ബിസിനസ് തന്ത്രം. അല്ലാതെ മൊബൈൽ ലോക്ക് ചെയ്ത് വെച്ചിട്ട് കഴുത്തിനു കത്തി വെക്കുന്ന ഇടപാടൊന്നും ഇതിലില്ല. ഒട്ട് നടക്കുകയുമില്ല.
ഇന്ത്യയൊട്ടാകെ ഏതെങ്കിലും നെറ്റ്വർക്കിന് മൊബൈൽ കവറേജ് ഉള്ളത് 80% ഭൂപ്രദേശത്ത് മാത്രമാണെന്നാണ് കണക്ക്. റിലയൻസ് ജിയോ ഒറ്റക്ക് അതിന്റെ 80% കയ്യടക്കുന്നു. അതായത് ഇന്ത്യയുടെ 64% സ്ഥലത്തും റിലയൻസിന് നിലവിൽ ഒറ്റക്ക് കവറേജ് ഉണ്ടെന്നർത്ഥം. മറ്റേതൊരു സർവീസ് പ്രൊവൈഡർക്കും ഇല്ലാത്തതും അതു തന്നെയാണ്. ബിഎസ്എൻഎല്ലുമായും എയർടെൽ, ഐഡിയ, വോഡാഫോൺ നെറ്റ്വർക്കുകളുടെ ടവർ സംരംഭമായ ഇൻഡസുമായും കരാർ ഒപ്പിടുക വഴി റിലയൻസ് ഇൻഫ്ര എന്ന സ്വന്തം കമ്പനിയുടെ ടവറുകളും രണ്ടര ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ശൃംഘലയും വഴി ഇന്ത്യയൊട്ടാകെ കടന്നു ചെല്ലുവാൻ റിലയൻസിനു കഴിയുമ്പോൾ ജിയോ കവറേജിന്റെ കാര്യത്തിൽ ഒന്നാമതാകുമെന്നതിൽ സംശയമില്ല. മറ്റുള്ളവരെപ്പോലെ 2ജി, 3ജി, 4ജി എന്നിവയ്ക്ക് സ്പെക്ട്രം പങ്കിടേണ്ടെന്ന ലാഭവും ഒറ്റയടിക്ക് 4ജി നെറ്റ്വർക്കിനായി സ്പെക്ട്രം ഉപയോഗപ്പെടുത്താമെന്നും പുതിയ നെറ്റ്വർക്കായതിനാൽ രാജ്യമൊട്ടാകെ ഒറ്റയടിക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ തന്നെ നൽകാമെന്നതും ജിയോയ്ക്ക് ആഹ്ലാദിക്കാൻ വക നൽകുന്നു.

Sunday, June 5, 2016

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് തട്ടിപ്പോ?

 

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് തട്ടിപ്പോ?


 

മൊബൈൽ ഫോൺ വാങ്ങിയാൽ ഇൻഷുറൻസ് അടിച്ചേൽപ്പിക്കും; മൊബൈൽ കത്തിയാലും കളവുപോയാലും ഉടൻ പണം; കേടുവന്നാൽ സർവീസും ഫ്രീ; വാഗ്ദാനങ്ങൾ കേട്ട് Syska Gadget Secure വാങ്ങിയവർക്ക് ഇപ്പോൾ പണവുമില്ല ഫോണുമില്ല.ഇത് എന്റെ സഹോദരന് പറ്റിയ ചതി ആണ്. ഞാൻ കൂടെ പോയി ആണ് ഫോൺ വാങ്ങിയത്. Syska Gadget Secure insuransum എടുത്തു. ഫോൺ കേടായി. complaint രജിസ്റ്റർ ചെയ്തു. പിന്നീട് കമ്പനി ആള്ക്കാരെ വിളിച്ചപ്പോൾ ബിൽ കോപ്പി, damage എങ്ങനെ ഉണ്ടായി എന്നുള്ള റിപ്പോർട്ട്‌ പിന്നെ ID copy അങ്ങനെ പല സാധനങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ പറയും, അതിനു ശേഷം, അവർ വിളിക്കില്ല. ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ സർവീസ് സെന്റെറിൽ കൊണ്ട് പോയി ചെലവ് എത്രയാകും എന്ന് quotation വാങ്ങാൻ പറയും. അതും അപ്‌ലോഡ്‌ ചെയ്യണം. അതിനു ശേഷം അതെ സർവീസ് സെന്റെറിൽ ഫോൺ കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഈ ഫോൺ നിങ്ങളുടെ സ്വന്തം ചിലവിൽ നന്നാക്കിതരാം അല്ലാതെ Syska Gadget Secure ചിലവിൽ പറ്റില്ല. കാരണം എനിക്ക് അവരില നിന്നും ലക്ഷങ്ങൾ കിട്ടാനുണ്ട്. വീണ്ടും അവരെ വിളിച്ചു.അങ്ങനെ രണ്ടു മാസമായി അവരെ വിളിച്ചു കൊണ്ടേയിരിക്കുന്നു. ഇത് വരെ ശെരിയായില്ല . ഇനി നിയമ നടപടിക്കു പോകണം. തന്നെയുമല്ല കമ്പ്യൂട്ടർ സ്കാന്നെർ തുടങ്ങിയവ സ്വന്തമായില്ലതവർക്ക് കഫെയിൽ പോയി നല്ലൊരു തുക കൂടി ചിലവാകും, ദയവായി എന്റെ സുഹൃത്തുക്കൾ ആരും ഈ ചതിയിൽ പെട്ട് പോകരുത്. Syska Gadget Secure എന്നാ ഇൻഷുറൻസ് എടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു..സുരേഷ്ബാബു.
വേറൊരു കമ്പനിയുടെ വാര്‍ത്ത നോക്കൂ.മറുനാടന്‍ മലയാളി ഓണ്‍ ലൈന്‍ പത്രത്തില്‍ ഇന്നലെ വന്നത്.
തിരുവനന്തപുരം: ഫോണിനെന്തുപറ്റിയാലും പണം നഷ്ടപ്പെടാതിരിക്കാൻ ഇൻഷ്വർ ചെയ്യുന്നവർ കരുതിയിരിക്കുക. ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇൻഷ്വറൻസ് തുകയടച്ച് ഫോൺ വാങ്ങുന്നവർ ഫോണിന് തകരാറു പറ്റുമ്പോൾ വിവരമറിയും. ഫോണിനൊപ്പം നിസ്സാര തുക മുടക്കി ഇൻഷുറൻസ് എടുക്കൂ. ഫോൺ മോഷണം പോയാലും കത്തിപ്പോയാലും വെള്ളത്തിൽ പോയാലും പുതിയ ഫോൺ നൽകും. ഇല്ലെങ്കിൽ 95% തുകയും തിരികെ നൽകും - ഇത്തരം വാഗ്ദാനങ്ങളുമായി കൊൽക്കത്ത ആസ്ഥാനമായ ഡിഎൻഎ എന്ന കമ്പനിയുടെ പേരുപറഞ്ഞ് ഫോൺ വാങ്ങുമ്പോൾ പോത്തീസിൽ നൽകുന്ന ഇൻഷ്വറൻസ് വ്യാജമെന്ന് വ്യാപക പരാതി.
പോത്തീസിനും ഡിഎൻഎ എന്ന ഇൻഷ്വറൻസ് കമ്പനിക്കുമെതിരെ ഉപഭോക്തൃ കോടതിയിൽ ഇത്തരം നിരവധി കേസുകളാണ് എത്തിയിട്ടുള്ളത്. ഫോണിനു തകരാർ വന്ന് ഈ ഇൻഷ്വറൻസ് കമ്പനിയെപ്പറ്റി അന്വേഷിച്ചാൽ ഒരു വിവരവും ലഭിക്കില്ല. അവരുടെ കസ്റ്റമർ കെയർ എന്നു പറഞ്ഞ് തരുന്ന നമ്പർ നിലവിലില്ലെന്ന മറുപടിയാണെപ്പോഴും. ഇനി പോത്തീസിൽ തന്നെ പരാതിയുമായി ചെന്നാലോ അവരും കൈമലർത്തും. ഫലത്തിൽ വൻതുക നൽകി വാങ്ങുന്ന ഫോണിന് പൂർണ സംരക്ഷണത്തിനായി ഇൻഷ്വറൻസിന് നൽകിയ തുകയുൾപ്പെടെ എല്ലാം നഷ്ടം.
പോത്തീസ് ഷോപ്പിംങ്ങ് സെന്ററിൽ നിന്നും മൊബൈൽ ഫോൺ ഇൻഷുറൻസ് എന്ന പേരിൽ പോളിസി വിറ്റിരുന്ന ഡിഎൻഎ എന്ന സ്ഥാപനം വെറും കടലാസുകമ്പനി മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം പോത്തീസിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിർബന്ധിപ്പിച്ച് ഇൻഷുറൻസ് അടിച്ചേൽപ്പിക്കുകയാരുന്നുവെന്ന് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾ പറയുന്നു. ഫോൺ വാങ്ങുന്നവരോട് പ്രത്യേക ഓഫർ എന്ന പേരിലാണ് ഈ പോളിസികൾ വിറ്റിരുന്നത്. ഫോൺ നഷ്ടപ്പെടുക, മോഷ്ടിക്കപ്പെടുക, വെള്ളത്തിൽ വീണു കേടുപറ്റുക തുടങ്ങി എന്തുസംഭവിച്ചാലും പുതിയ ഫോൺ ലഭിക്കുമെന്നും സൗജന്യമായി റിപ്പയർ ചെയ്ത് നൽകുമെന്നുമാണ് പോളിസി വാഗ്ദാനം.
പോത്തീസ് സെന്ററിലെ സെയിൽസ്മാൻ തന്നെയാണ് ഇൻഷ്വറൻസ് കാൻവാസിംഗും. വലിയ കമ്പനിയാണെന്നും മറ്റും തെറ്റിധരിപ്പിച്ചാണ് പോളിസി എടുപ്പിച്ചിരുന്നത്. വൻതുക നൽകി ഫോൺ വാങ്ങുന്നവർ 600 രൂപ കൂടി മുടക്കി പോളിസി വാങ്ങും എന്ന കച്ചവടതന്ത്രം വ്യക്തമായി മുതലാക്കി വരികയായിരുന്നു പോത്തീസ് ഷോപ്പിംങ്ങ് സെന്റർ അധികൃതർ. ഏതൊരു ഉപഭോക്താവിനേയും വളരെ എളുപ്പം വീഴ്‌ത്താവുന്ന ടെക്‌നിക്ക് തന്നെയാണ് ഇത്. പോളിസി വേണ്ടെന്ന് എത്ര തവണ പറഞ്ഞാലും വീണ്ടും നിർബന്ധിച്ച് എടുപ്പിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്നു പറഞ്ഞാൽ ഉടനെ വരും കൊൽക്കത്ത ആസ്ഥാനമായ കമ്പനിയാണെന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ശാഖകളുണ്ടെന്നുമെല്ലാം മറുപടി.
അടുത്തിടെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് പരാതികൾ വ്യാപകമായി ലഭിക്കുന്നുവെന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശി അനീഷ് മോഹൻ ഡിഎൻഎക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ ഇതുവരെ ഫോറത്തിനു മുന്നിൽ കമ്പനിക്കുവേണ്ടി ആരും ഹാജരായില്ല. പോത്തീസിന്റെ തരുവനന്തപുരം എംജി റോഡിലെ ഷോറൂമിൽ നിന്ന് 2014 ഡിസംബർ പതിമൂന്നിനാണ് പാർട് ടൈം ജോലികൾ ചെയ്തുവന്ന ബിരുദ വിദ്യാർത്ഥി അനീഷ് ലാവാ കമ്പനിയുടെ 7600 രൂപ വിലയുള്ള മൊബൈൽ വാങ്ങിയത്. ഇതിനൊപ്പം 600 രൂപ നൽകി ഫോൺ ഡിഎൻഎയിൽ ഇൻഷ്വർ ചെയ്തു. വളരെ നല്ല ഓഫർ ആണെന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുകയായിരുന്നു. കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ഡിഎൻഎക്ക് ശാഖകളുണ്ടെന്ന് പറഞ്ഞാണ് പോളിസി എടുപ്പിച്ചത്.
എന്നാൽ പിന്നീട് ഫോണിന്റെ ഡിസ്‌പ്ലേ പൊട്ടിയതിനെ തുടർന്ന് ശരിയാക്കുന്നതിനായി സർവീസ് സെന്ററിലെത്തിയപ്പോൾ 6500 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ഇൻഷുറൻസ് ഉള്ളതിനാൽ ഡിഎൻഎ എന്ന കമ്പനിയുടെ തിരുവനന്തപുരത്തെ ഓഫീസ് തേടി ഇറങ്ങിയെങ്കിലും അങ്ങനെയൊരു ഓഫീസ് നഗരത്തിലൊരിടത്തും ഉണ്ടായിരുന്നില്ല.തുടർന്ന് ഇതേക്കുറിച്ച് തിരക്കിയപ്പോൾ 03364996333 ഡിഎൻഎ കസ്റ്റമർ കെയർ സെന്റർ നമ്പർ നൽകുകയും അതിൽ ബന്ധപ്പെട്ടാൽ ക്ലെയിം ചെയ്യുന്നതിനുള്ള രീതി അവർ പറഞ്ഞുതരുമെന്നും ആയിരുന്നു പോത്തീസിൽ നിന്നുള്ള മറുപടി. പക്ഷേ, നമ്പർ നിലവിലില്ലാ എന്ന പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് www.antivirus.ind.in സൈറ്റിന്റെ മെയിൽ ഐഡിയിലേക്ക്‌ പല തവണ മെയിൽ ചെയ്‌തെങ്കിലും അതിനും മറുപടിയില്ല.
പോത്തീസിന്റെ തന്നെ മൊബൈൽ സെക്ഷനിൽ പരാതി ഉന്നയിച്ച് ഇൻഷുറൻസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നാളെ വരൂ എന്ന മറുപടിയായിരുന്നു ഓരോതവണയും. പിന്നീട് അൽപ്പം ക്ഷുഭിതനായി സംസാരിച്ചപ്പോൾ മൊബൈൽ ഫോൺ സെക്ഷന്റെ ഇൻചാർജിനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഷോറൂമിൽ വച്ച് സംസാരിച്ചപ്പോൾ മറ്റ് കസ്റ്റമേർസ് കേൾക്കുന്ന രീതിയിൽ സംസാരിക്കരുതെന്നായിരുന്നു നിലപാട്. പ്രസ്തുത ഇൻഷുറൻസ് കമ്പനിയുടെ പോളിസികൾ വിൽക്കുന്നത് പോത്തീസിലെ തന്നെ സെയിൽസ്മാൻ ആണെന്നിരിക്കെ കള്ളപ്പേരിൽ പോത്തീസ് തന്നെ നടത്തുന്ന കടലാസിൽ മാത്രം പ്രാബല്യത്തിലുള്ള കമ്പനിയാണ് ഡിഎൻഎ എന്ന സംശയവും ശക്തമാണ്. മാത്രമല്ല പോത്തീസിന്റെ ഷോറൂമിൽ വച്ചാണ് പോളിസി വിൽക്കുന്നത് എന്നിരിക്കെ പോത്തീസിനെ കൂടി പ്രതിചേർത്താണ് കബളിപ്പിക്കപ്പെട്ടവർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകുന്നത്.

