CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, March 29, 2026

മലയാളം ആംപ്ലിഫയർ do it yourself പുസ്തകങ്ങൾ

 മലയാളം ആംപ്ലിഫയർ do it yourself  പുസ്തകങ്ങൾ

 

Part one

ക്ലാസ് A
ക്ലാസ് AB
ക്ലാസ് D
ആംപ്ലിഫയർ നിർമ്മാണ രഹസ്യങ്ങൾ ഒരു കഥ പോലെ രസകരമായി വിവരിക്കുന്നതും 
ബാസ് & ട്രബിൾ
സ്പീക്കർ നെറ്റ് വർക്ക്
ബ്ലൂ ടൂത്ത് 
ട്രാൻസ്ഫോർമർ തുടങ്ങി എല്ലാ കാര്യങ്ങളും വിവരിക്കുന്നതും 
അമ്പതിലേറെ സർക്യൂട്ടുകൾ ഉൾപ്പെടുത്തിയതുമായ മലയാളത്തിലെ ആദ്യ do it yourself പുസ്തകങ്ങളുടെ  pdf എഡിഷൻ പുറത്തിറങ്ങി.

മൊബൈൽ, ടാബ്,കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയിൽ കണ്ണിന് ആയാസമില്ലാതെ വായിക്കാം
പാർട്ട് വൺ - 99 രൂപ
പാർട്ട് റ്റു - 99 രൂപ
വിഷു ഓഫറായി പാർട്ട് വൺ പുസ്തകത്തിന്  39 രൂപയും
പാർട്ട് രണ്ടിന് 31 രൂപയും മാത്രം.
രണ്ടിനും ചേർത്ത് 70 രൂപ
രണ്ട് pdf ഓർഡർ ചെയ്താൽ ജാനകീ രാമൻ്റെ 8 പുസ്തകങ്ങളുടെ pdf ഫ്രീ ആയി ലഭിക്കും.
ഈ ഓഫർ വിഷു വരെ മാത്രം.


രണ്ടിനും കൂടി 70 രൂപ മാത്രം!

ഒപ്പം ജാനകീ രാമൻ ഇലക്ട്രോണിക് ബുക്ക് കളക്ഷൻ ഫ്രീ ആയി ലഭിക്കും.
ട്രാൻസിസ്റ്റർ റേഡിയോ നിർമ്മാണം
ഐ സി റേഡിയോ 
ടെലിവിഷൻ സർവ്വീസ്
റേഡിയോ ബേസിക്ക് - 1
റേഡിയോ ബേസിക്ക് - 2
വാൽവ് റേഡിയോ - 1
വാൽവ് റേഡിയോ - 2

 

Part two 


70 രൂപ 7012358500 എന്ന നമ്പരിലേക്ക് g Pay ചെയ്യുക സ്ക്രീൻ ഷോട്ട് ഇതേ നമ്പരിൽ ഷെയർ ചെയ്യുക. pdf ലഭിക്കും.


1975 ൽ ശ്രീ ജാനകീ രാമൻ തമിഴിൽ  പ്രസിദ്ധീകരിച്ച ഇലക്ട്രോണിക്സ് പുസ്തകങ്ങളുടെ മലയാള പരിഭാഷകളല്ലാതെ മറ്റ് ഓഡിയോ ഇലക്ട്രോണിക്സ് സംബന്ധികളായ  പുസ്തകങ്ങൾ മലയാള ഭാഷയിൽ വേറേ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇക്കാലത്തും 50 വർഷങ്ങൾക്ക് മുൻപ് ശ്രീ ജാനകീ രാമൻ പ്രസിദ്ധീകരിച്ച  ഇലക്ട്രോണിക്സ്  പുസ്തകങ്ങളുടെ PDF പതിപ്പുകളാണ് മലയാളികളുടെ ശബ്ദ സാങ്കേതിക  വിജ്ഞാന തൃഷ്ണയെ ശമിപ്പിക്കാൻ ആകെയുള്ളത് എന്നത് കൗതുകം ജനിപ്പിക്കുന്നതും അതേ സമയം നിരാശയുളവാക്കുന്നതുമായ കാര്യമാണ്.

ശ്രീ ജാനകീ രാമൻ്റെ ഓഡിയോ ആംപ്ലിഫയർ വിഷയ സംബന്ധിയായ  പുസ്തകങ്ങൾ അവ പ്രസിദ്ധീകൃതമായ 1975 മുതൽ തന്നെ പതിനായിരക്കണക്കിന് മലയാളികളെ ഇലക്ട്രോണിക്സിൻ്റെ പുതുയുഗത്തിലേക്ക് കടന്നു വരാൻ ധൈര്യം നൽകുകയും,  അങ്ങനെ ധാരാളം പേരേ ജീവിത സന്ധാരണത്തിനായി ഇലക്ട്രോണിക്സ് എന്ന തൊഴിൽ മേഘല തിരഞ്ഞെടുക്കാൻ പ്രേരണ നൽകുന്നതുമായിരുന്നു.


 50 വർഷം മുൻപ് തയ്യാറാക്കപ്പെട്ട ശ്രീ ജാനകീ രാമൻ്റെ   പുസ്തകങ്ങളിലെ സർക്യൂട്ടുകളും വിശദീകരണങ്ങളും അധികവും  ട്യൂബുകൾ ഉപയോഗിച്ചുള്ളതും, ഇപ്പോൾ പ്രൊഡക്ഷനില്ലാത്ത  ട്രാൻസിസ്റ്റുകൾ ഉപയോഗിച്ചുള്ളതുമായതിനാൽ ആ പുസ്തകങ്ങളിലെ സർക്യൂട്ടുകൾ ഇപ്പോൾ  കാലഹരണപ്പെട്ടു കഴിഞ്ഞു.


നൂതന ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യകളിലെ അറിവും, ആ അറിവ്  മറ്റുള്ളവർക്ക് മനസിലാകുന്ന വിധത്തിൽ ലളിതമായി വിശദീകരിച്ച് കൊടുക്കാനുള്ള കഴിവും സമന്വയിച്ചാലേ സാങ്കേതിക ഗ്രന്ഥങ്ങൾ സാധാരണക്കാരിൽ എത്തുകയുള്ളൂ.

വിരസമായ സാങ്കേതിക പദങ്ങളും, കടിച്ചാൽ പൊട്ടാത്ത തീയറികളും അടങ്ങിയ പുസ്തകങ്ങൾ ഹോബിയായി ഇലക്ട്രോണിക്സ് കൈകാര്യം ചെയ്യുന്നവരേയും, തുടക്കക്കാരേയും ഈ മേഖലയിൽ നിന്നും അകറ്റുകയേ ഉള്ളൂ.

ഏത് കാര്യത്തിനും ഇൻ്റർനെറ്റിനെ ആശ്രയിക്കുന്ന ഇക്കാലത്ത് പുസ്തകങ്ങൾ ഒരു അനാവശ്യ വസ്തുവായി കരുതി ഒഴിവാക്കാതെ ഇത്തരം പുസ്തകങ്ങളുടെ ഓരോ കോപ്പി വാങ്ങി സൂക്ഷിക്കുന്നത് സാങ്കേതിക വിഷയങ്ങളിൽ താൽപ്പര്യമുള്ളവർക്ക് വളരെ പ്രയോജനപ്രദമായിരിക്കും. 

ഇപ്പോഴത്തെ ട്രൻഡ് വച്ച് നോക്കുമ്പോൾ
ഇൻ്റർനെറ്റിനെ ഇനി ഏറെക്കാലം ഫ്രീ ആയി ഉപയോഗിക്കാൻ സാദ്ധ്യമാകണമെന്നില്ല.



 നിങ്ങൾ ഇലക്ട്രോണിക്സ്  വിവരശേഖരണത്തിനായി ആശ്രയിക്കുന്ന വെബ് സൈറ്റുകൾ സബ്സ്ക്രിപ്ഷൻ മോഡിലേക്ക് മാറുകയോ, മറ്റ് ചില സൈറ്റുകൾ  ഉയർന്ന  ഡൊമൈൻ ഫീസ് നൽകാനാകാതെ വരുന്നതിനാൽ അവ  പുതുക്കാതെ ഇൻ്റർനെറ്റിൽ നിന്നും അപ്രത്യക്ഷമാകാനോ ഉള്ള സാദ്ധ്യത വളരെയേറെയാണ്. 

ജാനകീ രാമൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകൃതമായി 50 വർഷങ്ങൾക്കിപ്പുറം മലയാളികളിലെ  പ്രശസ്ത ഓഡിയോ ഡിസൈനർമാരിൽ ഒരാളും  ,അതേ സമയം തന്നെ നല്ലൊരു എഴുത്തുകാരനുമായ ശ്രീ അജിത് കളമശേരി ലളിതമായ മലയാളത്തിൽ ഓഡിയോ ആംപ്ലിഫയർ സംബന്ധിയായ രണ്ട് പുസ്തകങ്ങൾ ഒരേ സമയം  പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

പുതിയ തലമുറയ്ക്കും, അതേസമയം പഴയ തലമുറയ്ക്കും ഒരേ പോലെ രസിക്കുന്ന രീതിയിലാണ് രണ്ടിൻ്റെയും അവതരണ ശൈലി.

 സാങ്കേതിക പഠനത്തെ സാധാരക്കാരിൽ നിന്നും അകറ്റുന്ന കഠിനമായ  തീയറിഭാഗങ്ങൾ ഒഴിവാക്കി  രസകരമായ രീതിയിൽ ലളിതമായ മലയാളത്തിലാണ് രണ്ട് പുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്.

ആംപ്ലിഫയർ നിർമ്മിക്കുകയും, അവയുടെ തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നതിൽ 60 വർഷത്തിലേറെ പരിചയമുള്ള എനിക്ക് പോലും ആംപ്ലിഫയർ കണ്ട് പിടിച്ചത് ആരാണെന്ന കാര്യത്തിൽ അത്ര നിശ്ചയമില്ലായിരുന്നു. അക്കാര്യം ആദ്യമായി  മനസിലാക്കിയത് ഈ പുസ്തകത്തിൽ നിന്നാണെന്ന വിവരം നിങ്ങളെ അറിയിക്കാൻ ഒരു ജാള്യതയുമില്ല.

L.D.F എന്ന ചുരുക്കപ്പേരിൽ സുഹൃത്തുക്കളുടെ ഇടയിൽ അറിയപ്പെട്ടിരുന്ന ലീ - ഡീ- ഫോറെസ്റ്റ് എന്ന മഹാനായ ഇലക്ട്രോണിക്സ് ശാസ്ത്ര കുതുകിയാണ്  ആംപ്ലിഫയറിൻ്റെ ഉപജ്ഞാതാവ് എന്ന വിവരം

ആംപ്ലിഫയർ കണ്ടു പിടിച്ചത് LDF
 എന്ന ശീർഷകത്തിൽ നിങ്ങൾക്കും വായിക്കാം.

LDF എന്ന പേരിൽ ഒരു രാഷ്ട്രീയ കൂട്ടായ്മ കേരളത്തിൽ നിലവിലുള്ളതിനാലും അതിൻ്റെ അനുകൂലികൾക്കും, പ്രതികൂലികൾക്കും ഒരേ പോലെ ജിഞ്ജാസ വരും ഈ തലക്കെട്ട് വായിക്കുമ്പോൾ!

