CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, May 11, 2013

വാഷിംഗ് മെഷീന്‍ ഫ്രണ്ട്‌ ലോഡിംഗ് അതോ ടോപ്‌ ലോഡിംഗ് വാങ്ങണോ?

വാഷിംഗ് മെഷീന്‍ ഫ്രണ്ട്‌ ലോഡിംഗ് അതോ ടോപ്‌ ലോഡിംഗ് വാങ്ങണോ?
 ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍ വാങ്ങാനൊരുങ്ങുന്ന എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ടോപ്‌ ലോഡിംഗ് വേണോ ഫ്രണ്ട് ലോഡിംഗ് വേണമോ എന്നത്.ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ കാണാന്‍ ഭംഗി ഉള്ളവയും ടോപ്‌ ലോഡിങ്ങിനെ അപേക്ഷിച്ചു കുറച്ചുമാത്രം കരണ്ടും വെള്ളവും ഉപയോഗിക്കുന്നവയാണ് എന്നകാര്യങ്ങള്‍ ശരിതന്നെ എന്നാല്‍ ഇടത്തരക്കാര്‍ക്ക് ഏറ്റവും യോജിക്കുന്നത് ടോപ്‌ ലോഡിംഗ് മെഷീനുകളാണ്.കാരണങ്ങള്‍ ഇവയാണ്.5 kg ഫ്രണ്ട് ലോഡിങ്ങിന്റെ വിലയ്ക്ക് 6.5 kg ടോപ്‌ ലോഡിംഗ് മെഷീന്‍ കിട്ടും.ടോപ്‌ ലോഡിംഗ് മെഷീനുകള്‍ ഇടയ്ക്ക് പോസ് ചെയ്ത് വീണ്ടും തുണികള്‍ ഇടാം.തകരാറുകള്‍ താരതമ്യേന കുറവാണ്.സ്പെയര്‍പാര്‍ട്സ്  കുറഞ്ഞ വിലയില്‍ ലഭിക്കും.ലോക്കലായി സര്‍വീസ്‌  ചെയ്യാം.സ്ഥലം കുറവ്‌ മതി .ഫ്രണ്ട് ഡോറിലെ റബര്‍ വാഷറില്‍ അഴുക്കടിഞ്ഞു ഫ്രണ്ട് ലോഡിംഗ് മേഷീനുകളെ പോലെ വല്ലാത്ത ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നില്ല .ഫ്രണ്ട് ലോഡിംഗ് മേഷീനുകളെ പോലെ അടിക്കടി അതിന്റെ ഡിറ്റര്‍ജെന്റ്റ്‌ പൈപ്പ്‌ ക്ലീന്‍ ചെയ്യേണ്ട.സാംസംഗ് മെഷീനുകള്‍ വില അല്‍പ്പം കൂടിയാലും വാങ്ങുന്നതായിരിക്കും നല്ലത്.അതിനു തകരാറുകള്‍ പൊതുവേ കുറവാണ്.കൂടാതെ ശക്തമായ നിര്‍മ്മിതിയും.സര്‍വ്വീസ്‌ ബായ്ക്കപ്പും..