Monday, May 16, 2016

ഒരു ഫോണില്‍ അനേകം വാട്സാപ്പ് അക്കൌണ്ടുകള്‍

ഒരു ഫോണില്‍ അനേകം വാട്സാപ്പ് അക്കൌണ്ടുകള്‍ 






വളരെ ലളിതമാണ് ഇക്കാര്യം. ഒരു സ്മാര്‍ട്ട് ഫോണില്‍ എത്ര വാട്സ് ആപ്പ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വേണമെങ്കിലും നമുക്ക് ആരഭിക്കാം,മാനേജ് ചെയ്യാം.ഇതിനായി പ്ലേ സ്റ്റോറില്‍ പോയി പാരലല്‍സ്പേസ് എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക .ഇന്‍സ്റ്റാള്‍ ചെയ്യുക .ഇതിനായി ഫോണ്‍ റൂട്ട് ചെയ്യുകയും വേണ്ട.വളരെ സുരക്ഷിതവും ,സിംപിളുമാണിത്.ഓരോ അക്കൌണ്ടിനും ഓരോ ഫോണ്‍ നമ്പര്‍ വേണമെന്ന വാട്സ് ആപ്പ് പോളിസി മറക്കേണ്ട.നിങ്ങള്‍ കൊടുക്കുന്ന നമ്പരിലേക്ക് വാട്സ് ആപ്പ് വെരിഫിക്കേഷന്‍ കോഡ് വരും .അത് ആവശ്യപ്പെടുന്ന സ്ഥലത്ത് ടൈപ്പ് ചെയ്യണം .ആ നമ്പര്‍ നമ്മുടെ ഫോണില്‍ ഉള്ള സിമ്മിന്‍റെ വേണമെന്നില്ല.

We always want to use multiple accounts on a single device for differents apps like facebook, Whatsapp, Clash of clans, Instagram etc.Now we can run multiple accounts of the same app on the single device by using a simple, Powerfull yet small astonishing app i.e Parallel Space for android before it was available for mac os now you can download Parallel space for android.If you don’t know how to use Parallel space then just follow simple steps in the startup of the app.The best thing about this app is it is totally free of cost available on Playstore. 

Monday, May 2, 2016

വെയിലത്ത് ഫുള്‍ ടാങ്ക്‌ അടിക്കാമോ?


ഈ അതിഭയങ്കര വെയിലില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക്‌ ഇന്ധനം അടിക്കാന്‍ പാടില്ല എന്നൊരു വാട്സ് ആപ് പോസ്റ്റ്‌ വ്യാപകമായി പ്രചരിച്ചു വരുന്നുണ്ട്.ഈ പ്രചരണം തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പരേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.കഠിനമായ ഇന്ത്യന്‍ സാഹചര്യങ്ങള്‍ പോലും തരണം ചെയ്യുന്ന വിധം സുരക്ഷിതമായാണ് കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഇന്ധന ടാങ്കുകള്‍ ഡിസൈന്‍ ചെയ്യുന്നത്.ബൈക്കുകളുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ ആവശ്യമാണ്‌.കാരണം അവയുടെ പെട്രോള്‍ ടാങ്കില്‍ നേരിട്ട് വെയില്‍ അടിക്കുന്നുണ്ടല്ലോ..