 കുട്ടിക്കഥപോലെ എഴുതിയ ഈ ലേഖനം വായിച്ചു കഴിഞ്ഞാൽ പിന്നെ ആ ജൻമ കാലത്ത് ആംപ്ലിഫയർ കണ്ടു പിടിച്ചതാരെണ കാര്യത്തിൽ ഒരു മലയാളിക്കും സംശയമുണ്ടാകില്ല. ഈ കഥയ്ക്ക് അനുബന്ധമായി ഒരു  ഓഡിയോ സർക്യൂട്ടും അതിൻ്റെ വിശദീകരണവും.

 അത്ര സരസമാണ് ഈ രണ്ട് പുസ്തകങ്ങളുടെയും ആഖ്യാനശൈലി!.

കൊടുക്കുന്ന ഓഡിയോ സിഗ്നലിനെ ഏറ്റവും മനോഹരമായി പൊലിപ്പിച്ച് പുറത്ത് വിടുന്ന രണ്ട്   തരം ക്ലാസ് A ആംപ്ലിഫയറുകളുടെ അസംബ്ലിങ്ങും നിർമ്മാണ രീതിയും ആദ്യ പുസ്തകത്തിലുണ്ട്.

വെറും ഒരു മോസ്ഫെറ്റും  ബൈക്കിൻ്റെ  ബ്രേക്ക് ലൈറ്റ് ബൾബും ഉപയോഗിച്ച് 10 വാട്ടിൻ്റെ ക്ലാസ് A ആംപ്ലിഫയർ നിർമ്മിക്കുന്ന വിധം വിവരിക്കുന്നത് വായിക്കുന്ന സാങ്കേതിക താൽപ്പര്യമുള്ള  ആരിലും കൗതുകം ഉണർത്തുകയും എന്നാലൊരെണ്ണം നിർമ്മിച്ച് നോക്കാം എന്ന പരീക്ഷണ ത്വര ഉണർത്തുകയും ചെയ്യുന്നു എന്നതിലൂടെ തന്നെ ഈ പുസ്തകത്തിൻ്റെ ലാളിത്യവും, ജനപ്രീയതയും വെളിവാകുന്നുണ്ട്.

കൂടാതെ BD 139, 2SC 5200 എന്നീ രണ്ട് ട്രാൻസിസ്റ്റുകൾ ഉപയോഗിച്ചുള്ള ലളിതമായ മറ്റൊരു  25 വാട്ട് ക്ലാസ് A സർക്യൂട്ട് .

ATM കാർഡിൻ്റെ വലിപ്പത്തിൽ സ്വന്തമായി  നിർമ്മിക്കാവുന്ന സർഫസ് മൗണ്ട് ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള 7വാട്ട് ആംപ്ലിഫയർ തുടങ്ങി  ആംപ്ലിഫയർ അസംബിൾ ചെയ്യുന്നവർക്കും, ഓഡിയോ ഹോബിയിസ്റ്റുകൾക്കും മറ്റ് സാങ്കേതിക തൽപ്പരർക്കും വിജ്ഞാന തൃഷ്ണയെ ആവോളം ശമിപ്പിക്കാനുതകുന്ന വിഭവങ്ങൾ ശ്രീ അജിത് കളമശേരി എഴുതിയ മേക്ക് മൈ ആമ്പ് പാർട്ട് വൺ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
 
കൂടാതെ ലളിതമായ ബാസ് & ട്രബിൾ, ടോൺ സർക്യൂട്ടുകൾ, പ്രീ ആംപ്ലിഫയറുകൾ, ബ്ലൂടൂത്ത് ഇമ്പീഡിയൻസ് മാച്ചിങ്ങ് സർക്യൂട്ടുകൾ, ഓട്ടോമാറ്റിക് വോളിയം കൺട്രോൾ, ഓട്ടോമാറ്റിക് വാട്ടേജ് ലിമിറ്റർ, വിവിധ തരത്തിലുള്ള ലളിതമായ സ്പീക്കർ ബോക്സിൻ്റെ വലിപ്പം അനുസരിച്ച് ട്യൂൺ ചെയ്യാവുന്ന  ക്രോസ് ഓവർ നെറ്റ് വർക്കുകൾ, സബ് വൂഫർ ഫിൽറ്റർ സർക്യൂട്ടുകൾ ,ഷോക്കടിക്കാത്ത ടെസ്റ്റ് ബഞ്ച് പവർ സപ്ലേ, ഇലക്ട്രോണിക് പാർട്ടുകൾ വീണ്ടും വീണ്ടും പുനരുപയോഗിക്കാൻ സാധിക്കുന്ന പ്രോട്ടോ ടൈപ്പ് ബോർഡ്  നിർമ്മാണം  തുടങ്ങിയവയുടെ  നിർമ്മാണ രീതികളും ഒപ്പം  ഞാൻ ഡിസൈൻ ചെയ്ത ലളിതമായ ഒരു  ബഫർ ആംപ്ലിഫയർ സർക്യൂട്ട് , എന്നിവയും ആദ്യ പുസ്തകത്തിലുണ്ട്.

സബ് വൂഫർ എന്ന ലോ പാസ് തരംഗങ്ങൾ പുനർനിർമ്മിക്കുന്നതിനു വേണ്ടിയുള്ള സ്പീക്കർ സിസ്റ്റം നിർമ്മിക്കുന്നതായി 400 വാട്ടിൻ്റെ ശക്തമായ ഒരു ക്ലാസ് D ആംപ്ലിഫയർ എങ്ങനെ  നിർമ്മിക്കാം എന്നതാണ് മേക്ക് മൈ ആമ്പ് പാർട്ട് റ്റു എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം.

യുവ തലമുറയിൽ മിക്കവരുടെയും  ഹരമാണല്ലോ ലോപാസ് ശബ്ദതരംഗങ്ങളുടെ മായിക ലോകം.

ഏത് പാട്ടിലും ഒരു എക്ട്രാ പഞ്ച് ബാസ് കലർന്നാലേ അവർക്ക് ഒരു ഗാനാസ്വാദനത്തിൽ സംതൃപ്തി ലഭിക്കൂ.

 അവർക്കായി ശ്രീ അജിത് കളമശേരി ഒരുക്കിയിരിക്കുന്ന അക്ഷരവിരുന്നാണ് ക്ലാസ് D 400 വാട്ട് ആംപ്ലിഫയർ നിർമ്മാണം എന്ന പുസ്തകം.

ക്ലാസ് A, ക്ലാസ് AB എന്നീ തരം ആംപ്ലിഫയറുകൾ അസംബിൾ ചെയ്യുന്നത് പോലെ അത്ര ലളിതമല്ല ക്ലാസ് D അസംബ്ലിങ്ങ്.

അതിൽ ഓഡിയോ സിഗ്നലുകളെ പൾസ് വിഡ്ത് മോഡുലേഷൻ രീതിയിൽ ഹൈ ഫ്രീക്വൻസി കാരിയർ ഫ്രീക്വൻസിയിൽ സമഞ്ജസമായി ഉൾക്കൊള്ളിച്ച്  മോസ് ലെറ്റുകൾ ഉപയോഗിച്ച് ആംപ്ലി ഫൈ ചെയ്ത് ലോ പാസ് ഇൻഡക്റ്റർ, കപ്പാസിറ്ററുകൾ എന്നിവ ഉപയോഗിച്ച് മോഡുലേറ്റഡ് ഹൈഫ്രീക്വൻസിയിൽ നിന്ന് ഓഡിയോ സിഗ്നലുകളെ മാത്രം അരിച്ചെടുത്ത് സ്പീക്കറുകളിൽ എത്തിക്കുക എന്ന കോംപ്ലക്സ് ശൈലിയാണ് ഉപയോഗിക്കുന്നത്.

ക്ലാസ് D യിലെ ഈ സങ്കീർണ്ണമായ മോഡുലേഷൻ ഡീ മോഡുലേഷൻ രീതികൾ എളുപ്പത്തിൽ ലഭിക്കുന്ന വെറും രണ്ട് ഐ സി കൾ മാത്രമുപയോഗിച്ച് സാദ്ധ്യമാക്കി എന്നതാണ് ഈ പുസ്തകത്തിൽ വിവരിക്കുന്ന പ്രധാന സർക്യൂട്ടിൻ്റെ ലാളിത്യം.


ഇതിലെ ഒരു പ്രധാന പാർട്ടായ ഇൻഡക്ടർ EE കോറുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ശബ്ദവുക്തത കൂടുന്നതായി അനുഭവപ്പെടുന്നു.


രണ്ട് പുസ്തകങ്ങളും അവ അസംബിൾ ചെയ്യുന്നതിനുള്ള ഉന്നത ഗുണമേന്മയുള്ള FR 4 ഗ്ലാസ് എപ്പോക്സി PCBയോടൊപ്പം ലഭിക്കുന്നതിനാലും ആവശ്യക്കാർക്ക് ഹീറ്റ്സിങ്ക് അടക്കമുള്ള കിറ്റ് ലഭ്യമാണെന്നതും വളരെ പ്രയോജനപ്രദമാണ്.


അറിയാവുന്നവർ രഹസ്യമാക്കി വയ്ക്കുകയും, സാങ്കേതിക തൽപ്പരർ അറിയാൻ ആഗ്രഹിക്കുന്നതുമായ ഓഡിയോ സാങ്കേതിക രഹസ്യങ്ങൾ

 ലാഭനഷ്ടങ്ങൾ നോക്കാതെ രണ്ട് പുസ്തകങ്ങളായി  ഒന്നിച്ച് പ്രസിദ്ധീകരിക്കാൻ തുനിഞ്ഞിറങ്ങിയ  ശ്രീ അജിത് കളമശേരിയുടെ പ്രയത്നങ്ങൾക്ക് പ്രോത്സാഹനമായി ഈ രണ്ട് പുസ്തകങ്ങളുടെ ഓരോ പ്രതികൾ വാങ്ങുക മാത്രമേ നമുക്ക് ചെയ്യാനാകൂ.

അതിലൂടെ വീണ്ടും ഇത്തരം ഇലക്ട്രോണിക്സ് സംബന്ധമായ കൂടുതൽ പുസ്തകങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം. അച്ചുതവാര്യർ കാളികാവ്.
 
ഇലക്ട്രോണിക് പാർട്സുകൾ വേർതിരിച്ച് അറിയാവുന്നതും സോൾഡറിങ്ങ് അയേൺ ഉപയോഗിക്കാൻ ധൈര്യമുള്ളതുമായ  ആർക്കും ഈ പുസ്തകങ്ങൾക്കൊപ്പം ലഭിക്കുന്ന PCB യിൽ അവ ഇൻസെർട്ട് ചെയ്ത് സോൾഡർ ചെയ്യുന്നതിലൂടെ ലളിതമായി ആംപ്ലിഫയറുകൾ അസംബിൾ ചെയ്യാം. PCB യിൽ ഓരോ പാർട്ട് ഇടേണ്ട പൊളാരിറ്റിയും, സ്ഥലവും കൃത്യമായി പ്രിൻ്റ് ചെയ്തിട്ടുള്ളതിനാൽ ഇത് വളരെയെളുപ്പമാണ്. 

പെട്രോളിനെ പാചകത്തിനായി പെട്രോ ഗ്യാസാക്കാം

 പെട്രോളിനെ  പാചകത്തിനായി  പെട്രോ ഗ്യാസാക്കാം

Ajith Kalamassery
 
പെട്രോളിനെ പെട്രോ ഗ്യാസാക്കി പാചകത്തിനുപയോഗിക്കാം. ആഫ്രിക്ക പോലുള്ള അവികസിത  രാജ്യങ്ങളിലെ  കൺസ്ട്രക്ഷൻ സൈറ്റുകളിലും മറ്റും വൈദ്യുതിയും, ഗ്യാസും പാചകത്തിന് ലഭ്യമല്ലാത്ത സമയങ്ങളിൽ കുക്കിക്കിനായി ഉപയോഗിക്കുന്ന ഒരു ലളിതമായ  സെറ്റപ്പാണ്  പെട്രോ ഗ്യാസ് സ്റ്റൗ.