Friday, May 10, 2013

സോളാര്‍ ബിസിനസ് തുടങ്ങുവാന്‍ ഉദ്ധേശിക്കുന്നവരുടെ ശ്രദ്ധക്ക്‌

സോളാര്‍ ബിസിനസ് തുടങ്ങുവാന്‍ ഉദ്ധേശിക്കുന്നവരുടെ ശ്രദ്ധക്ക്‌

കേരളത്തിലുടനീളം പ്രമുഖ ഇലക്ട്രോണിക്സ് മാസികയുടെ പ്രിന്‍റ് എഡിഷന്‍ വര്‍ഷങ്ങളോളം വിതരണംചെയ്‌തു തഴക്കവും,പഴക്കവും വന്ന ഒരാള്‍ എന്ന നിലയ്ക്ക് പുതുതായി സോളാര്‍ ബിസിനസ് രംഗത്ത്‌ ഇറങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി എന്ന നിലയിലാണ് ഈ ലേഖനം എഴുതുന്നത് .സാങ്കേതിക പരമായ ബിസിനസ് ആണല്ലോ സോളാര്‍ സിസ്റ്റങ്ങളുടെത് എറണാകുളം കേന്ദ്രമാക്കി അത് തുടങ്ങുകയായിരിക്കും വിജയിപ്പിക്കാനെളുപ്പം.അസംസ്കൃതവസ്തുക്കള്‍ ,തൊഴില്‍ പരിചയമുള്ളവര്‍,വാടക കെട്ടിടങ്ങള്‍,ട്രാന്‍സ്പോര്‍ട്ടിംഗ്,കൊറിയര്‍,എയര്‍പോര്‍ട്ട്,ഷിപ്പിംഗ്,എന്നിവയെല്ലാം കുറഞ്ഞനിരക്കില്‍ ലഭ്യമാകുന്നതിന് ഇതുമൂലം സാധിക്കും.കൂടാതെ കേരളത്തിലങ്ങോളമിങ്ങോളം ഉള്ളവര്‍ക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരുവാനും നമ്മുടെ പ്രോഡക്ടുകള്‍ അവര്‍ക്ക് എത്തിക്കുവാനും ഇതുമൂലം എളുപ്പം സാധിക്കുന്നു.കൂടാതെ നിങ്ങളുടെ ബിസിനസ് കാര്‍ഡില്‍ ഒരു എറണാകുളം അഡ്രസ്‌ കിടക്കുന്നത് ബിസിനസിന്റെ ക്രെഡിബിലിട്ടി വര്‍ദ്ധിപ്പിക്കും.കൊച്ചിയില്‍ നിര്‍മ്മിച്ചത്‌ അല്ലെങ്കില്‍ കൊച്ചിയില്‍ ഓഫീസ്‌ ഉള്ളത് എന്നപേരില്‍ പുറത്തിറങ്ങുന്ന സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തിലെല്ലായിടത്തും ഒരു പ്രത്യേക മുന്‍തൂക്കം പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ലഭിക്കുന്നതായി അനുഭവം പഠിപ്പിക്കുന്നത്‌.
                                                                  ഏതുതരം ഉല്‍പ്പന്നങ്ങള്‍ ആയാലും അവ വിതരണം ചെയ്യുമ്പോള്‍ തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട,ജില്ലയിലെ ഡീലര്‍മാര്‍ക്ക്റെഡി ക്യാഷില്‍മാത്രം നല്‍കുക.ക്രെഡിറ്റ്‌ കൊടുത്താല്‍ ആ പണം പോയി എന്ന് കൂട്ടിയാല്‍ മതി.ഈ ജില്ലകളില്‍ വിശ്വാസ്യതയുള്ള ഡീലര്‍മാരെകണ്ടെത്താന്‍ തുടക്കക്കാര്‍ക്ക്പ്രയാസമായിരിക്കും .കിട്ടിയാല്‍ നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ.പുതുതായി  ബിസിനസ് രംഗത്തിറങ്ങുന്നവരെ  കബളിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് ഈ ജില്ലകളിലെ വ്യാപാരികള്‍ക്ക്‌ നന്നായറിയാം.അവര്‍ അതു നന്നായി മുതലാക്കും .കോട്ടയം ,ആലപ്പുഴ,എറണാകുളം ജില്ലകള്‍ ബിസിനസ് പരമായി ന്യൂട്രല്‍ ആണ്.അതായത് ഗുണം പ്രതീക്ഷിക്കുന്നവന് ഗുണം,ദോഷൈകദൃക്കുകള്‍ക്ക് ദോഷം.ഈ ജില്ലകളില്‍ ക്രെഡിറ്റ് കൊടുത്താല്‍ പണം കിട്ടും പക്ഷെ നമ്മള്‍ ഊര്‍ജ്ജസ്വോലരാണ് ,ബിസിനസ് ചെയ്യാന്‍ താല്‍പ്പര്യമുണ്ട്  എന്ന വിവരം അവര്‍ക്ക് ബോധ്യമാകണം.ബിസിനസ് അഭിവൃദ്ധിപ്പെടുത്താനുള്ള നിങ്ങളുടെ താല്‍പ്പര്യം കണ്ടറിയുന്ന അവര്‍ അതുപോലെ തിരിച്ചും പ്രതികരിക്കും.പണം പോകില്ല എന്ന് സാരം.ഇതിനായി ഒന്നുരണ്ടു നടപ്പ് കൂടുതല്‍ വേണ്ടിവരും എന്ന് മാത്രം.നിങ്ങള്‍ ഈ രംഗത്ത് കാലുറപ്പിക്കും എന്ന് കണ്ടാല്‍ നിങ്ങളുടെ മനസറിഞ്ഞു ഈ ജില്ലയിലെ ഡീലര്‍മാര്‍ നിങ്ങളോട് സഹകരിക്കും.
                                                                               തുടക്കക്കാര്‍ക്ക് ബിസിനസ് ചെയ്യാന്‍ ഏറ്റവും പറ്റിയ ജില്ലകള്‍ മലബാര്‍ മേഖലയാണ്.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിങ്ങള്‍ക്കായി അവസരങ്ങള്‍ തുറന്നു കിടക്കുന്നു.ഇവിടങ്ങളില്‍ നിങ്ങള്‍ എന്ത് സംരംഭവുമായി ചെന്നാലും  നിരാശപ്പെടേണ്ടി വരില്ല.തുടക്കക്കാരനെന്ന നിലയില്‍ നിങ്ങള്‍ അല്‍പ്പം പിടിപ്പുകേട് കാട്ടിയാലും അവര്‍ നിങ്ങളെ ചതിക്കില്ല .നമ്മള്‍ കണക്കെഴുതിവച്ചില്ലെങ്കില്‍ പോലും അവരുടെ കയ്യില്‍ കൃത്യമായ കണക്ക് കാണും എത്രനാള്‍ കഴിഞ്ഞാലും നയാപൈസ കുറയാതെ നിങ്ങള്‍ക്ക് കിട്ടും.