ഇതാ അതുഷ്ണ മേഖലയായ ഗള്‍ഫില്‍ നിന്നുള്ള ഒരു വാര്‍ത്ത 

 http://gulfnews.com/news/uae/transport/filling-fuel-tanks-to-the-maximum-capacity-not-dangerous-during-summer-1.1520339   ഈ ലിങ്കില്‍ പോയി വായിക്കൂ
പ്രകടനക്ഷമത സംബന്ധിച്ച എല്ലാത്തരം ആവശ്യങ്ങള്‍ , സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ എന്നിവ - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
Kochi: Kochi Metro Rail Limited (KMRL) has come forward with a complaint against Lulu Mall stating that it has encroached the land surrounding the Edappaly canal in Kochi.
The KMRL had lodged the complaint in May last year. The complaint demanded to halt construction activities on the land meant for the Kochi Metro project.
The wall of the Lulu Mall should be demolished if a station has to be built at Edappaly, the complaint of the KMRL says.
- See more at: http://www.madhyamam.com/en/node/12462#sthash.uQtfEAXY.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf

Friday, April 29, 2016

സെകന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് മുന്‍പ്.

സെകന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് മുന്‍പ്.
 ഏതു മോഡല്‍,കമ്പനി കാറിന്‍റെയും ബ്രോക്കര്‍മാര്‍ കാണുന്ന വില മനസ്സിലാക്കാന്‍ ഒരു സൈറ്റ് ഉണ്ട് .നമുക്ക് നമ്മുടെ വണ്ടിക്കു മോഹ വില കിട്ടണമെന്ന് ആഗ്രഹം ഉണ്ടാകും..പക്ഷെ യാഥാര്‍ത്ഥ്യം മറിച്ചാണ്.പഴയ മോഡല്‍ ഒരു ഇന്‍ഡിക്ക എന്‍റെ സുഹൃത്ത് വാങ്ങിയത് 90000 ആയിരം രൂപയ്ക്ക് അതെ വണ്ടിഏട്ട് മാസം കഴിഞ്ഞു വാങ്ങിയ ബ്രോക്കര്‍ക്ക് തന്നെ തിരികെ കൊടുത്തപ്പോള്‍ ലഭിച്ചത് 46000 രൂപ മാത്രം ..അപ്പോള്‍ ബ്രോക്കറുടെ കണ്ണില്‍ വണ്ടിക്കു ഇല്ലാത്ത കുറ്റങ്ങള്‍ ഇല്ല ..എല്ലാം നമ്മള്‍ വരുത്തിയത് പോലെ.അതിനാല്‍ സുഹൃത്തുക്കളെ നിങ്ങള്‍ വണ്ടി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് മുന്‍പ് ഈ സൈറ്റില്‍ പോയി വണ്ടിയുടെ മാര്‍ക്കറ്റ് വില മനസ്സിലാക്കുക.അതില്‍ നിന്നും ബ്രോക്കര്‍ കമ്മീഷന്‍ കൂട്ടിയുള്ള തുകയ്ക്ക് വണ്ടി വാങ്ങാം..അല്ലാതെ ഒരു വണ്ടിയില്‍ നിന്നും 25000 രൂപയെങ്കിലും ലാഭം കൊള്ളക്കാരെ പോലെ തട്ടിയെടുക്കുന്ന ആളുകളെ മനസ്സിലാക്കുക.....ലിങ്ക് ഇതാ താഴെ കൊടുത്തിരിക്കുന്നു
http://www.carwale.com/used/carvaluation/?ltsrc=20510&gclid=CKb_vcLnsswCFQckaAodfIYHQA&gclsrc=aw.ds

അജിത്‌ കളമശ്ശേരി

Tuesday, January 26, 2016

ബുള്ളറ്റ് നല്ലത് പുതിയതോ അതോ പഴയതോ?

ബുള്ളറ്റ് നല്ലത്  പുതിയതോ അതോ പഴയതോ?
എഴുതിയത് ലാലെഷ് ഇന്നൊവേഷന്‍ 
 

മികച്ച ബുള്ളെറ്റ് പഴയ മോഡൽ ആണോ...? പുതിയത് മോഡൽ ആണോ ..? കുഴങ്ങുന്ന ഒരു ചോദ്യം . പുതിയത് വാങ്ങണോ..അതോ പഴയ മോഡൽ വാങ്ങി പണിത് എടുക്കണോ ..? പലർക്കും കണ്ഫ്യുഷൻ..ഏറെ നാളത്തെ ഒരു വലിയ ആഗ്രഹമാണ് ഒരു ബുള്ളെറ്റ് വാങ്ങുക എന്നത്..പഴയ മോഡൽ ഉപയോഗിചിട്ടുള്ളവർ പുതിയതിനെ അങ്ങീകരിക്കില്ല ..കാരണം ചില പ്രത്യോകതകൾ അതിനുണ്ട് . അര നൂറ്റാണ്ടിൽ അധികം പഴക്കമുള്ള 1950കളിലെ ഡിസൈൻ...പഴയത് ഒട്ടു കിട്ടാനുമില്ല ..കിട്ടിയാലോ അടുക്കാൻ പറ്റാത്ത വിലയും .എങ്കിൽ പുതിയ മോഡൽ എടുക്കാം.കുറച്ചു വർഷങ്ങൾ മാത്രം പഴക്കമുള്ള പുതിയ ഡിസൈൻ.പുതിയ എൻജിൻ എങ്ങിനെ ഉണ്ട് കുഴപ്പമുണ്ടോ..??.പല പല സംസയങ്ങൾ..ഒരു എഞ്ചിനീയറോടു ചോദിച്ചാൽ ശാസ്ത്രീയമായി വിലയിരുത്തി പുതിയ മോഡൽ ബുള്ളെറ്റ് ആണ് മികച്ചത് എന്ന മറുപടി കിട്ടും..മെക്കാനിക്ക്നോട് ചോദിച്ചാൽ മറുപടി ഓൾഡ് ബുള്ളെറ്റ് ആണ് ബെറ്റർ..പുതിയത് വല്ലോം ബുള്ളെറ്റ് ആണോ..? അത് ആര്ക്കും ഓടിക്കാൻ പറ്റുന്ന വെറും ബൈക്ക് അല്ലെ..!!! അകെ കണ്ഫ്യുഷൻ... ഒരു തീരുമാനത്തിൽ ഏതാൻ പറ്റുന്നില്ല..
സ്വന്തമായി മെയിൻന്റിനൻസ് അറിയാത്തവർക്ക് ഇക്കാലത് പഴയ മോഡൽ കൈകാര്യം ചെയ്യുക സകലം പാടാണ്. വർക്ക് ഷോപ്പിൽ കാഷ് കളയനെ നേരം കാണൂ. വാങ്ങാൻ കിട്ടുന്നവയെല്ലാം അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കം ഉള്ളവ ആയിരിക്കും..ഒരു ബുള്ളെറ്റ് മെക്കാനിക്കും സ്വന്തം വരുമാനം ഇല്ലാതാക്കാനുള്ള പണി ചെയ്യില്ല. എൻജിൻ റീ-സ്റൊറിങ്ങ്&മെയിന്റനന്‍സ് ,പെയിന്റിംഗ്,പ്ലറ്റിങ്ങ്,എൻജിൻ കവർ ബഫിൻഗ്,സ്പേയർ പാർട്സ്,ആക്രി പാർട്സ്,ഉപയോഗ ശൂന്യമായ ഓയിൽ കച്ചവടം,സ്പെയർ പാർട്സ് മൊത്തത്തിൽ വാങ്ങി Shortage ഉണ്ടാക്കുക.. എൻജിൻ പാർട്സ് മാറ്റൽ തുടങ്ങി പണം വാരാനുള്ള ഒരു സ്രോതസ് ആണ് പഴയ ബുള്ളെറ്റ് എൻജിൻ പണി [RE-STORING]. പഴയ മോഡൽ ആണ് ബെറ്റർ എന്ന് പ്രചരണം നടത്തുന്നതിന്റെ രഹസ്യവും ഇതാണ്. കമ്മീഷൻ വ്യവസ്ഥയിൽ തമിഴ്നാട്ടിലേക്ക് കടത്തി അവിടെ വണ്ടി പണിത് ഇവിടെ നൽകുന്ന പരിപാടിയും പണ്ടേ നിലവിലുണ്ട്.ഒന്നുമറിയാതെ കാശ് മേശിരിയുടെ പോക്കറ്റ്ൽ വീഴും...കാഷ് മൊത്തം പോകുന്നത് ഉടമയുടെ പോക്കറ്റ്ൽ നിന്ന്.. വളരെ പഴയ ബുള്ളെറ്റ് ഒറിജിനൽ ക്രാങ്ക് പലതും അടിച്ചു മാറ്റപെട്ടു..വാഹന ഉടമക്ക് യാതൊരു വിലയും കല്പിക്കാത്ത ഒരിടം ബുള്ളെറ്റ് വർക്ക് ഷോപ്പിൽ ആണ്..ചോദിക്കുന്ന കാശ് കൊടുക്കുകേം വേണ ബുള്ളെറ്റ് മേശിരിയുടെ ഗമയും കാണണം.. വേറെ എങ്ങും ഈ ഗതികേടില്ല. എന്തെങ്കിലും സംശയം ചോദിച്ചാൽ വലിയ ബുദ്ധിമുട്ടാണ് ഒന്ന് മറുപടി കിട്ടാൻ...വാഹന ഉടമയെ ഇട്ടു കറക്കുക ഒരു സ്ഥിരം പരുപാടി ആണ്.സപ്ലൈ കുറയുമ്പോൾ ഡിമണ്ട് കൂടും അതാണ് പഴയ മോഡൽ ബുള്ളെറ്റ്ന്റെ ഡിമണ്ട്ന്റിനു പിന്നിൽ...അത്രേ ഉള്ളൂ ഇപ്പോൾ സംഭവിക്കുന്നത്.. 