പെട്രോൾ, തിന്നർ, സ്പിരിറ്റ്, ടൊളുവിൻ തുടങ്ങി അധിക ബാഷ്പീകരണ സ്വഭാവമുള്ള ഏത് ഇന്ധനവും ഇത്തരം സ്റ്റൗകളിൽ ഉപയോഗിക്കാം. വീടുകളിൽ പാചകം ചെയ്യുന്നതിന് ഇത്തരം സ്റ്റൗകൾ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്.

എല്ലാ സ്കൂൾ ശാസ്ത്രമേളകളിലും ഇതിൻ്റെ ടെക്നോളജി അറിയാത്ത കുട്ടികൾ അപകടകരമായ വിധത്തിൽ പെട്രോ ഗ്യാസ് സ്റ്റൗ ഉണ്ടാക്കി പ്രദർശിപ്പിക്കുന്നത് കാണാറുണ്ട്. അവർക്കും അദ്ധ്യാപകർക്കും ഒരു അവബോധം ലഭിക്കുന്നതിനാണ് ഈ ലേഖനം. 

 പെട്രോളിനെ കുക്കിംഗ് ഗ്യാസാക്കി മാറ്റാം 
HOW TO COVERT PETROL TO COOKING GAS 
                                                                          രൂക്ഷമായ പാചക വാതക ക്ഷാമം മറ്റു പാചക മാധ്യമങ്ങളെ കണ്ടെത്താന്‍ നമ്മളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.നഗര വാസികള്‍ പണ്ടേ ഉപേക്ഷിച്ച വിറകടുപ്പുകള്‍ പോലും പലരും  ഇപ്പോള്‍  വീണ്ടും ഉപയോഗിക്കാന്‍  ആരംഭിച്ചിരിക്കുന്നു.1984 ല്‍ കൊച്ചി റിഫൈനറിയില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന്  മാസങ്ങളോളം ഗ്യാസ്‌ ക്ഷാമം നേരിട്ടിരുന്നു.അന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു നാടന്‍ സാങ്കേതിക വിദ്യ ഇവിടെ വിവരിക്കുകയാണ്.ഈ സാങ്കേതിക വിദ്യ ഇലക്ട്രോണിക്സ് കേരളം മാസികയ്ക്ക് നല്‍കിയത്‌ പ്രസിദ്ധ തദ്ദേശീയ സാങ്കേതിക വിദ്യാ വിദഗ്ദ്ധനായ വറുഗീസ് ഗാര്‍ഡിയന്‍ ആണ്.






ചിത്രം ശ്രദ്ധിക്കൂ...യഥാക്രമം ( 1  )അക്വോറിയം എയറേറ്റർ,

( 2,3,4,) എന്നിവ ഗ്ലാസ് ജാറുകൾ ( 5 ) ഗോബര്‍ ഗ്യാസ്‌ സ്റ്റവ്വ് ഇത്രയും സാധനങ്ങളാണ് നമുക്ക്‌ പെട്രോളിനെ കുക്കിംഗ് ഗ്യാസ്‌ ആക്കി മാറ്റുന്ന ഉപകരണം നിര്‍മ്മിക്കാന്‍ ആവശ്യം.എയറേറ്റര്‍ എന്നാല്‍ വീട്ടിലുപയോഗിക്കുന്ന അക്വോറിയങ്ങളില്‍ കുമിളകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കംപ്രസറാണ്.ഇതിനു ഏകദേശം 150 രൂപ വില വരും .2,4 എന്നീ രണ്ടു ജാറുകളിൽ മുക്കാല്‍ ഭാഗം വീതം വെള്ളവും ഇവയുടെ നടുക്കു വരുന്ന 3 എന്ന ജാറിൽ മുക്കാല്‍ ഭാഗം പെട്രോളും എടുക്കുക ചിത്രത്തിലെ ക്രമം അനുസരിച്ച് ജാറുകളും ഗ്യാസ്‌ സ്റ്റവ്വും ക്രമീകരിക്കുക.ജാറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുഴല്‍  അക്വോറിയങ്ങളില്‍ ഉപയോഗിക്കുന്ന തരം പോളിത്തീൻ ട്യൂബുകൾ തന്നെയാണ്. 
                               ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മിനി കംപ്രസര്‍ കരണ്ടില്‍ കുത്തുക അതില്‍ ഉല്‍പ്പാദിപ്പിക്കുന്ന വായു കുമിളകള്‍ ഒന്നാമത്തെ ജാറിലെ ജലത്തിലൂടെ കടന്ന് പെട്രോള്‍ നിറച്ച ജാറിൽ എത്തുന്നു.പെട്രോള്‍ നിറച്ച കുപ്പിയിലെ കുഴലിന്റെ അഗ്രത്തില്‍ ഒരു ബബ്ലര്‍ ഘടിപ്പിച്ചാൽ നന്നായിരിക്കും. ബബ്ലര്‍ എന്നത്കേവലം 5 രൂപാ വിലയുള്ള ഒരു സിറാമിക് ഉപകരണമാണ് ഇതും അക്വോറിയം ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കും ഇത് മൂലം കൂടുതല്‍ കുമിളകള്‍ ഉല്‍പ്പാദിപ്പിക്കാം മൂന്നാമത്തെ  ജാറിൽ നിന്നും വരുന്ന ഇന്ധന ഗ്യാസ്‌ അടുത്ത കുപ്പിയിലെ ജലത്തിലൂടെ കടന്ന്  അടുപ്പിലേക്കെത്തുന്നു. ശ്രദ്ധിക്കുക കംപ്രസര്‍ ഓണ്‍ ചെയ്തതിനു ശേഷം  ഒരു തീപ്പെട്ടി കൊള്ളി ഉരച്ചു ബര്‍ണ്ണറിനു  മുകളില്‍ കാണിച്ചാല്‍ മാത്രമേ അടുപ്പ് കത്തു.ഇതിനു ഗ്യാസിന്റെ പോലെ അപകട സ്വഭാവം ഇല്ല.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം എയറേറ്ററില്‍ നിന്ന് വരുന്ന കുഴല്‍ ഒന്നാമത്തെ ജാറിലെ വെള്ളത്തില്‍ മുങ്ങിയിരിക്കണം.അതായത്‌ കുപ്പിയുടെ ചുവട്ടില്‍ നിന്നും മൂന്നു സെന്റി മീറ്റര്‍ ഉയരെ കുഴലിന്റെ അഗ്രം നില്‍ക്കണം.അടുത്ത കുഴല്‍ കുപ്പിയുടെ ഒഴിഞ്ഞ ഭാഗത്ത് നിന്നും പെട്രോള്‍ നിറച്ച കുപ്പിയുടെ ചുവട്ടില്‍ എത്തുന്നത് പോലെ,പെട്രോളിലൂടെ വായു കുമിളകള്‍ കടന്നു പോകുമ്പോള്‍ അതില്‍ ലയിക്കുന്ന പ്രോപ്പയിന്‍,ബ്യുട്ടയിന്‍ തന്മാത്രകള്‍ കുപ്പിയിലെ ഒഴിഞ്ഞ ഭാഗത്ത്‌ ശേഖരിക്കപ്പെടുന്നു.ഈ ഗ്യാസ്‌ അവിടെ നിന്നും അടുത്ത കുപ്പിയിലെ വെള്ളത്തിലൂടെ കടന്നു ഗ്യാസ്‌ സ്റ്റവ്വിലെത്തിയാല്‍ നമുക്ക്‌ പാചകത്തിനുപയോഗിക്കാം.2,4 എന്നീ കുപ്പികളില്‍ നിറച്ച വെള്ളം. ബായ്ക്ക് ഫയറിംഗ് എന്ന അപകടം  ഒഴിവാക്കാനായി ഉപയോഗിക്കുന്നതാണ്..ഈ ഉപരണത്തില്‍ ..ഗോബര്‍ ഗ്യാസ്‌ സ്റ്റവ്മാത്രമേ ശരിയായി പ്രവര്‍ത്തിക്കൂ.അല്ലെങ്കില്‍ സാധാരണ ഗ്യാസടുപ്പിന്റെ ജെറ്റ്‌ഊരി മാറ്റിയതിനു ശേഷം ഉപയോഗിക്കണം.
                                                                             ഈ അടുപ്പ്‌ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും.സാധാരണ LPG ഉപയോഗിക്കുമ്പോള്‍ ഉള്ളപോലെ നീല ജ്വാലയോടെ അടുപ്പ്‌ കത്തും.ഒട്ടും പുകയുണ്ടാകില്ല.പാത്രങ്ങളില്‍ കരിപിടിക്കില്ല.ജ്വാലയ്ക്ക്  LPG കത്തുമ്പോഴുള്ള ആരോഗ്യം ഇല്ലെങ്കിലും നല്ല ചൂടായിരിക്കും.
                                    പെട്രോള്‍ നേരിട്ട് ഉപയോഗിക്കുന്നതിനാല്‍ അപകട സാധ്യത ഏറുന്നു എന്ന പോരായ്മ മൂലം കുട്ടികള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല.ഒരു ലിറ്റര്‍ പെട്രോള്‍ ഉണ്ടെങ്കില്‍ ഒരാഴ്ച സുഖമായി ഓടും.ഹാപ്പി എക്സ്പെരിമെന്റ്.........
NB കുപ്പികളും മിനി കംപ്രസറും ഡബിള്‍ സൈഡ് ടേപ്പ്‌ ഉപയോഗിച്ച് മേശപ്പുറത്ത് ഒട്ടിച്ചു വയ്ക്കുന്നത് അപകട സാധ്യത കുറയ്ക്കും കുട്ടികള്‍   മുതിര്‍ന്നവരുടെ സഹായത്തോടെ മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ നടത്താവൂ. 

 


2012 ൽ ഞാൻ ഇലക്ട്രോണിക്സ് കേരളം മാസികയിൽ എഴുതിയത്  how to convert petrol to gas ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വായിക്കാം

Saturday, November 1, 2025

സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ കഥ സബ് വൂഫറിൻ്റെയും !

 സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ കഥ

സബ് വൂഫറിൻ്റെയും !

