PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, May 24, 2012

1955 ല്‍ ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി

  1955 ല്‍ ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി അന്തരിച്ചു
 

ടിവി റിമോര്‍ട്ട് കണ്‍ട്രോള്‍ കണ്ടുപിടിച്ച യൂജിന്‍ പോളി ചിക്കാഗോയില്‍ അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇല്ലിനോയിസിലെ ഡൗണേഴ്സ് ഗ്രോവിലുള്ള അഡ്വക്കെറ്റ് ഗുഡ് സമാരിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1955 ല്‍ സെനിത്ത് ഇലട്രോണിക്സില്‍ ചേര്‍ന്ന അദ്ദേഹം, 1956 ലായിരുന്നു പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളില്‍ നിന്നു ടെലിവിഷന്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നു പോളെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം ടെലിവിഷന്‍ രംഗത്തു വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. 47 വര്‍ഷത്തോളം അദ്ദേഹം ഈ കമ്പനിയില്‍ സേവനമനുഷ്ഠിച്ചു. 1915 ല്‍ ചിക്കാഗോയില്‍ ജനിച്ച പോളി, രണ്ടാം ലോക മഹായുദ്ധ കാലത്തു യുഎസ് പ്രതിരോധ വകുപ്പില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണു റിമോര്‍ട്ട് കണ്ടുപിടിക്കുന്നത്.

എന്‍ജിനീയറിങ് മേഖലയിലെ സമഗ്ര സംഭാവനകള്‍ മാനിച്ചു 1997 ല്‍ എമി അവാര്‍ഡ് നല്‍കി ആദരിച്ചു. പതിനെട്ടോളം പേറ്റന്‍റുകളാണു യുജിന്‍ പോളിയുടെ പേരിലുള്ളത്.
 സാധാരണ തൊഴിലാളിയായി സേവനം ആരംഭിച്ച അദ്ദേഹം 1955 ലാണ്‌ വയര്‍ലെസ്‌ റിമോട്ട്‌ കണ്ടുപിടിച്ചത്‌.

47 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ഗവേഷണം സെനിത്തിനെ മികച്ച ഇലക്‌ട്രോണിക്‌സ് കമ്പനികളിലൊന്നാക്കി. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നതാണ്‌ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്‌.

റഡാര്‍ വിഭാഗത്തിലാണു പോളേയ്‌ പ്രവര്‍ത്തിച്ചത്‌. സൈന്യത്തില്‍നിന്നു ലഭിച്ച അറിവുകള്‍ അദ്ദേഹത്തിന്‌ റിമോട്ട്‌ കണ്‍ട്രോള്‍ നിര്‍മാണത്തിനു സഹായകമായി. റിമോട്ട്‌ അവതരിപ്പിച്ചതോടെ സെനിത്ത്‌ അമേരിക്കയുടെ ടെലിവിഷന്‍ മാര്‍ക്കറ്റില്‍ മുന്നിലെത്തി. പിന്നീട്‌ മറ്റു കമ്പനികളും പോളേയ്‌യുടെ സാങ്കേതികവിദ്യ സ്വീകരിച്ചു. 1980 ല്‍ ഇന്‍ഫ്രാറെഡ്‌ സാങ്കേതികവിദ്യ വ്യാപകമാകുംവരെ പോളേയുടെ സാങ്കേതികവിദ്യ ടെലിവിഷന്‍ റിമോട്ട്‌ കണ്‍ട്രോള്‍ നിര്‍മാണത്തിന്‌ ഉപയോഗിച്ചു.

ഡിവിഡിയുടെ മുന്‍ഗാമിയായ വീഡിയോ ഡിസ്‌ക്, പുഷ്‌ ബട്ടണ്‍ റേഡിയോ എന്നിവയും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്‌. 1997 ല്‍ എന്‍ജിനീയറിംഗിനുള്ള എമ്മി അവാര്‍ഡ്‌ ലഭിച്ചു.

റിമോട്ട്‌ കണ്‍ട്രോള്‍ നിര്‍മിച്ചെങ്കിലും അദ്ദേഹത്തിനു സാമ്പത്തികനേട്ടം ഉണ്ടായില്ല. സാങ്കേതികവിദ്യയുടെ അവകാശം സെനിത്തിനായിരുന്നു.

No comments:

Post a Comment