ലോകത്ത് ഒരു കമ്പനിയും അവരുടെ ഒരു പ്രോഡക്റ്റ്ഉം മോശപെട്ട രീതിയിൽ ഇറക്കില്ല.കൂടുതൽ മെച്ചമാക്കനെ ശ്രമിക്കൂ..വർക്ക്ഷോപ്പ്കാരെ കൂടുതൽ ആശ്രയിക്കാത്ത രീതിയിൽ ആണ് മെയിൻന്റിനൻസ് വളരെ കുറഞ്ഞ പുതിയ ബുള്ളെറ്റ് എൻജിൻ ഡിസൈൻ.പഴയ മോഡൽ ഉപയോഗിക്കാത്ത വ്യക്തി ആദ്യമായി പുതിയ ബുള്ളെറ്റ് ഓടിച്ചാൽ100% പെർഫെക്റ്റ് ആണ്.

  സാദാ ബൈക്ക് ഓടിക്കുന്ന രീതിയിൽ ഉപയോഗിക്കാം..പഴയ മോഡൽ - പുതിയ മോഡൽ ഇവ തമ്മിലുള്ള വ്യത്യാസം Technological Difference ആണ്.രണ്ടു വണ്ടിയും Rocker arm-Push rad എൻജിൻകളാണ്.രണ്ട് മോഡൽനും അതിന്റെതായ ഗുണങ്ങൾ ഉണ്ട് ..ചിലർ ഇഷ്ടപെടുന്നു ..ചിലർക്ക് ഇഷ്ടമല്ല.. 

[1] TECHNOLOGICAL DIFFERENCE

[A] Old Model Engine – Cast Iron - MCE
Engine - 346cc 18 bhp @ 5625 rpm – Maximum speed 120km/h – Break-Internal expanding – Gear box – Constant mesh 4 speed – Weight – 165kg – Compression Ratio – 7:25:1 Bore x Stroke – 70x90mm Fuelling – Carburettor - Models – G2 - Standard – Deluxe – Machismo etc..
[B] New Model Engine – Unit Construction
Engine – 346cc 19.8 bhp @ 5250 rpm – Maximum speed –160km/h Break – Internal expanding drum & Disk break – Gear box – Engine embedded 5 speed - Weight – 180kg – Compression Ratio – 8:5:1 – Bore x Stroke – 70x90mm - Fuelling – C.V. Carburettor & Fuel Injector-500cc – Models – Standard – Classic – Thunder bird etc....


[2] ENGINE DIFFERENCE

[A] Old Model Engine – എൻജിൻ , ക്ലെച് ,ഗിയർ ബോക്സ് എന്നിങ്ങനെ മൂന്നുപ്രീ യുണിറ്റ്കളായി നിർമിച്ച ശേഷം ഇതു തമ്മിൽ കൂട്ടി യോജിപ്പിക്കുന്നു .ഇതു കാരണം പ്രവർത്തിക്കുമ്പോൾ Transmission loss 33% ആണ്.18 bhp പവർ ക്രാങ്ക് ഷാഫ്റ്റ്ൽ ഉത്പാദിപ്പിക്കുന്നു.അത് വീലിൽ എത്തുമ്പോൾ 12 bhp ആയി കുറയും..മൈലേജ് 30-40 നു ഇടയിൽ നിൽകുന്നു.ഓയിൽ ചെയിന്ജ് മൂന്നു ഭാഗങ്ങളിലും നടത്തണം.അവയെല്ലാം ലീക്ക് വരാതെ സീൽ ചെയ്യണം.കാലപഴക്കത്തിൽ എൻജിൻ , ക്ലെച് ,ഗിയർ ബോക്സ് ഇവക്ക് കമ്പനി പുറത്തിറക്കിയ കണ്ടിഷനിൽ നിന്നും അകൽച്ച/വ്യത്യാസം സംഭവിക്കും കറക്റ്റ് സീറ്റിങ്ങ് ലഭിക്കില്ല..Power Loss കൂടുതൽ ആണ്. മാക്സിമം മൈലേജ് 40kmpl മാത്രമായി ഒതുങ്ങുന്നു..മെയിൻന്റിനൻസ് കോസ്റ്റ് കൂടുതൽ...
[B] New Model Engine – UCE- പഴയ എൻജിൻനേക്കാൾ വ്യത്യസ്തമായ രീതിയിൽ ആണ് പുതിയ മോഡൽ എൻജിൻ നിർമിച്ചിരിക്കുന്നത്.കൂടുതൽ പവർ,ടോർക്ക് മൈലേജ് കിട്ടുന്ന രീതിയിൽ എൻജിൻ ഒറ്റ യുണിറ്റ് ആയി നിർമിച്ചിരിക്കുന്നു..ക്രാങ്ക് ഷാഫ്റ്റ്ൽ ഉൽപദിപ്പിക്കുന്ന പവർ 19.8 bhp @ 5250 rpm ൽ ..അത് വീൽലേക്ക് എത്തുമ്പോൾ 16 bhp ആയി മാത്രം കുറയുന്നു .UCE എൻജിൻ ആയതിനാൽ Transmission loss വെറും 20%മാത്രമേ ഉള്ളൂ..ഓയിൽ ചേഞ്ച് എളുപ്പമാണ് Power Loss കുറവാണു അതിനാൽ മാക്സിമം മൈലേജ് 45kmpl ലഭിക്കും .മൈന്റിനൻസ് & മെയിൻന്റിനൻസ് കോസ്റ്റ് വളരെ കുറവാണു .

[3] OIL PUMP
Internal combustion എൻജിനിൽ ഓയിൽ പമ്പ് പ്രധാനമാണ്.മികച്ച Oil Filming ഉണ്ടെങ്കിൽ മാത്രമേ ഘടകങ്ങൾ തമ്മിലുള്ള ഘർഷണം കുറക്കാനും എൻജിൻ ലൈഫ്നെ ബാധിക്കാതിരിക്കുകയും ഉള്ളൂ.
[A] Piston Type Oil Pump [Old model] - 5500 RPM ൽ 1.2 ലിറ്റർ ഓയിൽ പമ്പ് ചെയ്യാനുള്ള കഴിവേ ഈ പമ്പ് നു ഉള്ളൂ.Oil filming കുറയും എൻജിൻ ഓയിൽ ഉള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടി പമ്പ് ബ്ലോക്ക് ആകാറുണ്ട് അപ്പോൾ ക്രാങ്ക് സൈഡിൽ നിന്ന് പൈപ്പ് വഴി സിലിണ്ടെർഹെഡ് ലേക്ക് ഉള്ള ഓയിൽ ഫ്ലോ തടസ്സപ്പെടും.
[B] Rotary Oil Pump – [New Model] - വളരെ കരുത്തേറിയ പമ്പിങ്ങ് സിസ്റ്റം ആണ് ..ഇതാണ് Piston type pump നേക്കാൾ ഒൻപത് ഇരട്ടി കാപസിടി ഉള്ളതാണ് Rotary oil pump മിനിറ്റിൽ 9.5 ലിറ്റർ ഓയിൽ 5500 RPM ൽ പമ്പ് ചെയ്യാനുള്ള കഴിവ് ഇതിനുണ്ട് .മികച്ച എഞ്ചിൻ പ്രവർത്തനം കൂടുതൽ എൻജിൻ ലൈഫ് ലഭിക്കും പരുക്കൻ റോഡ്കളിലും,ദീർഘദൂരയാത്രക്കും എൻജിൻ ഓവർ ഹീറ്റ് ആകാതെ സംരക്ഷിക്കും