 
സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ കഥ
സബ് വൂഫറിൻ്റെയും !
2001 ലെ ഒരു സുപ്രഭാതം
നേരം പര പരാ വെളുത്തു വരുന്നു
ഭർത്താവിനെയും, തന്നെയും രാത്രി മുഴുവൻ ഉറക്കാതെ കളിയും, ചിരിയും ,കരച്ചിലുമായി നേരം വെളുപ്പിച്ച കാന്താരിമുളകിനെ ഒരു പരുവത്തിൽ ഒന്ന് മയക്കി കിടത്തി അടുക്കളയിലേക്ക് പോകാൻ കാലെടുത്തു വച്ചേയുള്ളൂ പെട്ടെന്ന് ഹാളിൽ നിന്ന് സ്റ്റീൽ പാത്രങ്ങൾ മറിഞ്ഞ് വീഴുന്നതും, പള്ളിപ്പെരുന്നാളിന് ബാൻഡ്സെറ്റ് അടിക്കുന്നതു പോലെയുമുള്ള അതിഭയങ്കര ശബ്ദത്തിൽ
ബാബാ സൈഗാളെന്ന കൊടും ഭീകരൻ ടണ്ടാ ... ടണ്ടാ പാനീ പാനീന്ന് കിടന്ന് അലറാൻ തുടങ്ങിയത്.
ഞെട്ടിപ്പോയ സ്വപ്ന ഓടിച്ചെന്നു.
കൈ രണ്ടും കൊണ്ട് ചെവിയും പൊത്തി അമ്മ ഹാളിൽ നിൽക്കുന്നുണ്ട്.
സ്വപ്ന സ്വിച്ച് ഓഫാക്കി .പക്ഷേ കാര്യമുണ്ടായില്ല കാന്താരിമുളക് ചാടി എഴുനേറ്റ് ബാബാ സൈഗാളിനെ മറികടക്കുന്ന ശബ്ദത്തിൽ അലറാൻ തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം കെട്ടിയോൻ എറണാകുളത്ത് പോയി വാങ്ങിക്കൊണ്ടു വന്ന ചൈനക്കാരൻ്റെ CD പ്ലയറും ,ക്രിയേറ്റീവിൻ്റെ സബ് വൂഫറെന്ന മാരണവും ചേർന്നാണ് ഈ ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചത് .. അമ്മ ലൈറ്റിൻ്റെ സ്വിച്ചാണെന്ന് കരുതി ഇട്ടത് ഹോം തീയേറ്റർ കുത്തി വച്ചിരുന്ന പ്ലഗ്ഗായിരുന്നു. ഇത്തിരി കുഞ്ഞനാണെങ്കിലും അതിൽ നിന്ന് വരുന്ന ശബ്ദവും ,അവലിടിക്കുന്നതുപോലുള്ള ഇടിയും ഹൃദയത്തിൽ കൊള്ളുന്നത് പോലെ തോന്നും.
അന്നു മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഹൃദ് രോഗികളുടെയും, കൊച്ചു കുട്ടികളുള്ള അമ്മമാരുടെയും നിതാന്ത ശത്രുവും, യുവജനങ്ങളുടെ ഹരവുമായ സബ് വൂഫറുകളുടെ കഥ ആരംഭിക്കുകയായി.
ചൈനീസ് ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി മലർക്കെ തുറന്ന് കിട്ടിയ രണ്ടായിരാമാണ്ട് മുതലാണ് നമ്മുടെ നാട്ടിൽ സബ് വൂഫറുകൾ എന്ന മാരക ഉപകരണം വ്യാപകമായി തുടങ്ങിയത്.
അന്ന് സബ് വൂഫർ എന്ന പേര് അത്ര വ്യാപകമായിട്ടില്ല കംപ്യൂട്ടറിൻ്റെ ആക്സസറിയായി ലഭിക്കുന്നതിനാൽ കംപ്യൂട്ടർ സ്പീക്കർ എന്ന പേരിലാണ് ഇത് കൂടുതലും അറിയപ്പെട്ടിരുന്നത്.
ലോജിടെക്ക്, ക്രിയേറ്റീവ്, അൾട്ടെക് ലാൻസിങ്ങ് എന്നിങ്ങനെ പരിമിതമായ ബ്രാൻഡുകളേ അന്ന് നമുക്ക് ലഭ്യമായിരുന്നുള്ളൂ.
എന്നാലും സാധാരണ ആംപ്ലിഫയറുകളിൽ പഠിച്ച പണി പതിനെട്ടും പയറ്റിയാലും ലഭിക്കാത്ത "ഇടി "ഈ ഇത്തിരി കുഞ്ഞൻമാരിൽ നിന്നും ലഭിച്ചിരുന്നതിനാൽ വില അൽപ്പം കൂടിയാലും ഇടി പ്രേമികൾ അതിന് പുറകേ കൂടി.
സബ് വൂഫറിന് ആവശ്യമായ സ്പീക്കർ ടെക്നോളജി കണ്ട് പിടിച്ചത് JBL ആണെന്നുള്ള കാര്യം അറിയാമല്ലോ.
സബ് വൂഫർ എന്ന ടെക്നോളജി വർക്ക് ചെയ്യണമെങ്കിൽ അതിന് അനുയോജ്യമായ സ്പീക്കർ മാത്രം പോര. നല്ലൊരു ലോ പാസ് ഫിൽറ്റർ സർക്യൂട്ട് വേണം ഒപ്പം അനുയോജ്യമായ അളവുകൾ ഉള്ള ബോക്സുകളും വേണം.
ലോ പാസ് ഫിൽറ്റർ സർക്യൂട്ടുകളുടെ തുടക്കം 1910 ൽ ആരംഭിക്കുന്നു. ജോർജ് എ കാമ്പ് ബെൽ എന്ന ബെൽ ലാബോറട്ടറി എഞ്ചിനിയറാണ് ടെലിഫോൺ ലൈനുകളിൽ ഇടിമിന്നൽ മൂലം ഉണ്ടാകുന്ന അപശബ്ദങ്ങൾ ടെലിഫോണിൽ എത്തുന്നത് തടയാൻ വേണ്ടി കോയിലുകളും, കപ്പാസിറ്ററുകളും മാത്രം അടങ്ങിയ ഒരു ലോ പാസ് ഫിൽറ്റർ ആദ്യമായി ഡിസൈൻ ചെയ്തത്.
1920ൽ ബെൽ ലാബിലെ തന്നെ ഓട്ടോ ജെ സോബൽ എന്ന മറ്റൊരു എഞ്ചിനീയർ ഇതിനെ പരിഷ്കരിച്ച് ഏതാനും റസിസ്റ്ററുകൾ ഒപ്പം ചേർത്ത് സോബൽ M ഫിൽറ്റർ രൂപപ്പെടുത്തി.
ഇവയെല്ലാം പാസീവ് ഫിൽറ്ററുകളായിരുന്നു.
( പ്രവർത്തിക്കാൻ പ്രത്യേക വൈദ്യുതി ആവശ്യമില്ലാത്ത സർക്യൂട്ടുകളാണ് പാസീവ് സർക്യൂട്ടുകൾ )
JBL കമ്പനി 1927 മുതൽ സിനിമാ തീയേറ്ററുകളിലും, മ്യൂസിക് കൺസേർട്ടുകളിലും ഇടിമുഴക്കം സൃഷ്ടിച്ചിരുന്നത് അവർ പ്രത്യേകമായി ഡിസൈൻ ചെയ്ത ലോ പാസ് സ്പീക്കർ ബോക്സുകളും ,ഫിൽറ്റുകളുടെയും സഹായത്തോടെയായിരുന്നു. ഇവയൊന്നും ഹോം ഓഡിയോ എന്ന കാറ്റഗറിയിൽ വരുന്നതായിരുന്നില്ല രണ്ടോ മൂന്നോ പേർ ചേർന്ന് പിടിച്ചാലേ ഇവയൊക്കെ ഒന്ന് നീക്കിവയ്ക്കാൻ തന്നെ സാധിക്കുമായിരുന്നുള്ളൂ.
അങ്ങനെ കാലം കടന്നു പോയ്ക്കൊണ്ടിരുന്നു.1965 ൽ ടെക്സാസ് ഇൻസ്ട്രുമെൻ്റ്സും, അമേരിക്കയിലെ നാഷണൽ സെമികണ്ടക്റ്റർ കമ്പനിയും സംയുക്തമായി LM 324 എന്ന ക്വാഡ് OP ആമ്പ് IC ഡവലപ്പ് ചെയ്ത് പുറത്തിറക്കിയതോടെ ലോ പാസ് ഫിൽറ്ററുകളുടെ പുതുയുഗം ആരംഭിച്ചു.
റോബർട്ട് മൂഗ് എന്ന അമേരിക്കൻ ഓഡിയോ എഞ്ചിനിയർ LM 324 ഐ സി ഉപയോഗിച്ച് വോൾട്ടേജ് കൺട്രോൾഡ് ലോ പാസ് ,ഹൈപാസ് ഫിൽറ്റർ കോമ്പിനേഷൻ ആക്റ്റീവ് ടോൺ കൺട്രോൾ സർക്യൂട്ട് ഡിസൈൻ ചെയ്ത് ഓഡിയോ എഞ്ചിനിയറിങ്ങ് സൊസൈറ്റി എന്ന ലോക ഓഡിയോ എഞ്ചിനീയർമാരുടെ സംഘടന നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചതോടെ വലിപ്പം കുറഞ്ഞ സ്പീക്കറുകൾ ഉപയോഗിച്ചും ചങ്ക് കലക്കുന്ന ഇടി സാദ്ധ്യമാക്കുന്ന ആക്ടീവ് ലോ പാസ് ഫിൽറ്ററുകളുടെ യുഗം ആരംഭിച്ചു.
ഇതോടെ വീടുകളിലെ സ്വീകരണമുറികളിലെ ആംപ്ലിഫയറുകളിലും, ടെലിവിഷനുകളിലുമെല്ലാം മെഗാ ബാസ് ലഭ്യമായിത്തുടങ്ങി.
ഇതോടെ സബ് വൂഫർ സർക്യൂട്ടുകളുടെ ഉപജ്ഞാതാവ് എന്ന പേരിൽ റോബർട്ട് മൂഗ് പ്രശസ്തനായി. ലോകപ്രശസ്തമായ മൂഗ് സിന്തസൈസർ എന്ന ഇലക്ട്രോണിക് സംഗീത ഉപകരണം കണ്ടു പിടിച്ചതും ഇദ്ദേഹം തന്നെയാണ്.
1980കളുടെ തുടക്കത്തിൽ അമേരിക്കൻ കമ്പനിയായ ബോസ് അക്വാസ്റ്റിമാസ് AM - 5 എന്ന തികച്ചും അദൃശ്യമായ ഒരു മിനിയേച്ചർ ഹോം സബ് വൂഫർ സിസ്റ്റം വിപണിയിലെത്തിച്ചതോടെ കാര്യങ്ങൾ വീണ്ടും മാറി മറിഞ്ഞു. ഒരു ആറിഞ്ച് സബ് വൂഫറും രണ്ടര ഇഞ്ചിൻ്റെ രണ്ട് സ്പീക്കർ വീതമുള്ള രണ്ട് സാറ്റലൈറ്റ് സൈഡ് സ്പീക്കറുകളുമായി പുറത്തിറങ്ങിയ അക്വാസ്റ്റിമാസ് 5 എന്ന ഇത്തിരി കുഞ്ഞൻ ഹോം തീയേറ്റർ സബ് വൂഫർ സിസ്റ്റം 30 ഹെർട്സ് മുതലുള്ള ഡീപ്പ് ബാസ് നൽകിയത് ഓഡിയോ പ്രേമികളുടെ ഹൃദയം പിടപ്പിക്കാൻ തുടങ്ങി.
AM 5 ൻ്റെ ശബ്ദം കേട്ട് വലിയ ഒരു സെറ്റ് പ്രതീക്ഷിച്ച് ചുറ്റും പരതുന്നവരെ പറ്റിച്ച് ചീവിടിനെപ്പോലെ ഒളിച്ചിരിക്കാൻ മിടുക്കനായിരുന്നു ഈ ബോസ്
ഡൗൺ ഫയറിങ്ങായതിനാലും, കാണാൻ ഒരു ലുക്കില്ലാത്ത രൂപമായതിനാലും മേശയുടെയും, കട്ടിലിൻ്റെയും, അടിയിലും, ബുക്ക് ഷെൽഫിലുമെല്ലാം അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ ഒളിച്ചിരിക്കാൻ മിടുക്കനായിരുന്നു ബോസിൻ്റെ .ഈ ഇത്തിരിക്കുഞ്ഞൻ.
.
പക്ഷേ അതിൽ നിന്ന് വരുന്ന ശബ്ദമോ വലിയ 12 ഇഞ്ച് സ്പീക്കറുകൾ പോലും തോറ്റു പോകും.
ഇന്ന് ലോകമെമ്പാടും പുറത്തിറങ്ങുന്ന ഹോം ഓഡിയോ സബ് വൂഫറുകളെല്ലാം ബോസ് AM5 നെ കോപ്പിയടിച്ച് ...സോറി AM - 5 ൽ നിന്നും ഐഡിയ കൺസീവ് ചെയ്ത് നിർമ്മിച്ചിരിക്കുന്നതാണ്.
ലുക്കിലല്ല വർക്കിലാണ് കാര്യം എന്നത് ലോകത്തിന് കാണിച്ച് കൊടുത്ത് അവരുടെ നാലിരട്ടി കാശ് മേടിച്ചെടുക്കുന്ന കണ്ണിൽ ചോരയില്ലാത്ത ബോസിനെ അനുകരിച്ച് കളസം കീറി കളം വിട്ടവർ അനവധിയാണ്.
പുറത്തിറങ്ങിയ അന്നു മുതൽ ഇന്ന് വരെ സബ് വൂഫറുകളെ വീടിൻ്റെ പടിക്കകത്ത് കടത്താത്ത ഓഡിയോ ഫൈലുകൾ എന്ന എലൈറ്റ് ക്ലാസ് സംഗീത ആസ്വാദകരുടെ ആജീവനാന്ത എതിർപ്പിനെ മറികടന്നും സംഗീത ലോകത്തെ ബഹളമയമാക്കുന്ന സബ് വൂഫറുകളുടെ പ്രസക്തി കാലം ചെല്ലുംതോറും കൂടി വരുന്നതല്ലാതെ കുറയുന്നില്ല.
അജിത് കളമശേരി.
ചിത്രങ്ങൾ പാസീവ് സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ ഡിസൈനറായ റോബർട്ട് മൂഗ് . ഇൻസൈറ്റിൽ ലോകത്തിലെ ലക്ഷണമൊത്ത ആദ്യ സബ് വൂഫറായ ബോസ് AM-5
കുറഞ്ഞ ചിലവിൽ 400 വാട്ടിൻ്റെ ഒരു സബ് വൂഫർ ആംപ്ലിഫയർ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്ന ഞാനെഴുതിയ PCB സഹിതമുള്ള പുസ്തകം ഇപ്പോൾ മൂന്നാം എഡിഷനിലേക്ക് കടന്നിരിക്കുകയാണ്. പുസ്തകം ആവശ്യമുള്ളവർ എൻ്റെ 7012358500 നമ്പരിലേക്ക് വാട്സാപ്പ് മെസേജ് വിട്ടാൽ മതി.