                                                               എറണാകുളം ജില്ല ഒഴിവാക്കിയാല്‍ സാങ്കേതിക പരമായി ഏറ്റവും മുന്നിട്ടു നില്‍ക്കുന്നതും ,പുതിയ സാങ്കേതിക വിദ്യകളോട് ആഭിമുഖ്യം കാട്ടുന്നതും മലബാര്‍ ജില്ലക്കാരാണ്.ഉദാഹരണത്തിന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കാലത്ത്‌  മലയാളം ഇലക്ട്രോണിക്സ് മാസികയുടെ വിവിധ ജില്ലകളിലെ സര്‍ക്കുലേഷന്‍ കണക്കുകള്‍ ഒന്ന് നോക്കൂ.

തിരുവനന്തപുരം ...................700 copy
കൊല്ലം ...................................700 copy
പത്തനംതിട്ട  .........................400 copy
ആലപ്പുഴ .................................1500 copy
കോട്ടയം  .................................2000 copy
ഇടുക്കി  ....................................1800 copy
എറണാകുളം  .........................3000 copy
തൃശൂര്‍  .....................................2500 copy
പാലക്കാട്  ..............................2800 copy
മലപ്പുറം  ..................................3500 copy
കോഴിക്കോട്  ..........................3500 copy
വയനാട്  ..................................1000 copy
കണ്ണൂര്‍  ......................................3000 copy
കാസര്‍ഗോഡ്  .........................2800 copy
സാങ്കേതികമായി  താല്‍പ്പര്യം ഉണ്ടെങ്കിലല്ലേ ഒരു സാങ്കേതിക മാസിക ചിലവാകൂ..അതില്‍ പൈങ്കിളി നോവലുകളും,ഇക്കിളിപ്പെടുത്തുന്ന ചിത്രങ്ങളുമില്ലല്ലോ.ഈ ലേഖനം ഒരു ജില്ലക്കാരെയും ഇകഴ്ത്താനോ ,പുകഴ്ത്താനോ അല്ല പുതുതായി രംഗത്തിങ്ങുന്നവര്‍ക്ക് ഒരു വഴികാട്ടി മാത്രം. വിയോജിപ്പുള്ളവര്‍ക്കായി  ആദ്യ മൂന്നു ജില്ലകളെ ക്കുറിച്ചുമുള്ള  രേഖാമൂലമുള്ള  തെളിവുകള്‍ ഉണ്ട്. 