[4] FUELLING
[A] Air Slide Carburettor – Mikuni [Old Model] - എയർ സ്ലൈഡ് കാർബുരേറ്റൊർ ആണ്.പെട്ടെന്ന് അക്സിലരെറ്റൊർ തിരിച് സ്പീഡ് കൂട്ടാൻ സാധിക്കില്ല. എയർ-ഫ്യുവൽ റെഷിയോയിൽ വ്യത്യാസം ഉണ്ടാകും സ്ലോയിലെ പറ്റൂ.അല്ലെങ്കിൽ കൂടുതൽ ഇന്ധനം എൻജിനിൽ ജ്വലിക്കാതെ പുറംതള്ളി പോകും.മലിനീകരനവുമയി ബന്ധപെട്ട പ്രശ്നങ്ങളും ഉണ്ട്. വാൽവ്കളുടെ Inertia,Pre-firing മൂലം Carburettor വേഗംCarbon deposit ഉണ്ടാകും. മെയിൻന്റിനൻസ് സിമ്പിൾ ആണ്.. വേറൊരു കാര്യം സാദാ ബൈക്ക് പോലെ 100-120km സ്പീഡ്ൽ പോകാൻ നിർമിച്ചത് അല്ല ഓൾഡ് ബുള്ളെറ്റ്..
[B] Constant Velocity Carburettor [New Model] - ഇന്ധനം ഒട്ടും പാഴാകാതെ സ്മൂത്ത് അക്സിലറേഷൻ നൽകാൻ C.Vകാർബുരേറ്റൊർനു സാധിക്കും ഏതു അവസ്ഥയിലും കൃത്യമായ ഉറപ്പാക്കാൻ മൂന്ന് വ്യത്യസ്ത ഫ്യുവൽ ട്രാക്ക്കൾ C.Vകാർബുരേറ്റൊർനു ഉണ്ട് അത് കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ അക്സിലരെറ്റൊർ തിരിക്കണ്ട കാര്യമില്ല ..എൻജിൻ പ്രവർത്തിക്കുമ്പോൾ പരിസര മലിനീകരണം കുറക്കാനുള്ള സംവിധാനം കാർബുരേറ്റൊർനു ഉണ്ട്. ന്യുനതകൾ ഇല്ലാത്ത രീതിയിൽ കാർബുരേറ്റൊർ-എൻജിനുമായി ബന്ധപ്പെടുത്തിയിരിക്കുന്നു..
[C] Fuel Injector [New Model] 500CC- Fuel Injected system is a computer controlled fuel delivery system ആണ് . Electronic controll unit & Senser കൾ ഉണ്ട് ഫ്യുവൽ ഇന്ജെക്ഷൻ ഇഗ്നീഷിൻ ടൈംമിംഗ് ഇവ നിയന്ത്രിക്കുന്നത് E.C.U ആണ് വിവിധ സെൻസർ കളിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതു അളവിൽ ഇന്ധനം എൻജിൻ ലേക്ക് നൽകണമെന്ന് കണക്കാക്കുന്നത് ECU ആണ്.ഇന്ധനക്ഷമത,മലിനീകരണ നിയന്ത്രണംഇവ പാലിക്കപെടുന്നു .വാഹന വില കൂടും.Bullet-500cc Fuel injection system ഉള്ളതാണ്. എൻജിൻ സി,സി,കൂടുന്നതിനനുസരിച് ആന്തരികപ്രവർത്തനഘടകങ്ങളുടെ വലുപ്പത്തിൽ വ്യത്യാസമുണ്ടാകും

[5] SPARK IGNITION
[A] Single Spark Plug – [Old Model] - ഓൾഡ് ബുള്ളെറ്റ് Independent ignition coil.ഒരു Spark Plug മാത്രമേ ഉള്ളൂ Combustive Efficiency കുറവാണു.Plug തകരാർ ആയാൽ വണ്ടി ഓഫ് ആകും. ഇന്ധന ജ്വലനം കാര്യക്ഷമമല്ല
[B] Dual Spark Plug – [New Model] - ഇന്ധന ജ്വലനം കാര്യക്ഷമം ആക്കുന്നതിനു വേണ്ടി രണ്ടു Ignition Circuit കൾ രണ്ടു Spark Plugകൾ.. .Plug ഒരെണ്ണം തകരാർ ആയാലും പ്രസ്നമില്ല.മികച്ച combustive efficiency . വേഗത്തിലുള്ളതും കാര്യക്ഷമമായ ഇന്ധനജ്വലനം കാരണം വണ്ടിയുടെ പവർ കൂടും.മൈന്റിനൻസ് കുറവ്

[6] TAPPET RAD
[A] Solid Tappet [Old Model] - പഴയ മോഡൽ വണ്ടികളിൽ solid tappet ആണ് ഉപയോഗിക്കുന്നത്.തേയ്മാനം കാരണം ഗാപ് ഉണ്ടായി ലൂസ് ആകും.ടാപ്പെറ്റ് നോയിസ് ഉണ്ടാകാറുണ്ട്..ഇടക്കിടക്ക് അട്ജെസ്റ്റ് ചെയ്യണം ടാപ്പെറ്റ് ഡോർ ഇളക്കി വേണം അട്ജെസ്റ്റ് ചെയ്യാൻ.Inertia കാരണം ഹോട്ട് കണ്ഡിഷനിൽ വാൽവ്കൾ കൃത്യമായി ഓപ്പണ് ക്ലോസ് ആകാൻ ബുദ്ധിമുട്ടാണ്.വാൽവ് ക്ലീയറൻസ് ശരിയല്ലെങ്കിൽ എൻജിൻ പെർഫോർമൻസ്നെ ബാധിക്കും. ടാപ്പെറ്റ് Tight ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ Adjuster ഒടിഞ്ഞു പോകും..വണ്ടി Idle ഇട്ടു ഓവർ ആയി Acceleration കൊടുത്താൽ സോളിഡ് ടാപ്പെറ്റ് റഡ് വളഞ്ഞു പോകും.
[B] Hydraulic Tappets [New Model] - സോളിഡ് ടാപ്പെറ്റ്ന്റെ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു മൈന്റിനൻസ് ഫ്രീ ആണ്. സെറ്റിംഗ്സ് അവിസ്യമില്ല സെൽഫ് അഡ്ജസ്റ്റ്മെന്റ് ചെയ്യപ്പെടും വാൽവ് ക്ലിയറൻസ് ഇടക്കിടക്ക് ചെക്ക് ചെയ്യണ്ട കാര്യമില്ല.എൻജിൻ ലൈഫ് കൂടുതൽ

[7] DE-COMPRESSOR UNIT
[A] Manual De-Compressor unit [OLD Model] - പഴയ മോഡൽ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് പിസ്റണ് ടോപ്പിൽ [TDC ] വരുതുന്നതിനയിട്ടാണ് Decompressor unit ലിവർ പ്രസ് ചെയ്ത് കിക്കെർ താഴ്ത്തുന്നത്.എൻജിൻ സിലിണ്ടെർനു ഉള്ളിലെ വായു Decompressor unit ലെ വാൽവ് ഓപ്പണ് ആയി സിലിണ്ടെർ ഹെഡ് ലെ Passage വഴി Silenser ലൂടെ പുറത്തേക്ക് പോകുന്നു .അപ്പോൾ Timing unit ലെ പോയിന്റ് കൾ തമ്മിൽ അകലും ..ആംപിയർ നീഡിൽ മധ്യഭാഗത്ത് ആകും .തുടർന്ന് കിക്കെർ അടിച്ചു വണ്ടി സ്റ്റാർട്ട് ആക്കുന്നു...
[B] Automatic De-Compressor Assembly [New Model] - പുതിയ മോഡൽ Automatic decompressor assembly ഉണ്ട് Exhaust cam ന്റെ അടുത്തായിട്ടാണ് ഫിറ്റ് ചെയ്തിരിക്കുന്നത് .സ്റ്റർറ്റിങ്ങ് ബുദ്ധിമുട്ടില്ലാതെ വളരെ ഈസി ആണ്.. സെൽഫ് സ്റ്റാർട്ട് സൌകര്യം ഉണ്ട്.

[8] CAM SPINDLE DIFFERENCE
[A] Manual cam spindle - കാം വീൽ സെറ്റ് ചെയ്തിരിക്കുന്നത് Cam Spindleൽ ആണ്.എൻജിൻ പണി സമയത്ത് കാം വീൽ മാറുന്നത്നോടൊപ്പം spindle മാറും.ലൈത് കളിലാണ് പുതിയത് ഫിക്സ് ചെയ്യുന്നത് .സ്പിൻടിൽ അടിക്കുക എന്നും പറയും.മൈന്റിനൻസ് ഇല്ല.പുതിയത് ഫിക്സ് ചെയ്യുകയെ മാർഗമുള്ളൂ..
[B] Adjustable Cam Spindle - പുതിയ സാങ്കേതിക വിദ്യയിൽ നിർമിച്ച ബുള്ളെറ്റ്ൽ ഇതു മൈന്റിനൻസ് ചെയ്യാം Cam Spindle നു മുകളിൽ Adjustable & Removable type sleeve ഓടു കൂടി ആണ്..ലൈത് വർക്ക് ഒഴിവാക്കാൻ പറ്റും അത്രേം പണത്തിന്റെ ചിലവു കുറയും.എഞ്ചിൻ സൈഡ് കവർ അഴിച്ചാൽ മാത്രം മതി

[9] IGNITION TIMING DIFFERENCE
പഴയ മോഡൽ ടൈംമിംഗ് യുണിറ്റ് എൻജിൻ കവറിനു വെളിയിൽ ആണെങ്കിൽ പുതിയത് എഞ്ചിൻ കവറിനു ഉള്ളിൽ ആണ്..
[A] Mechanical Spark Timing unit [Old Model] - ടൈംമിംഗ് യുണിറ്റ് എൻജിൻ വെളിയിൽ അട്ജെസ്റ്റ് ചെയ്യാവുന്ന തരത്തിൽ ആണ്.ഒരു കപാസിറ്റൊർ ഉം,രണ്ടു Platinum point ഉം ഉണ്ട് കപാസിറ്റൊർ പോയാലും പോയിന്റ്കൾ തേയ്മാനം ഉണ്ടായാലും വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാണ്..ഒരു നിശ്ചിത സമയം കഴിയുമ്പോൾ തേയ്മാനം കാരണം പുതിയ പോയിന്റ്കൾ ഇടണം.മാത്രമല്ല വെള്ളം കയറിയാൽ സ്റ്റാർട്ട് ആക്കാൻ പറ്റില്ല. കപാസിറ്റൊർ പോയാൽ Plug കരി കയറി വണ്ടി ഓഫ് ആകും. മൈന്റിനൻസ് കൂടുതൽ.. Timing കറക്റ്റ് അല്ലെങ്കിൽ മൈലേജ് കുറയും Starting trouble ഉണ്ടാകും..കിക്കെർ തിരിച്ചടിക്കും.വളരെ കൃത്യമായി സെറ്റ് ചെയ്യണം
[B] Electronic Ignition Timing System [New Model] - Mechanical spark system ത്തിലെ പിഴവുകൾ എല്ലാം പരിഹരിക്കുന്നതാണ് Electronic ignition system.. ഉയർന്നതും വേഗത്തിലുള്ളതുമായ Ignition spark കിട്ടും Ignition timing ൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇല്ലാതാക്കും. മികച്ച എൻജിൻ പെർഫോർമൻസ് ലഭിക്കും