Monday, September 1, 2025

ഓഫാക്കിയാലും കെടാത്ത LED ബൾബുകൾ

 ഓഫാക്കിയാലും കെടാത്ത LED ബൾബുകൾ


 

കറണ്ടിന് വലിയ വിലയില്ലാതിരുന്ന 1980 കളിലും,90 കളിലും നമ്മൾ 60 വാട്ടിൻ്റെയും, 100 വാട്ടിൻ്റെയും ചില്ല് ബൾബുകൾ വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. വീടിൻ്റെ മുൻവശത്ത് ഒരു ട്യൂബ് ലൈറ്റ് ഇടുന്നത് തന്നെ ആഡംബരം!
അങ്ങനെയിരിക്കെ രാജ്യത്ത് പതിയെ പതിയെ കറണ്ടിന് വില കൂടിത്തുടങ്ങി 100 ൻ്റെയും 60 ൻ്റെയും ബൾബുകൾ ' ഉപയോഗിച്ചിട്ടാണ് കറണ്ട് ചാർജ് ഇങ്ങനെ കൂടുന്നത് നിങ്ങൾ ഇത്തിരി കറണ്ടിൽ ഒത്തിരി വെളിച്ചം തരുന്ന CFL ബൾബുകളിലേക്ക് മാറുവിൻ...
CFL വെറും 9 വാട്ട് കറണ്ടിൽ 100 വാട്ട് സാദാ ബൾബിൻ്റെ വെളിച്ചം തരും! ഒരിക്കൽ ഇട്ടു കഴിഞ്ഞാൽ പിന്നെ അത് കാക്കത്തൊള്ളായിരം മണിക്കൂറുകൾ തെളിച്ചിട്ടാലും ഫ്യൂസാകില്ല എന്നെല്ലാം കറണ്ട് വിദഗ്ദർ സ്റ്റേജ് കെട്ടി പ്രസംഗം തുടങ്ങി.
നമ്മുടെ ഇലക്ട്രിസിറ്റി ബോർഡ് പോലും ചായക്കാശ് കൊടുത്താൽ 2 CFL ആളാം പ്രതി വീട്ടിൽ കൊണ്ട് തരാമെന്ന് വരെ പറഞ്ഞു.
ഇനി നമ്മളായിട്ട് അത് പരീക്ഷിച്ചില്ലെന്ന് വേണ്ടെന്ന് കരുതി. വെറും 10 രൂപയ്ക്ക് വീടിനടുത്തുള്ള പലചരക്ക് കടയിൽ പോലും സുലഭമായി ലഭിച്ചിരുന്ന സാദാ ബൾബുകളെല്ലാം ഊരി വലിച്ചെറിഞ്ഞു കളഞ്ഞു.
അവിടെയെല്ലാം നൂറും നൂറ്റമ്പതും രൂപ വിലയുള്ള CFL എന്ന പരിഷ്കാരി ബൾബിനെ തൂക്കി..
തൂവെള്ള വെളിച്ചം വീട് മുഴുവൻ നിറഞ്ഞു കുറച്ച് പുറത്തേക്കും ഒഴുകി... കാശിത്തിരി പൊടിച്ചാലെന്താ നമ്മളും പരിഷ്കാരിയായി....അഭിമാന വിജുംഭ്രിതനായി അടുത്തമാസത്തെ കറണ്ട് ബില്ല് വരുവാൻ കാത്തിരുന്നു. കറണ്ട് ചാർജിൽ ലാഭം കിട്ടുന്ന തുക കൊണ്ട് ഒരു മൂന്നാർ ട്രിപ്പ് പോലും പ്ലാൻ ചെയ്തു.!
എടാ മക്കളേ ആ ആട്ടും കൂട്ടിലെ ബൾബ് ഓഫാക്കടാ ...
അതൊന്നും വേണ്ടമ്മേ ഇത് ഇമ്മിണി കറണ്ടിൽ കത്തുന്ന CFL ബൾബാ... ഒരു മാസം കത്തിയാൽ 9X5X 30 = ആ എത്രയാന്ന് ആർക്കറിയാം കുറച്ച് കറണ്ടേ ചിലവാകൂ...
ഞാൻ ഓംസ് ലോ മറന്ന് പോയതിനാൽ കണക്ക് കൂട്ടൽ അത്ര ശരിയായില്ല.
പിറ്റേ മാസത്തെ കറണ്ട് ബില്ല് വന്നപ്പോൾ കണ്ണ് തള്ളി !
തലേമാസം കൊടുത്തതിൻ്റെ ഇരട്ടി ബില്ല്... എന്ത് പറ്റി.. സർക്കാര് പറഞ്ഞത് പോലെ എല്ലാ ബൾബും മാറ്റി CFL ആക്കിയല്ലോ... എന്നിട്ടും ചാപ്പാ....
ഡാ ഷിഹാബേ നിൻ്റെ കറണ്ട് ബില്ല് എത്രയാടാ നന്നായിട്ട് കുറഞ്ഞോ?
ഞാൻ വേലിക്കൽ ചെന്ന് എൻ്റെ പ്രഭാഷണം കേട്ട് വീട് മുഴുവൻ CFL ആക്കിയ കൂട്ടുകാരനോട്...വിളിച്ച് ചോദിച്ചു.
abcdefgh@##****... എൻ്റെ ചെവി അടഞ്ഞ് പോയി ...
ഇനി നമ്മളായിട്ട് KSEB ക്കാർക്ക് ശമ്പളം കിട്ടാതെ വരണ്ട..ഞാൻ ഷർട്ടുമെടുത്തിട്ട് കറണ്ട് കാശടക്കാൻ പോയി..
കവലയിൽ അതാ ഒരാൾകൂട്ടം ഞാനൊന്നു ശ്രദ്ധിച്ചു.. CFL ട്യൂബുകൾ മാരകമാണ്. അതിനകത്ത് മെർക്കുറി അടങ്ങിയിരിക്കുന്നു. അതിലൊരൽപ്പം അകത്ത് ചെന്നാൽ ആള് അപ്പഴേ തട്ടിപ്പോകും. CFL വലിച്ചെറിയരുത്. അതിലെ വിഷം മണ്ണിൽ കലരും, പുല്ലിൽ കയറും, പശു പുല്ല് തിന്നും, നമ്മൾ പാല് കുടിക്കും വിഷം അകത്തെത്തും.. ഠിം..
ഇതിന് പരിഹാരമായി ഇതാ എത്തിയിരിക്കും LED ബൾബുകൾ .. ഒരു റേഷൻ കാർഡിന് 5 LED ബൾബുകൾ സഹായ വിലയ്ക്ക് കിട്ടും. നിങ്ങളുടെ CFL ഇങ്ങോട്ട് തരൂ ഇതാ പുതിയ LED ബൾബുമായി പോകൂ.. കറണ്ടിൻ്റെ മണമടിച്ചാൽ കത്തുന്ന LED ബൾബ്... സ്വിച്ച് ഓഫാക്കിയാലും കത്തുന്ന LED ബൾബ്.. ഒരിക്കൽ ഇട്ടാൽ പിന്നെ ഫ്യൂസാവുകയേ ഇല്ല.
ഞാനും വരിയിൽ കയറി നിന്നു. എനിക്കും വേണം ഓഫാക്കിയാലും കത്തുന്ന LED ബൾബ് .
CFL എല്ലാം ഊരി മാറ്റി LED ബൾബുകൾ ഇട്ടു.. എന്തൊരാശ്വാസം,എന്ത് വെളിച്ചം എന്ത് കുളിർമ്മ...
മീറ്ററിലെ അക്കങ്ങൾക്ക് കഴിഞ്ഞ മാസത്തേക്കാൾ വലിയ വ്യത്യാസമൊന്നും കാണാത്തത് കൊണ്ട്.ഇവിടെ ആരും ബൾബൊന്നും ഇടുന്നില്ല എന്ന് കരുതി. വീട്ടിൽ റീഡിങ്ങെടുക്കാൻ വരുന്ന KSEB ക്കാരൻ . ചമ്മി തിരിച്ച് പോകട്ടെ ..
ചില മുറികളിലെ LED ബൾബുകൾ സ്വിച്ച് ഓഫാക്കിയിട്ട് പോലും പതിയെ കത്തുന്നുണ്ട് നൈറ്റ് ലാമ്പ് വേറെ വേണ്ട! കറണ്ടിൻ്റെ മണമടിച്ചിട്ടാകും ഇങ്ങനെ കത്തുന്നത്.
പാൽകാരൻ അണ്ണാച്ചി ലൂണയുമായി മുന്നിലെ റോഡിലൂടെ പോയതിന് പെട്രോൾ പമ്പ് കാരൻ വഴക്ക് പറയുന്നത് കണ്ടായിരുന്നു. പെട്രോളിൻ്റെ മണമടിച്ചാൽ തൻ്റെ വണ്ടി ഓടും അതവർക്ക് നഷ്ടമാണെന്ന് ...
അത് പോലെ LED ബൾബ് ഇട്ടതിന് ഇനി KSEB ക്കാര് വഴക്ക് പറയുമോ ആവോ?
ഇല്ലായിരിക്കും ... അവരല്ലേ ഇത് സഹായവിലയ്ക്ക് തന്നത്..
തങ്ങളുടെ സ്വന്തം ഉൽപ്പന്നം എല്ലാവരും കുറച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രചാരണം നടത്തുന്ന ഒരു കമ്പനിയേ ലോകത്തുള്ളൂ അത് നമ്മടെ KSEB യാണല്ലോ!.
ദിവസങ്ങൾക്കെന്നാ സ്പീഡാ.... മാസം 2 കഴിഞ്ഞു.. കറണ്ട് ബില്ല് വന്നു.. CFL ഉണ്ടായിരുന്നതിലും കൂടി LED ഇട്ടപ്പോൾ കറണ്ട് കാശ്.
മീറ്റർ നോക്കാൻ വന്നയാൾ പടി കടന്ന് തിരിച്ച് പോകാൻ തുടങ്ങുന്നു.
സാറേ ഒന്ന് നിന്നേ ഇതെന്നാ പരിപാടിയാ കറണ്ട് കാശ് കുറയാൻ ബൾബ് മാറ്റി CFL ഇടാൻ നിങ്ങൾ പറഞ്ഞു... ഞാനിട്ടു... കറണ്ട് കാശ് കൂടിയതല്ലാതെ കുറഞ്ഞില്ല.
പിന്നെ നിങ്ങൾ CFL മാറ്റി LED ഇടൂ കാശ് കുറയും എന്ന് പറഞ്ഞു. അതും ചെയ്തു.. ദേ പിന്നെയും കറണ്ട് കാശ് കൂടി ..
നിങ്ങൾ 5 സ്റ്റാർ റേറ്റിങ്ങുള്ള ഇൻവെർട്ടർ ഫ്രിഡ്ജാണോ ഉപയോഗിക്കുന്നത്?
അല്ല സാദാ ഫ്രിഡ്ജ്.
നിങ്ങൾ 5 സ്റ്റാർ റേറ്റിങ്ങുള്ള BLDC ഫാനാണോ ഉപയോഗിക്കുന്നത്?
അല്ല സാദാ ഫാൻ ..
നിങ്ങൾ 3 സ്റ്റാർ റേറ്റിങ്ങുള്ള LED TV യാണോ ഉപയോഗിക്കുന്നത്?
അല്ല പഴയ പെരു വയറൻ TV.
എന്നിട്ടാണോ കറണ്ട് കാശ് കൂടി എന്ന് പരാതി പറയുന്നത്.
പഴയത് കൊടുത്ത് ഫ്രിഡ്ജ് 5 സ്റ്റാർ വാങ്ങുക..
ഫാനെല്ലാം BLDC ആക്കുക
TV പുതിയത് മേടിക്കുക .
എന്നിട്ടും കറണ്ട് കാശ് കൂടിയാൽ ഒരു പരാതി എഴുതി KSEB യിൽ കൊടുത്താൽ മതി.
എന്തിന്?
മീറ്റർ മാറ്റി വച്ച് തരാൻ!!
സാർ ഒരു സംശയം..
എന്താ?
LED ബൾബ് ഓഫാക്കിയാലും കത്തുന്നു.. അതിന് ചാർജ് വരുമോ?
അജിത് കളമശേരി..08.10.2024