Tuesday, May 7, 2013

സൗരോര്‍ജ പരിശീലനം

സൗരോര്‍ജ പരിശീലനം 



പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനിയേഴ്‌സ് ആന്‍ഡ് മാനേജേഴ്‌സും ചേര്‍ന്നു നടത്തുന്ന ദേശീയ സൗരോര്‍ജ പരിശീലനപരിപാടി 17ന് രാവിലെ 9.30ന് എറണാകുളം പനമ്പള്ളി നഗര്‍ സെന്റല്‍ ഹോട്ടലില്‍ നടക്കും. ചെറുകിട സംരംഭകര്‍, നിക്ഷേപകര്‍, കണ്‍സള്‍ട്ടന്‍ന്റുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന് www.energyprofessional.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0471 3242323, 9447801230.

ഇ  മെയില്‍
seemhq@gmail.com

Sunday, May 5, 2013

ബാറ്ററികളുടെ അകാലമരണം ഒഴിവാക്കാം

ബാറ്ററിയുടെ അകാലമരണം ഒഴിവാക്കാം.

ബാറ്ററിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാ‍ൻ കഴിയുമോ? ടോർച്ചിൽ, വാച്ചിൽ, റിമോട്ടിൽ, മൊബൈൽ ഫോണിൽ, ക്യാമറയിൽ കാൽകുലേറ്ററിൽ, ലാപ്ടോപ്പിൽ വാഹനത്തിൽ ഇങ്ങനെ നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളിലും ബാറ്ററി നമ്മെ സഹായിക്കുന്നു. ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ. എന്നാൽ ഈ ബാറ്ററി ശാസ്ത്രലോകത്തെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. ബാറ്ററിയുടെ സംഭരണശേഷി ഒരു പരിധിവിട്ട് വർധിപ്പിക്കാനാകാത്തത് ഇന്നും ശാസ്ത്ര ലോകത്തിനു വെല്ലുവിളിയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിനു ഏറ്റവും വലിയ തടസവും ഈ ബാറ്ററിയുടെ സംഭരണ ശേഷിക്കുറവു തന്നെയാണ്.