[10] CLUTCH ASSEMBLY UNIT DIFFERENCE
രണ്ടു മോഡൽ നും വ്യത്യസ്ത ക്ലെച് അസ്സെംബ്ലി ആണ് . പഴയ മോഡൽ മാനുവൽ ക്ലച്ഉം പുതിയ മോഡൽ ആധുനിക Sprag ക്ലച്ഉം ആണ്
[A] Manual Clutch Unit [Old Model] - മെയിൻന്ടിനൻസ് കൂടിയ മാനുവൽ ക്ലെച് അസ്സെംബ്ലി ആണ് .ഓയിൽ ഫിൽ ചെയ്യണം .ചെറുതും വലുതും ക്ലെച് റഡ്കൾ, ഗിയർ ബോക്സ് സൈഡ് ക്ലെച് അട്ജെസ്റെർ,..Power Loss കൂടുതൽ ആണ്.ശരിയായ രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ ക്ലെച് ലൈഫ് കുറവാണ് ഓയിൽ സീൽ പോയാൽ ക്ലെച് കവറിൽ നിന്ന് ഓയിൽ ലീക്ക് ഉണ്ടാകും .ക്ലെച് ഡിസ്ക് ഓയിൽ ഇല്ലാതെ ഓടി കംപ്ലൈന്റ്റ് ആകും. മൂന്നു ക്ലെച് ഡിസ്ക് ന്റെയും നാലു ക്ലെച് ഡിസ്ക്ന്റെയും ക്ലെച് അസ്സെംബ്ലി ഉണ്ട്. ക്ലെച് റഡ് രണ്ട് ഉള്ള ടൈപ്പ് മൂന്ന് ഉള്ള ടൈപ്പ് ക്ലെച് അസ്സെംബ്ലി ഉണ്ട് പലതായി വേണം യുണിറ്റ് ഫുൾ പുറത്തെടുക്കാൻ .
[B] Sprag Clutch Unit [New Model] - വളരെ സിമ്പിൾ അയ ഒറ്റ യുണിറ്റ് ആണ് .ഒരു ക്ലെച് പുഷ് റാട് മാത്രം ..മികച്ച പ്രവർത്തനം,കൂടുതൽ ക്ലെച് ലൈഫ്..,Power Loss കുറവാണ്..മാത്രമല്ല .ക്ലെച് അസ്സെംബ്ലി ഒറ്റ യുണിറ്റ് ആയി പുറത്തെടുക്കാം വളരെ ഈസി ആയി.മെയിൻന്റിനൻസ് വളരെ കുറവാണ് .യുണിറ്റ് സെൽഫ് സ്റ്റാർട്ട് മയി ബന്ധിപ്പിച്ചിരിക്കുന്നു

[11] CLUTCH ADJUSTMENT DIFFERENCE
[A] Clutch Adjustment [Old Model] - ഗിയർ ബോക്സ് സൈഡ് ക്ലെച് അട്ജെസ്റ്മെന്റ്റ് ഡോർ തുറന്നു വേണം ക്ലെച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ. ക്ലെച് അട്ജെസ്റെർ ബോൾ ടൈപ്പ് ആണ്.കുറെ കഴിയുമ്പോൾ ഈ അട്ജെസ്റ്റെർ തകരാർ ആകും. ക്ലെച് റഡ് നു മേൽ ഈ ബോൾ പ്രസ് ചെയ്യ്ത് തേയ്മാനം ഉണ്ടാക്കും ചെറിയ വലിയ റഡ് കൾ തമ്മിൽ ഗാപ് ഉണ്ടാകും എക്സ്ട്രാ ബോൾ ഇട്ടു വേണം അപ്പോൾ ക്ലെച് അട്ജെസ്റ്റ് ചെയ്യാൻ. ഇതൊക്കെ കറക്റ്റ് അല്ലെങ്കിൽ എഞ്ചിൻ മൈലേജ് പെർഫോർമൻസ് നെ ബാധിക്കും
[B] Clutch Adjustment [New Model] - എൻജിൻ കവറിൽ ഇടതു ഭാഗത്ത് ആയി ക്ലെച് അട്ജെസ്റെർ ഫിറ്റ് ചെയ്തിരിക്കുന്നു.100cc ബൈക്ക്ന്റെ പോലെ തന്നെ പുറമേ നിന്ന് നട്ട് അട്ജെസ്റ്റ് ചെയ്ത് തന്നെ ക്ലെച് കൂട്ടുകയും കുറക്കുകയും ചെയ്യാം . .വളരെ ഈസി ,ഉയർന്ന പെർഫോർമൻസ്..

[12] PRIMARY CHAIN TENSIONER-OR-CLUTCH SIDE CHAIN ADJUSTMENT
ക്ലെച് കവർനു ഉള്ളിൽ കാണപെടുന്നതാണ് പ്രൈമറി ചെയിൻ. ഇതു ലൂസ് ആകുമ്പോൾ Tight ചെയ്യാറുണ്ട്. അല്ലെങ്കിൽ എൻജിൻ പെർഫോർമൻസ്നെ ബാധിക്കും.
[A] Clutch Side Chain Adjustment [Old Model] - ഫുട് റെസ്റ്റ് ഊരി മാറ്റിയ ശേഷം ക്ലെച് കവർ തുറന്നു വേണം പ്രൈമറി ചെയിൻ അട്ജെസ്റ്റ് ചെയ്യാൻ..ആദ്യം ഓയിൽ നീക്കം ചെയ്യണം അട്ജെസ്റ്റ് ചെയ്ത ശേഷം ഓയിൽ ലീക്ക് ഉണ്ടാവാത്ത രീതിയിൽ സീൽ ചൈയ്യണം.പിന്നീട് വീണ്ടും ഓയിൽ ഫിൽ ചൈയ്യണം. ഓവർ ആയി പ്രഷർ കൊടുത്തു ക്ലെച് കവർ മുറുക്കിയാൽ കവറിൽ പൊട്ടൽ ഉണ്ടാകും .അട്ജെസ്റെർ ഇളകി പോയാൽ ചെയിൻ കവറിൽ അടിക്കുന്ന സൌണ്ട് വരും. മൈലേജ് പെർഫോർമൻസ് കുറയും...
[B] Clutch Side Chain Adjustment [New Model] - ക്ലെച് സൈഡ് കവർ അഴിക്കാതെ പ്രൈമറി ചെയിൻ പുറമേ നിന്ന് അഡ്ജസ്റ്റ് ചെയ്യാം. ഗിയർ ലിവർന്റെ അടുത്ത് ക്ലെച് കവർനുഅടിയിൽ ആണ് പ്രൈമറി ചെയിൻ Tensioner Adjester ന്റെ സ്ഥാനം ...വളരെ സിമ്പിൾ ആയി ബോൾട്ട് തിരിച്ച് അട്ജെസ്റ്റ് ചെയ്യാം.വർക്ക്ഷോപ്പ്കാരെ ആശ്രയിക്കേണ്ട ...

[13] GEAR BOX
ഗിയർ ബോക്സ് & ഗിയർ ഷിഫ്റ്റിങ്ങ് രണ്ടു മോഡൽലിലും രണ്ടു വിധമാണ്
[A] Gear system [Old Model] - പഴയ മോഡൽ ബുള്ളെറ്റ് Constant Mesh 4 Speed Gear Box ആണ് ഉള്ളത്. എഞ്ചിന്റെ വലതു ഭാഗത്ത ആയിട്ടാണ് ഗിയർ ബോക്സ് & ഗിയർ ഷിഫ്റ്റിൻഗ് .. പ്രത്യോകം ഓയിൽ ഫിൽ ചെയ്യണം. കിക്കെർ ഗിയർ സ്പ്രിംഗ് കൾ ഇടക്ക് ഇടക്ക് പൊട്ടിപോകും .ഗിയർ ബോക്സിൽ ഓയിൽ ലീക്ക് ഉണ്ടായാൽ ലൈത് വർക്ക് ചെയ്തെ ശരിയക്കാൻ പറ്റൂ.. Power Loss കൂടുതൽ ആണ്..മൈന്റിനൻസ് കൂടുതൽ.
[B] Gear System [New Model] - പുതിയ മോഡൽ ബുള്ളെറ്റ് Engine Embedded 5 Speed Gear Box ആണ് ഉള്ളത് മൈന്റിനൻസ് കുറവാണു ഈസി ഗിയർ ഷിഫ്റ്റിങ്ങ്.Unit Construction Engine ആയതിനാൽ Power loss/ Transmission loss വളരെ കുറവ് .. കൂടുതൽ മൈലേജ് & സ്പീഡ് ലഭിക്കും. .