ഓഡിയോ ഇലക്ട്രോണിക്സ് പുസ്തകങ്ങൾ മേക്ക് മൈ ആംമ്പ് പാർട്ട് വൺ ''ഇടുക്കി പവർ "

ഓഡിയോ ഇലക്ട്രോണിക്സ് 

പുസ്തകങ്ങൾ  

മേക്ക് മൈ ആംമ്പ് പാർട്ട് വൺ

ഇടുക്കി പവർ 


 

അജിത് കളമശേരി എഴുതിയ ഓഡിയോ ഇലക്ട്രോണിക്സ് സംബന്ധിയായ രണ്ട് കനപ്പെട്ട പുസ്തകങ്ങൾ പുറത്തിറങ്ങി.
ഇന്ത്യൻ നിർമ്മിതമായ കോമ്പോണെൻ്റുകൾ ഉപയോഗിച്ച് ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങൾ അറിയാവുന്നവർക്ക് പോലും സ്ട്രെയിറ്റ് ഫോർവേഡ് രീതിയിൽ കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ക്ലാസ് A, ക്ലാസ് AB ആംപ്ലിഫയറുകൾ സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിനും, അതിൽ നമുക്കിഷ്ടപ്പെട്ട ടോൺ സെറ്റ് ചെയ്യുന്നതിനും മേക്ക് മൈ ആംമ്പ് പാർട്ട് വൺ ''ഇടുക്കി പവർ " എന്ന പുസ്തകത്തിലൂടെ പഠിക്കാം.
കൂടാതെ ബാസ് & ട്രബിൾ സർക്യൂട്ടുകൾ
ബഫർ ആംപ്ലിഫയർ
ക്രോസ് ഓവർ നെറ്റ് വർക്കുകൾ.
ഷോക്കടിക്കാത്ത പവർ സപ്ലേ.
ട്രാൻസ്ഫോർമർ ടെസ്റ്റർ
തുടങ്ങി നിങ്ങൾ അറിയാനാഗ്രഹിക്കുന്ന ധാരാളം ടെസ്റ്റഡ് ഓക്കേ സർക്യൂട്ടുകളും.
ഇതിൻ്റെ തുടർച്ചയായ മേക്ക് മൈ ആമ്പ് പാർട്ട് 2 "തൃശൂർ പൂരം " എന്ന പുസ്തകത്തിൽ കുറഞ്ഞ ചിലവിൽ ഒരു 400 വാട്ട് ഡിജിറ്റൽ ഫിഡിലിറ്റി ക്ലാസ് D ആംപ്ലിഫയർ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്നു.
ക്ലാസ് Dയുടെ ഫീഡ്ബാക്ക്.
ക്ലാസ് Dയുടെ ലോ പാസ് ഫിൽറ്റർ എന്നിവയൊക്കെ തികച്ചും വ്യത്യസ്തമാണ് ഈ ഡിജിറ്റൽ ഫിഡിലിറ്റി ആംപ്ലിഫയറിൽ.
ഇൻവെർട്ടർ, UPS ബോർഡുകളിൽ ഉപയോഗിക്കുന്ന ഏത് മോസ് ഫെറ്റും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം.
രണ്ട് പുസ്തകങ്ങളും അവ നിർമ്മിക്കാനുള്ള വിദേശ നിർമ്മിത ഡബിൾ സൈഡ് ഗ്ലാസ് എപ്പോക്സി PCB സഹിതം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
7012358500 എന്ന നമ്പരിലേക്ക് വാട്സാപ്പ് book എന്ന് മെസേജ് വിട്ടാൽ മതിയാകും.

ഓഡിയോ ഇലക്ട്രോണിക്സ് മേക്ക് മൈ ആമ്പ് പാർട്ട് 2 "തൃശൂർ പൂരം "

 ഓഡിയോ ഇലക്ട്രോണിക്സ് 

 മേക്ക് മൈ ആമ്പ് പാർട്ട് 2 

"തൃശൂർ പൂരം "


 

അജിത് കളമശേരി എഴുതിയ ഓഡിയോ ഇലക്ട്രോണിക്സ് സംബന്ധിയായ രണ്ട് കനപ്പെട്ട പുസ്തകങ്ങൾ പുറത്തിറങ്ങി.
ഇന്ത്യൻ നിർമ്മിതമായ കോമ്പോണെൻ്റുകൾ ഉപയോഗിച്ച് ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങൾ അറിയാവുന്നവർക്ക് പോലും സ്ട്രെയിറ്റ് ഫോർവേഡ് രീതിയിൽ കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ക്ലാസ് A, ക്ലാസ് AB ആംപ്ലിഫയറുകൾ സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിനും, അതിൽ നമുക്കിഷ്ടപ്പെട്ട ടോൺ സെറ്റ് ചെയ്യുന്നതിനും മേക്ക് മൈ ആംമ്പ് പാർട്ട് വൺ ''ഇടുക്കി പവർ " എന്ന പുസ്തകത്തിലൂടെ പഠിക്കാം.
കൂടാതെ ബാസ് & ട്രബിൾ സർക്യൂട്ടുകൾ
ബഫർ ആംപ്ലിഫയർ
ക്രോസ് ഓവർ നെറ്റ് വർക്കുകൾ.
ഷോക്കടിക്കാത്ത പവർ സപ്ലേ.
ട്രാൻസ്ഫോർമർ ടെസ്റ്റർ
തുടങ്ങി നിങ്ങൾ അറിയാനാഗ്രഹിക്കുന്ന ധാരാളം ടെസ്റ്റഡ് ഓക്കേ സർക്യൂട്ടുകളും.
ഇതിൻ്റെ തുടർച്ചയായ മേക്ക് മൈ ആമ്പ് പാർട്ട് 2 "തൃശൂർ പൂരം " എന്ന പുസ്തകത്തിൽ കുറഞ്ഞ ചിലവിൽ ഒരു 400 വാട്ട് ഡിജിറ്റൽ ഫിഡിലിറ്റി ക്ലാസ് D ആംപ്ലിഫയർ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്നു.
ക്ലാസ് Dയുടെ ഫീഡ്ബാക്ക്.
ക്ലാസ് Dയുടെ ലോ പാസ് ഫിൽറ്റർ എന്നിവയൊക്കെ തികച്ചും വ്യത്യസ്തമാണ് ഈ ഡിജിറ്റൽ ഫിഡിലിറ്റി ആംപ്ലിഫയറിൽ.
ഇൻവെർട്ടർ, UPS ബോർഡുകളിൽ ഉപയോഗിക്കുന്ന ഏത് മോസ് ഫെറ്റും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം.
രണ്ട് പുസ്തകങ്ങളും അവ നിർമ്മിക്കാനുള്ള വിദേശ നിർമ്മിത ഡബിൾ സൈഡ് ഗ്ലാസ് എപ്പോക്സി PCB സഹിതം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
7012358500 എന്ന നമ്പരിലേക്ക് വാട്സാപ്പ് book എന്ന് മെസേജ് വിട്ടാൽ മതിയാകും

ഫെബ്രുവരി 13 ലോക റേഡിയോ ദിനം.