[14] CHAIN AND SPROCKET REPLACEMENT DIFFERENCE
[A] Old Model - ഫുട് റസ്റ്റ് ഊരി മാറ്റി .ഓയിൽ മാറ്റി. ക്ലെച് - അസ്സെംബ്ലി കവർ ഡയനമോ ഉൾപെടെ ക്ലച് സൈഡ് പൂർണമായി അഴിച്ചുമാറ്റിയിട്ട് മാത്രമേ ചെയിൻ & സ്പ്രോകെറ്റ് പുതിയത് മാറാൻ പറ്റൂ ..കവർ തിരികെ ഫിറ്റ് ചെയ്യണം ക്ലെച് യുണിറ്റ് - ഡയനമോ-പ്രൈമറി ചെയിൻ-ഇവയെല്ലാം തിരികെ ഫിറ്റ് ചെയ്യണം സീൽ ചെയ്യണം ഓയിൽ ഫിൽ ചെയ്യണം . പണി കൂടുതൽ പണിക്കുലി കൂടുതൽ..
[B] New Model - പുതിയ മോഡൽ വളരെ ഈസി ആണ്..വളരെ വേഗം കൈകാര്യം ചെയ്യാവുന്ന രീതിയിൽ ആണ് നിർമാണം .Crank Case cover Side ഊരി മാറ്റി ചെയിൻ & സ്പ്രോകെറ്റ് പുതിയത് ഫിറ്റ് ചെയ്യാം .ഡയനമോ എൻജിൻ കവറിൽ തന്നെ ആയതു കൊണ്ട് അത്രേം പണി കുറവാണ്. ഏതു ടു വീലെർ വർക്ക് ഷോപിലും ഇതു ചെയ്യാം..

[15] CHAIN ADJUSTMENT
ചെയിൻ Tightness ഇടക്ക് ചെക്ക് ചെയ്യണം അല്ലെങ്കിൽ വളരെ ലൂസ് ആയി കിടന്നാൽ 2-മോഡൽ ന്റെയും ബാക്ക് സ്പ്രോകെറ്റ്ന്റെ റ്റീത് പറിഞ്ഞു പോകും
[A] പഴയ മോഡൽ ബുള്ളെറ്റ് ചെയിൻ ഇടതു സൈഡ് ആണ് .അട്ജെസ്റ്റ് മെന്റ് ഈസി ആണ്.
[B] പുതിയ മോഡൽ ബുള്ളെറ്റ് ചെയിൻ വലതു ഭാഗത്ത് അട്ജെസ്റ്മെന്റ്റ് ബുധിമുട്ട് .സൈലെൻസർ നു ഇടയിലൂടെ വേണം അട്ജെസ്റ്റ് ചെയ്യാൻ

[16] ENGINE OIL CHANGING
ഏതു വാഹനമായാലും ഓടി ചൂടായി വരുന്ന അവസ്ഥയിൽ എഞ്ചിൻ ഓയിൽ മാറരുത് എഞ്ചിൻ തണുത്തതിനു ശേഷം മാത്രം..
[A] Engine Oil Changing [Old Model]
എൻജിൻ ക്ലെച് ഗിയർ ബോക്സ് എന്നിവിടങ്ങളിൽ പ്രോത്യോകം ഓയിൽ മാറണം.. ഓയിൽ ചേഞ്ച് ചെയ്താ ശേഷം സീൽ ചെയ്യണം.ഓയിൽ ഫിൽറ്റർ മാറുക കുറച്ചു പ്രയാസമാണ് ചിലവയിൽ സയിലൻസർ പൈപ്പ് ഫിൽറ്റർ cap നോട് ചേർന്നിരിക്കും അത് സയിലൻസർ ലൂസ് ചെയ്തു വേണം ഓയിൽ ചേഞ്ച് ചെയ്യാൻ..ഓവർ ആയി Tight ചെയ്താൽ ഫിൽറ്റർ Cap പൊട്ടൽ വീഴും.മിക്ക പേർക്കും വർക്ക് ഷോപ്പ്കളെ ആശ്രയിക്കേണ്ടി വരും
[B] Engine Oil Changing [New Model]
വളരെ ഈസി ആയി ഓയിൽ ചേഞ്ച് ചെയ്യാം ആദ്യം Primary Drin Cap, Secondary Drain Cap,Primary Drain Bolt ഇവ അഴിച്ചു ഉപയോഗ ശൂന്യമായ ഓയിൽ ചോർത്തി കളയാം ..അതിനു ശേഷം കിക്കെർ സൈഡ് ഓയിൽ ഫിൽറ്റർ കാപ് അഴിച്ചു ഈസി ആയി പുതിയ ഫിൽറ്റർ ഇടാം. ഒരു തവണ കണ്ടാൽ ആർക്കും സ്വയം ചെയ്യാൻ പറ്റും..

[17] Engine Oil Grade
[A] Old Model – പെട്രോൾ എഞ്ചിൻ ഓയിൽ/ ഡിസൽ എൻജിൻ ഓയിൽ എതോഴിച്ചാലും നോ പ്രോബ്ലം...ഡിപ് സ്റ്റിക് നോക്കി ഓയിൽ ലെവൽ അറിയാം ഓയിൽ ലെവൽ ഇടക്കിടക്ക് ചെക്ക് ചെയ്യണം.ബ്രീതെർ പൈപ്പ് ലൂടെ ഓയിൽ ചെയിൻലേക്ക് സ്പ്രേ ചെയ്യും.അങ്ങിനെ ഓയിൽ കുറയും..
[B] New Model – 15W50 Grade Semi synthetic oil ..എൻജിൻ സൈഡ് മിറൊർലൂടെ ഓയിൽ ലെവൽ അറിയാം.

[17] ENGINE START
[A] Engine starting [Old Model] - Ignition key ഓണ് ആക്കി എൻജിൻ ഡികംപ്രസ്സ് ചെയ്ത് അമ്പീയർ സെറ്റ് ചെയ്ത് Piston top ൽ വരുത്തി വേണം എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ. വിന്റെജ് ലുക്ക് കിക്ക് സ്റ്റാർട്ട്.
[B] Engine Starting [New Model] - Automatic DEcompressor ആയതു കൊണ്ട് Ignition key ഓണ് ആക്കി വളരെ ഈസി ആയി സ്റ്റാർട്ട് ചെയ്യാം..സെൽഫ് സ്റ്റാർട്ട് സൗകര്യം ഉണ്ട്..

[18] TYRE
[A] Old Model - ടയർ ഫ്രണ്ട് & ബാക്ക് NO - 3.25 -19 ആണ് വളവുകളിൽ വീശി എടുത്തൽ ചെറിയ കല്ലുകൾ/ചരലുകൾ ഉണ്ടെങ്കിൽ സ്ളിപ് ആകും വണ്ടി മറിയും..ചളിയിലും പിടുത്തം കുറയും.
[b] New Model - ഫ്രണ്ട് ടയർ No 90/90-19 ബാക്ക് ടയർ No 110/90-18 കുടുത്തൽ ഗ്രിപ്പ് മികച്ച ബ്രേക്ക് ലഭിക്കും സ്ളിപ്ങ് കുറവാണ്

FEATURES & HISTORY - CAST IRON ENGINE - OLD MODEL BULLET
ഇറക്കുമതി ചെയ്ത ഒറിജിനൽ ഇംഗ്ലണ്ട് എൻജിൻ ഉള്ള മോഡൽ ആണ് G 2. (1968വരെ). 1971 മുതൽ B1 ടൈപ്പ് ഇംഗ്ലണ്ട് എൻജിൻ ഇറക്കുമതി ചെയ്ത് അസ്സെബ്ലിംഗ് തുടങ്ങി 1976 മുതൽ പൂർണമായും ഇന്ത്യൻ നിർമിത B1 ടൈപ്പ് മോഡൽകളായി..ഹെവി ക്രാങ്ക് ഓടു കൂടിയതാണ് പഴയ മോഡൽ ബുള്ളെറ്റ് കൾ മിക്കതും...അക്കാലത് സ്പീഡ് ഒരു വിഷയമല്ലായിരുന്നു. G 2 മോഡൽ ടൈംമിംഗ് യുണിറ്റ് അടിയിൽ എൻജിൻ കവറിൽ ഒരു എംബ്ലെം ഉണ്ട് . ക്രാങ്ക് സൈഡ് ഓയിൽ പൈപ്പ് അടുത്ത് ഒരു എക്സ്ട്രാ ബോൾട്ട് ഉണ്ട് ഓയിൽ പാസേജ് ആണ്.Chromium plated clutch & decompressor liver സ്പീഡോ മീറ്റർ കേബിൾ ബാക്ക് ടയർ ഹബ്ൽ ആണ്.ഫ്രണ്ട് ഹബ് & ബാക്ക് ഹബ്കൾ വ്യത്യസ്തമാണ്. ചെയിൻ ലോക്ക് മാറ്റി ബാക്ക് സ്പ്രോകറ്റ് ഉൾപെടെ ആയിരുന്നു ടയർ പൻഞ്ചർ ഒട്ടിക്കാൻ എടുക്കേണ്ടിയിരുന്നത് . Standard – Deluxe – G2 .. ഇവക്ക് Better low end Torque ലഭിക്കും. മാത്രമല്ല നല്ല ഫഡ് ...ഫഡ് ..ബീറ്റ് സൌണ്ട് ലഭിക്കും .
ക്രാങ്ക് വൈറ്റ് കൂടിയാൽ State of inertia ഉണ്ടാകും ചലിക്കാനുള്ള മടി ..വളരെ പതുക്കെ ടോപ് ഗിയർ ൽ പോകാം .കുറച്ചു Acceleration കൊടുത്തിട്ട് പിന്നെ Acceleration കുറച്ചാൽ വണ്ടി തനിയെ കുറെ ദൂരം ഓടിപോകും ഇടക്കിടക്ക് Acceleration കൊടുത്താൽ മതി .പക്ഷെ friction കൂടും ലൈറ്റ് ക്രാങ്ക് ഓടു കൂടിയ മോഡൽ ഉം ഉണ്ട് .Electra-Thunder Bird.Machismo... ഇവക്ക് Better Acceleration ലഭിക്കും Engine Revolution faster ആയിരിക്കും..Quick Throttle input ലഭിക്കും.