 


ഇന്ന് ഫെബ്രുവരി 13 ലോക റേഡിയോ ദിനം. ശബ്ദ സൗകുമാര്യത്തിന് പേരു കേട്ട FM റേഡിയോയുടെ കഥ തന്നെയാകട്ടെ ഇന്ന്.
FM റേഡിയോ ഒരു ചതിയുടെ കഥ!
ശബ്ദ സൗകുമാര്യത്തിന് കേൾവികേട്ട FM റേഡിയോയുടെ ടെക്നോളജി നമ്മൾക്കായി വികസിപ്പിച്ച് നൽകിയ എഡ്വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ശാസ്ത്രജ്ഞനാണ്.
ശാസ്ത്രലോകത്തിലെ കുതികാൽ വെട്ടും, പാരവയ്പും, ചതിയും നിമിത്തം മനം മടുത്ത അദ്ദേഹം 1954 ജനുവരി 31 അർദ്ധരാത്രിയിൽ ന്യൂയോർക്ക് സിറ്റിയിലെ ഒരു റേഡിയോ ടവറിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഇന്ന് നാം കേൾക്കുന്ന FM പ്രക്ഷേപണത്തിന് പിന്നിൽ ആ വഞ്ചനയുടെ നീറുന്ന കഥയുണ്ട്.
റേഡിയോ പ്രക്ഷേപണത്തിൻ്റെ തുടക്കകാലത്ത് AM ബാൻഡിലായിരുന്നു പ്രക്ഷേപണം.
AM പ്രക്ഷേപണത്തിൻ്റെ പ്രധാന പോരായ്മ അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ റേഡിയോ സ്വീകരണത്തെ വികലമാക്കും എന്നതായിരുന്നു.
ഇടിവെട്ട്, അയണോസ്ഫിയറിലെ മാറ്റങ്ങൾ, സൂര്യ കളങ്കങ്ങൾ എന്നിവയെല്ലാം റേഡിയോയിൽ ലഭിക്കുന്ന സിഗ്നലുകളെ വക്രീകരിച്ച് പൊട്ടലും ചീറ്റലുമായി ശ്രോതാക്കളുടെ മനം മടുപ്പിച്ചു. പക്ഷേ റേഡിയോയ്ക്ക് വേറൊരു പകരക്കാരൻ ഇല്ലാത്തതിനാൽ ജനങ്ങൾ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു കൂടി.
വാക്വം ട്രയോഡ് വാൽവ് കണ്ട് പിടിച്ച ലീ ഡേ ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞൻ്റെ സഹായിയായി തൻ്റെ കോളേജ് പഠനകാലാത്ത് തന്നെ ആംസ്ട്രോങ്ങ്‌ കൂടി.
ഫോറസ്റ്റിൻ്റെ ലാബിൽ സഹായിയായി നിന്ന് വാക്വം ട്യൂബുകളുടെ സാങ്കേതിക രഹസ്യങ്ങൾ ആംസ്ട്രോങ്ങ് പഠിച്ചെടുത്തു.
1912 ൽ വാക്വം ട്യൂബുകൾ ഉപയോഗിച്ച് റീ ജനറേറ്റീവ് റിസീവറുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തു.
FM റേഡിയോ റിസീവറുകളുടെ കണ്ട് പിടിത്തത്തിന് വഴിമരുന്നിട്ട കണ്ടുപിടുത്തമായിരുന്നു അത്. 1914 ൽ അദ്ദേഹത്തിന് ഈ ടെക്നോളജിക്ക് പേറ്റെൻ്റ് ലഭിച്ചു.
അതുവരെ തൻ്റെ ശിഷ്യൻ്റെ കണ്ട് പിടുത്തങ്ങള വളരെ നിസാരമായി കണ്ടിരുന്ന ആശാനായ ലീ ഡേ ഫോറസ്റ്റ് ഇതിൽ അസൂയാലുവാകയും തൻ്റെ കണ്ട് പിടുത്തങ്ങൾ കോപ്പിയടിച്ചാണ് ആംസ്ട്രോങ്ങ് പേറ്റെൻ്റ് എടുത്തതെന്ന് കാട്ടി കേസ് കൊടുക്കുകയും ചെയ്തു. FM റേഡിയോ ചരിത്രത്തിലെ ആദ്യ വഞ്ചന ഇവിടെ തുടങ്ങി.
അതീവ ബുദ്ധിമാനായിരുന്ന ആംസ്ട്രോങ്ങ് തൻ്റെ കണ്ട് പിടുത്തങ്ങളിലേക്ക് എത്താൻ എടുത്ത വഴികൾ പന്ത്രണ്ടോളം നോട്ട് ബുക്കുകളിൽ വളരെ വിശദമായി എഴുതി സൂക്ഷിച്ചിരുന്നു.
തൻമൂലം നീണ്ട നിയമയുദ്ധത്തിൽ ആശാൻ തോറ്റു ശിഷ്യൻ ജയിച്ചു.
ഇതോടെ അമേരിക്കയിലെ അന്നത്തെ വൻകിട റേഡിയോ നിർമ്മാണ കമ്പനികളായ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്ക എന്ന RCA, വെസ്റ്റേൺ ഇലക്ട്രിക് എന്നിവർ ലക്ഷക്കണക്കിന് ഡോളർ നൽകി ആംസ്ട്രോങ്ങിനോട് ഈ പേറ്റെൻ്റ് വാങ്ങാൻ തയ്യാറായി.
എന്നാൽ RCA തൻ്റെ പേറ്റെൻ്റ് കേസിൽ ആശാനൊപ്പം നിന്നതിനാൽ തൻ്റെ കണ്ട് പിടുത്തം വെസ്റ്റേൺ ഇലക്ട്രിക്കിന് ആംസ്ട്രോങ്ങ് കൈമാറി.
ഈ ടെക്നോളജി പുർണ്ണമായും FM എന്ന സാങ്കേതിക വിദ്യ ആയിരുന്നില്ല. അന്തരീക്ഷ വ്യതിയാനങ്ങൾ ഈ പ്രക്ഷേപണത്തെയും ബാധിച്ചിരുന്നു.
സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആംസ്ട്രോങ്ങ് പരീക്ഷണങ്ങൾ തുടർന്നു.
അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ വിജയം കണ്ടു. 1933 ഫെബ്രുവരിയിൽ ആംസ്ട്രോങ്ങിന് FM റേഡിയോ ട്രാൻസ്മിറ്ററിൻ്റെയും, റിസീവറിൻ്റെയും പേറ്റെൻ്റ് അവകാശം ലഭിച്ചു.
ജനറൽ ഇലക്ട്രിക് കമ്പനിക്ക് സ്വന്തം പണം നൽകി ഒരു FM ട്രാൻസ്മിറ്ററും, 25 FM റേഡിയോകളും ആംസ്ട്രോങ് നിർമ്മിച്ചെടുത്തു.
അങ്ങനെ ലോകത്തിലെ ആദ്യ FM റേഡിയോ നിർമ്മാതാക്കളായി ജനറൽ ഇലക്ട്രിക് മാറി.
ഇന്നത്തെപ്പോലെ 88 MHz മുതൽ 108 MHz വരെയായിരുന്നില്ല ആംസ്ട്രോങ്ങിൻ്റെ ഫ്രീക്വൻസി. 41 മുതൽ 44 MHz വരെയായിരുന്നു.
ടെസ്ല കോയിലുകൾ ഉപയോഗിച്ച് ഇടിമിന്നൽ കൃത്രിമമായി നിർമ്മിച്ച് അതിൻ്റെ ചുവട്ടിൽ തൻ്റെ FM റേഡിയോ ട്യൂൺ ചെയ്താണ് ആംസ്ട്രോങ്ങ് FM ൻ്റെ ശബ്ദ ശുദ്ധി തെളിയിച്ചത്.
1937ൽ നടന്ന ഒരു ഇലക്ട്രോണിക് പ്രദർശനത്തിൽ FM റേഡിയോയിലൂടെ ബിഥോവൻ്റെ സിംഫണി പ്രക്ഷേപണം ചെയ്തപ്പോൾ അത് റേഡിയോയിൽ നിന്നല്ല തൊട്ടടുത്ത മുറിയിൽ ഒളിപ്പിച്ച് നിറുത്തിയ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ് ബഹളം പോലുമുണ്ടാക്കി ചിലർ!
1937 മുതലാണ് FM റേഡിയോ വ്യാവസായികമായി നിർമ്മിച്ച് GE വിപണിയിലെത്തിച്ച് തുടങ്ങിയത്.
വെറും 4 വർഷം കൊണ്ട് ,നാല് ലക്ഷത്തിലധികം FM റേഡിയോകൾ GE വിറ്റഴിച്ചിരുന്നു.
FM റേഡിയോ ഇങ്ങനെ അടിച്ച് കയറിയാൽ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് മനസിലാക്കിയ RCA മറ്റ് റേഡിയോ നിർമ്മാതാക്കളെ കൂട്ട് പിടിച്ച് FM റേഡിയോകൾക്കെതിരേ പല വിധ പാരകൾ വയ്ക്കാൻ ആരംഭിച്ചു.
TV പ്രക്ഷേപണത്തെ ബാധിക്കുന്നു എന്ന് പറഞ്ഞ് കള്ളത്തെളിവുകൾ ഉണ്ടാക്കി ഫ്രീക്വൻസി അലോട്ട് ചെയ്യുന്ന അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ച് കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി FM ന് അലോട്ട് ചെയ്ത 41-44 MHz ഫ്രീക്വൻസി RCA പിൻ വലിപ്പിച്ചു.
TV യുടെ ശബ്ദ പ്രക്ഷേപണത്തിന് FM സാങ്കേതിക വിദ്യ വികസിപ്പിച്ച് ആംസ്ട്രോങ്ങ് ഇതിന് പരിഹാരം കണ്ടെത്തിയെങ്കിലും, എതിർ പക്ഷം ശക്തമായതിനാൽ FM ഫ്രീക്വൻസി ആംസ്ട്രോങ്ങ് വികസിപ്പിച്ചെടുത്ത 41-44 MHz ൽ നിന്നും ഒഴിവാക്കപ്പെട്ടു.
ഇതാടെ 4 ലക്ഷത്തിലധികം FM റേഡിയോകൾ വെറും എലിപ്പെട്ടികളായി മാറി. ഇതാണ് ചരിത്രത്തിൽ FM ടെക്നോളജിക്ക് ഏതിരേ നടന്ന രണ്ടാമത്തെ വൻ ചതിപ്രയോഗവും തിരിച്ചടിയും.
FM ന് പുതിയതായി അനുവദിക്കപ്പെട്ട 88-108 MHz ൽ നിന്ന് പഴയ ഫ്രീക്വൻസിയിലേക്ക് തിരികെ പോകാനായി വൻ തുക മുടക്കി വിവിധ കേസുകൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. വൻ കടബാദ്ധ്യതയിൽ മുങ്ങി ആംസ്ട്രോങ്ങ്.
ഇതിനിടയിലും തൻ്റെ 4 ലക്ഷത്തിലധികം വരുന്ന റേഡിയോ ശ്രോതാക്കൾക്കായി 41-44 MHz ട്യൂണർ 88-108 MHz ആയി മാറ്റുന്നതിനുള്ള കൺവെർട്ടർ അദ്ദേഹം ഡിസൈൻ ചെയ്തിരുന്നു.
100 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ ഉപയോഗിച്ചാൽ റേഡിയോ സിഗ്നൽ എത്തുന്നതിലും അധികം ദൂരം 10 കിലോവാട്ട് FM സിഗ്നലുകൾ എത്തുമെന്നതിനാൽ പുതിയ റേഡിയോ ട്രാൻസ്മിറ്ററുകൾ FM ടെക്നോളജിയിലേക്ക് മാറാൻ കമ്പനികൾ തിരക്ക് കൂട്ടി.
100 KW മീഡിയം വേവ് ട്രാൻസ്മിറ്റർ ഒരു ചെറു നഗരത്തിന് വേണ്ട കറണ്ടും വൻതോതിൽ സ്ഥല സൗകര്യവും ഉപയോഗിക്കുമ്പോൾ ഒരു ബഹുനില മന്ദിരത്തിൽ ഉപയോഗിക്കുന്ന കറണ്ടും ഒരു മുറിയിൽ ഒതുങ്ങുന്ന ട്രാൻസ്മിറ്ററും FM പ്രക്ഷേപണം വൻതോതിൽ ചിലവ് കുറച്ചു..
FM ഫ്രീക്വൻസി നേർ രേഖയിലേ സഞ്ചരിക്കൂ കുന്നും മലയും FM താണ്ടില്ല എന്ന വ്യാപക പ്രചരണം മറ്റ് കമ്പനികൾ നടത്തിയെങ്കിലും അതൊന്നും ഏറ്റില്ല. FM വിദൂരതയിലും വ്യക്തമായി കിട്ടാനുള്ള ആൻ്റിന ഡിസൈൻ ചെയ്ത് ആംസ്ട്രോങ്ങ് ഈ പ്രചരണത്തിൻ്റെ വായടച്ചു. ന്യൂയോർക്കിൽ നിന്നുള്ള FM പ്രക്ഷേപണം 125 കിലോമീറ്റർ അകലെ വരെ വിജയകരമായി സ്വീകരിക്കുന്ന പ്രദർശനങ്ങൾ ഇതിന് വേണ്ടി നടത്തി.
FM റേഡിയോ നിർമ്മിക്കാനുള്ള അവകാശം GEക്ക് മാത്രമായി ആംസ്ട്രോങ്ങ് നൽകിയിരുന്നതിനെ മറികടക്കാൻ നേരായ മാർഗ്ഗത്തിൽ പോയാൽ നടക്കില്ല എന്ന് കണ്ട് അദ്ദേഹത്തിൻ്റെ FM ടെക്നോളജിൽ 5 മാറ്റങ്ങൾ വരുത്തി പുതിയ ടെക്നോളജിയായി പേറ്റെൻ്റ് എടുത്ത് RCA അടക്കമുള്ള കമ്പനികൾ FM റേഡിയോകൾ വൻതോതിൽ പുറത്തിറക്കി.ഇത് FM ചരിത്രത്തിലെ മൂന്നാം വഞ്ചന!
ഈ തിരിച്ചടികൾക്കിടയിലും FM ഉപയോഗിച്ചുള്ള റഡാർ സിസ്റ്റവും സാറ്റലൈറ്റുകളിലേക്കും, ചന്ദനിലേക്കും വരെ റേഡിയോ സിഗ്നലുകൾ എത്തിക്കാനുള്ള ടെക്നോളജികളും അദ്ദേഹം വികസിപ്പിച്ചെടുത്തു.
FM ലൂടെ സ്റ്റീരിയോ ആയി ശബ് ദം പ്രക്ഷേപണം ചെയ്യാൻ പറ്റും എന്ന ഐഡിയയും ആംസ്ട്രോങ്ങ് തന്നെയാണ് കണ്ടെത്തിയത്. സ്റ്റീരിയോ പ്രക്ഷേപണത്തിനും എതിരാളികൾ പാര വച്ചതിനാൽ അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമേ കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി ആ ടെക്നോളജിക്ക് അനുമതി ലഭിച്ചുള്ളൂ. 1961 ജൂൺ 1 ന് ന്യൂയോർക്കിലും, ചിക്കാഗോയിലുമായി 2 റേഡിയോ സ്റ്റേഷനുകൾ FM സ്റ്റീരിയോ പ്രക്ഷേപണം ആരംഭിച്ചു. തുടർന്ന് TV ശബ് ദ പ്രക്ഷേപണവും സ്റ്റീരിയോ മോഡിലായി.
തൻ്റെ ടെക്നോളജിയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി മറ്റ് കമ്പനികൾ റേഡിയോകൾ നിർമ്മിക്കാനരംഭിച്ചത് FM പേറ്റെൻ്റിൽ നിന്നും ആംസ്ട്രോങ്ങിന് ലഭിച്ചു കൊണ്ടിരുന്ന വൻ തുകകൾ നഷ്ടപ്പെടുത്തി.
ഇതിനെതിരേ വീണ്ടും കേസുകൾ നൽകിയെങ്കിലും, സാമ്പത്തിക നില ആകെ പരിതാപകരമായി. മനസു മടുത്ത അദ്ദേഹം 1954 ജനുവരി 31ന് അർദ്ധരാത്രിയിൽ ഗവേഷണത്തിനായി റേഡിയോ ടവർ സ്ഥാപിച്ചിരുന്ന മൻഹാട്ടൻ സിറ്റിയിലെ റിവർ ഹൗസ് എന്ന ബഹുനില മന്ദിരത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
64 വയസായിരുന്നു അപ്പോൾ പ്രായം
അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ കേസുകളെല്ലാം തുടർന്ന് നടത്തി.എല്ലാ കേസുകളും ജയിച്ച് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു.1955 ൽ നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നല്ലൊരു പങ്ക് ചിലവാക്കി ആംസ്ട്രോങ്ങ് മെമ്മോറിയൽ റിസർച്ച് ഫൗണ്ടേഷൻ ന്യൂയോർക്കിൽ അവർ സ്ഥാപിച്ചു. റേഡിയോ, വയർലസ് സംബന്ധമായ കണ്ട് പിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷൻ്റെ ഉദ്ദേശലക്ഷ്യം.
FM റേഡിയോ ട്രാൻസ്മിഷൻ സംബന്ധിയായ 55 ൽ അധികം പേറ്റെൻ്റുകൾ എഡ് വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ആ ശാസ്ത്രകാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മൾ ഓരോ തവണ FM റേഡിയോ ഓൺ ചെയ്യുമ്പോഴും ആ മഹാനായ ശാസ്ത്രകാരനുള്ള ആദരവാകട്ടെ.
മാർക്കോണിക്ക് ശേഷം റേഡിയോ പ്രക്ഷേപണ സാങ്കേതിക വിദ്യയിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല.
സംഗീതലോകം എന്നെന്നും ആംസ്ട്രോങ്ങിനോട് കടപ്പെട്ടിരിക്കും.
1977 ജൂലൈ 23 ന് ഇന്ത്യയിലെ ആദ്യ സ്റ്റേഷൻ മദ്രാസിൽ (ചെന്നൈ )ആരംഭിച്ചതോടെ ഇന്ത്യയും FM യുഗത്തിലേക്ക് കാൽ വച്ചു.
ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റേഷൻ 2001 ൽ ബാംഗ്ലൂരിൽ ആരംഭിച്ച റേഡിയോ സിറ്റിയാണ്.ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റീരിയോ പ്രക്ഷേപണവും ഇവിടെ നിന്നായിരുന്നു.
കേരളത്തിലെ ആദ്യ FM ന് സ്റ്റേഷൻ 1989 നവംബർ 1 ന് എറണാകുളം ജില്ലയിലെ കാക്കനാട് ആരംഭിക്കപ്പെട്ടു.
കേരളത്തിലെ ആദ്യ സ്വകാര്യFM സ്റ്റേഷൻ 2007 നവംബർ 29 ന് കോഴിക്കോട് നിന്നാരംഭിച്ച റേഡിയോ മാംഗോയാണ്.
വില കുറഞ്ഞ LED ബൾബുകളും- ട്യൂബുകളും ഇറക്കി ചൈനക്കാർ ലോകത്തിലെ FM റേഡിയോ പ്രക്ഷേപണത്തിൻ്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്നു എന്ന ദു:ഖവാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കണം.
LED ബൾബുകൾ ഉണ്ടാക്കുന്ന ഇൻ്റർഫിയറൻസ് മൂലം FM ഒട്ടും വ്യകതമല്ലാതെയാണ് ലഭിക്കുന്നത്. ഇത് FM ൻ്റെ കുഴപ്പമല്ല ഓരോ LED ബൾബും ഓരോ FM ട്രാൻസ്മിറ്റർ പോലെ പ്രവർത്തിച്ച് ഇലക്ട്രിക്കൽ ഓസിലേഷനുകൾ പുറപ്പെടുവിക്കുന്നതാണ്. വില കുറഞ്ഞ ക്ലാസ് D ആംപ്ലിഫയറുകളും FM സിഗ്നലുകളെ അപശ്രുതിയാക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്.
ഇത് മൂലം FM റേഡിയോ പ്രക്ഷേപണം പൂർണ്ണമായും വെറുത്ത് മൊബൈലും, ഇൻ്റർനെറ്റും ഉപയോഗിച്ച് FM സ്റ്റേഷനുകൾ കേൾക്കുന്ന അവസ്ഥയിലേക്ക് നമ്മളിൽ പലരും മാറിയിട്ടുണ്ട്.
ഇൻ്റർനെറ്റിലൂടെയുള്ള FM റേഡിയോ പ്രക്ഷേപണത്തിൻ്റെ പ്രചാരം വർദ്ധിച്ചതിനേത്തുടർന്ന് വിദേശ രാജ്യങ്ങളിൽ FM (ഫ്രീക്വൻസി മോഡുലേഷൻ)ട്രാൻസ്മിറ്ററുകൾ ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുകയാണ്.
നമ്മുടെ നാട്ടിൽ ഇപ്പോൾ കാലഹരണപ്പെട്ട AM ടെക്നോളജി ഉപയോഗിക്കുന്ന MW (ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ) സ്റ്റേഷനുകളാണ് ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുന്നത്.
റേഡിയോ ഓൺ ചെയ്യാൻ തന്നെ മടിയാകുന്ന വിധത്തിൽ ചെവിക്ക് അസ്വസ്ഥതയുളവാക്കുന്ന പൊട്ടലും ചീറ്റലും, മൂളലുമാണ് ഇപ്പോൾ ഏത് FM റേഡിയോ സ്റ്റേഷൻ.വച്ചാലും ലഭിക്കുന്നത്.
LED ട്യൂബുകളുടെയും, LED ബൾബുകളുടെയും ഇലക്ട്രോണിക് സർക്യൂട്ടാണ് ഈ പ്രശ്നത്തിന് പിന്നിൽ. ഇവയിൽ നിന്നും കുറച്ച് ദൂരെ മാറ്റി വച്ചോ, ഓഫ് ചെയ്ത ശേഷമോ ആണ് പലരും റേഡിയോ കേൾക്കുന്നത്.
നല്ല കമ്പനികൾ ഇറക്കിയിരുന്ന LED ബൾബുകളിൽ അവ വൈദ്യുതി ലൈനിലേക്ക് ഇലക്ട്രിക്കൽ നോയിസും, ഹാർമോണിക്സും കടത്തിവിടുന്നത് തടയുന്ന സർക്യൂട്ടകൾ ഉണ്ടായിരുന്നു. പക്ഷേ വില 500-600 രൂപ റേഞ്ചിൽ വന്നിരുന്നു. ഇപ്പോൾ LED കത്താൻ മാത്രം ഉള്ള അത്യാവശ്യ സാധനങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് LED ബൾബിൻ്റെ വില 60- 100 രൂപ റേഞ്ചിലേക്ക് കുറഞ്ഞു. അപ്പോൾ വൈദ്യുതി ലൈനുകൾ മുഴുവൻ റേഡിയോ ഇൻ്റർ ഫിയറൻസ് കൊണ്ടു നിറഞ്ഞു.
RF ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ്.(നോയ് സ്) ഇല്ലാത്ത LED ബൾബുൾ സർക്കാർ പോത്സാഹിപ്പിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിലും FM റേഡിയോ സ്റ്റേഷനുകൾ പൂട്ടിപ്പോകുന്ന കാലം വിദൂരമല്ല.ഇത് ഒരു പുന:സംപ്രേഷണം ! എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, .13.02.2025