FEATURES OF CAST IRON ENGINE - MCE
കാര്യമെന്തൊക്കെ പറഞ്ഞാലും പഴയ മോഡൽ ബുള്ളെറ്റ് ഒരു സംഭവം തന്നെ ആണ്.. അതാണ് അതിന്റെ ഡിസൈൻ.. പണം മുടക്കിയാൽ തിരിച്ചറിയാം അതിനുതക്ക “ഷോ” ഉണ്ട്

1] സ്റ്റൈൽ & കംഫർട്ട് -ഹാൻഡിൽ പോസിഷൻ നും സീറ്റ് ഡിസൈൻ നും സുരക്ഷിതമായ യാത്രസുഖം നൽകുന്നു...[2] വണ്ടിയുടെ ഗാംഭീര്യമുള്ള ബീറ്റ് സൗണ്ട്.. [3] വലതു ഭാഗത്തെ ഗിയർ ഷിഫ്റ്റിങ്ങ് ഇടതു സൈഡ് ബ്രേക്ക്.. ആദ്യം ഉപയോഗിക്കുന്നവർ കുഴഞ്ഞു പോകും.സകലം ബാലൻസ് വേണം..[4] Manual De-compressor unit അത് ഉപയോഗിച്ചുള്ള അംപിയർ സെറ്റിംഗ്.പിന്നെ ഒരു സ്ലോ കിക്ക്.. വണ്ടി സ്റ്റാർട്ട്..Accelarattor വലിച്ചു കൊടുക്കേണ്ട കാര്യമില്ല...അതെ De-compressor ഉപയോഗിച്ചുള്ള എൻജിൻ ഓഫ്..[5]ആദ്യമായി ബുള്ളെറ്റ് ഓടിക്കുന്നവരെ തിരിച്ചറിയാം ..കറെക്റ്റ് ആയി ഗിയർ ഇടാൻ കുറെ പാട് പെടും. ഓരോ ഗിയർനും ഇടയിലുള്ള നുട്രൽ അത് വീഴാതെ ഗിയർ ഇടണമെങ്കിൽ ബാലൻസ് വേണം [6] ഓയിൽ ചേഞ്ച് ചെയ്യാൻ സമയമായോ എന്ന് ഓയിൽ ലെവൽ ഡിപ്സ്റ്റിക് നോക്കി അറിയാം [7] ബ്രെതെർ പൈപ്പ്ലൂടെയുള്ള ചെയിൻ ഓയിൽ ലുബ്രികെഷൻ& ബ്രീതെർ പൈപ്പ് കവർ [8] ഇടതു സൈഡ് ചെയിൻ [9] എൻജിൻ സൈഡ് ലൂടെ ഉള്ള രണ്ടു ഓയിൽ പൈപ്പ്കൾ [10] ടാപ്പെറ്റ് ഡോർ തുറന്നുള്ള ടാപ്പെറ്റ് അട്ജെസ്റ്മെന്റ്റ് [11] എൻജിൻനു വെളിയിലുള്ള ടൈംമിംഗ് യുണിറ്റ് - അതിന്റെ അട്ജസ്റ്മെൻറ്..[12] ടോപ് ഗിയർ ൽ 30-40 km സ്പീഡിൽ ഫട് ..ഫഡ്... ഫഡ് ...സൌണ്ടിൽ ഒരു യാത്ര .. ലിവർ ഉപയോഗിച് ടോപ് ഗിയർൽ നിന്ന് നെരിട്ട് ന്യുട്രൽ ആക്കാം നുട്രൽ ലിവർ താഴ്ത്തി ഇടതു ബ്രേക്ക് ചവുട്ടി വലതുകാൽ നിലത്തുറപ്പിച് ഡി കംപ്രേസ്സോർ അമർത്തി എൻജിൻ ഓഫ് ആക്കുന്ന ന്റെ ത്രിൽ ..[13] 1998 വരെ ഹെഡ് ലൈറ്റ് സ്വിച്ച് ഇപ്പോളത്തെ Ignition Switch ന്റെ സ്ഥാനത് ആയിരുന്നു ഡിം & ബ്രറ്റ് മാത്രമേ ഹാൻഡിൽ സ്വിച്ചിൽ ഉള്ളൂ..
FEATURES OF UNIT CONSTRUCTION ENGINE – UCE
വലിയ ഹാൻഡിൽ കൂടുതൽ ട്രാഫിക് കണ്ട്രോൾ ലഭികതക്കവിധമാണ്.വളരെ സ്മൂത്ത് അയ ഗിയർ ഷിഫ്റ്റിങ്ങ്..Engine embeded ഗിയർ ബോക്സ് ആയതുകൊണ്ട് കുറഞ്ഞ മെയിൻന്റിനൻസ് ഉയർന്ന മൈലേജ്,പെർഫോർമൻസ്,സെൽഫ് സ്റ്റാർട്ട്,ഡിസ്ക് ബ്രേക്ക്,ഗ്യാസ് ഷോക്ക് അബ്സോർബർ,സ്വിച്കൾ,പുതിയ മോഡൽ ഗ്രിപ്പ് കൂടിയ ടയർ തുടങ്ങി നിരവധി പ്രത്യോകതകൾ ഉണ്ട്.
പുതിയ മോഡൽ ബുള്ളെറ്റ് Standard-350 ഹെവി ക്രാങ്ക് ഓടു കൂടിയതാണ്.. അതുകൊണ്ടാണ് Free flow silencer ഉപയോഗിക്കുമ്പോൾ വലിയ മുഴക്കമുള്ള ഫഡ്..ഫഡ് സൌണ്ട് ലഭിക്കുന്നത് Electra – Classic – Thunder bird ലൈറ്റ് ക്രാങ്ക് ഓടു കൂടിയതാണ്..Better Accelaration ഇവക്ക് ലഭിക്കും Engine Revolution faster ആയിരിക്കും..Quick Throttle input ലഭിക്കും.പുതിയ മോഡൽ പണിയാൻ ബുള്ളെറ്റ് മെക്കാനിക്ക് തന്നെ വേണമെന്നില്ല. ബൈക്ക് മെക്കനിക്ക് കുറച്ചു ട്രെയിനിംഗ് നേടിയാൽ മതി.എൻജിൻ സൈഡ് സിമ്പിൾ ആണ്..

ENGINE LIFE
എൻജിനു കുഴപ്പമുണ്ടോ...? എൻജിൻ ലൈഫ് കുറയുമോ ..? ഇക്കാര്യങ്ങൾ ഒന്നും വർക്ക് ഷോപ്പ് മെക്കാനിക് ,എഞ്ചിനീയർ,ഇവരുടെ കൈയ്യിൽ ഒന്നുമല്ല അത് പൂർണമായും Material Science ആണ് .എൻജിനു കുഴപ്പം-എൻജിനു കേടാണ് തുടങ്ങിയ പദപ്രയോഗങ്ങൾ വർക്ക്ഷോപ്പ് കാരുടെയാണ്..കേടാവാൻ ഇതു റബ്ബർ,തടി,പ്ലാസ്റിക് ഇവ കൊണ്ട് നിർമിചതല്ല. എഞ്ചിൻ ആന്തരിക ഘടകങ്ങൾ നിർമിച്ചിരിക്കുന്നത് സങ്കര ലോഹങ്ങൾ [Alloys] കൊണ്ടാണ് . 2500 ഡിഗ്രി സെൽഷിയസ് ചൂട് [Combustion temperature] താങ്ങാനുള്ള കഴിവുണ്ട് .. ഇവ കടുപ്പമേറിയതും ഹീറ്റ് ആകുമ്പോൾ വികസിക്കുക-ചുരുങ്ങുക-കഠിന്യമുള്ളതകുക-ഇലാസ്തികമാകുക-തുടങ്ങിയ സ്വഭാവത്തോട്കൂടിയതാണ്.ഇവ അങ്ങിനെ ഒന്നും തകരാറിൽ ആവില്ല. എൻജിൻ ആന്തരിക പ്രവർത്തനഘടകങ്ങൾ തമ്മിൽ നിശ്ചത അകലം[1micron]ഉണ്ട്...Chemical combination ,molecule structure,Friction ഇവയൊക്കെ ആണ് എൻജിൻ ലൈഫ് നെ സ്വാധീനിക്കുന്നത്...ഇവ ഒരേ മോഡൽ എൻജിൻനിൽ തന്നെ പല രീതിയിൽ ആണ് ... അതാണ് ഒരേ മോഡൽ ബുള്ളെറ്റ് തന്നെ പല മൈലേജ് & എൻജിൻ ലൈഫ് ലഭിക്കുന്നത്..
MILEAGE & SOUND
വാഹനം എങ്ങിനെ കൈകാര്യം ചെയ്യുന്നു,അതിനനുസരിച് മൈലേജ് കിട്ടും. കമ്പനി സർവിസിങ്ങ് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല...കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്  പഴയ മോഡൽ 30-40kmpl പുതിയ മോഡല്‍ 40-45kmpl

കേരളത്തിലെ ഏറ്റവും മികച്ച ബുള്ളറ്റ് 
 മെക്കാനിക്കുകളില്‍ ഒരാളാണ് ലേഖകനായ ലാലെഷ്
Lalesh Innovation's photo.