ഓരോ ഉപകരണത്തിനും അതിന്റെ പ്രവർത്തന രീതിക്കു അനുസരിച്ച് ഉള്ള ബാറ്ററികളാണ് നിർമ്മിക്കാറുള്ളത്. വാഹനങ്ങളിലാണെങ്കിൽ ഉയർന്ന വോൾട്ടേജും കറണ്ടും നൽകുന്ന ലെഡ് ആസിഡ് ബാറ്ററികളും, വാച്ചിലാണെങ്കിൽ അവസാന നിമിഷം വരെ ഒരെ അളവിൽ കറണ്ട് നൽകുന്ന നിക്കൽ കാഡ്മിയം ബാറ്ററികളും, ടോർച്ച്, ക്യാ‍മറ എന്നിവയിൽ കുറഞ്ഞ വിലയിൽ ലഭ്യമായ NiMH ബാറ്ററികളും, മൊബൈൽ, ലാപ്ടോപ് എന്നിവയിൽ ലിഥിയം അയോൺ ബാറ്ററികളും ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എങ്ങനെയൊക്കെയാണെങ്കിലും ബാറ്ററിയിൽ ചാർജ് നിൽക്കുന്നില്ല എന്ന പരാതി വളരെ സാധാരണമായി കേട്ടു വരുന്ന ഒന്നാണ്. ഇത് ഒരിക്കലും ബാറ്ററിയുടേയോ നിർമ്മാതാവിന്റെയോ കുറ്റമല്ല, മറിച്ച് നിങ്ങൾ ആ ബാറ്ററിയെ ശരിയായി കൈകാര്യം ചെയ്യാത്തതുകൊണ്ടാണ്. ലിഥിയം അയോൺ ബാറ്ററികളും, NiMH ബാറ്ററികളും അതിന്റെ ആദ്യ ഉപയോഗത്തിൽ തന്നെ പരമാവധി ചാർജ് ശേഖരിക്കുന്ന രീതിയിൽ പരുവപ്പെടുത്തി എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അതു വളരെ വേഗത്തിൽ തന്നെ ഉപയോഗപ്രദമല്ലാതെ ആയിത്തീരുന്നതാ‍ണ്. ലെഡ് ആസിഡ് ബാറ്ററികൾ ഇത്തരത്തിൽ പരുവപ്പെടുത്തണ്ട കാര്യമില്ല എന്നുകൂടി ഓർമിപ്പിക്കട്ടെ.
നമ്മൾ അധികമാരും തന്നെ ബാറ്ററിയെ കണ്ടീഷൻ ചെയ്യുന്നതിൽ അഥവാ പരുവപ്പെടുത്തിയെടുക്കുന്നതിൽ ഒട്ടും ശ്രദ്ധ കൊടുക്കാറില്ലെന്നതാ‍ണ് സത്യം. നമ്മുടെ അശ്രദ്ധമായ ഉപയോഗം അതിന്റെ ആയുസ്സ് കുറയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നമ്മുടെ പുതിയ മൊബൈലോ, ലാപ്ടോപ്പോ ഉപയോഗിക്കുന്നതിനു മുന്ന് 6 മുതൽ 10 മണിക്കൂർ വരെ ചാർജ് ചെയ്യണം. ഒരുപക്ഷെ നിങ്ങൾ ചാർജ് ചെയ്യുന്ന ഉടനെ തന്നെ ചാർജ് മുഴുവനാ‍യി എന്നു കാണിച്ചാലും ഒരിക്കലും അതു മുഴുവായി ചാർജ് ആയിട്ടുണ്ടാകില്ല എന്നു മനസിലാക്കുക. തുടർന്ന് ആ ബാറ്ററി പൂർണ്ണമായും ചാർജ് ഇറങ്ങി പോകുന്നതു വരെയാണ് ഒരു സൈക്കിൾ എന്നു പറയുന്നത്. ഇത്തരം പത്ത് സൈക്കിൾ പൂർത്തിയാ‍യാൽ മാത്രമേ നിങ്ങളുടെ ബാറ്ററി പൂർണ്ണമായും കണ്ടീഷൻ ചെയ്യപ്പെട്ടു എന്നു പറയാൻ സാധിക്കൂ. തുടർന്നുള്ള ഉപയോഗത്തിൽ ചാർജിങ്ങ് പൂർത്തിയായി എന്ന അടയാളം ലഭിക്കുന്ന തു വരെ മാത്രം ചാർജ് ചെയ്താൽ മതിയാകും. ബാറ്ററി പൂർണ്ണമായും ചാർജ് ഇറങ്ങിപോകാൻ അനുവദിക്കരുത് എന്ന ധാരണ നിങ്ങൽക്കുണ്ടെങ്കിൽ അതു ലെഡ് ആസിഡ് ബാറ്ററികൾക്കു മാത്രമാണ് ബാധകമായിട്ടുള്ളത്. മറ്റു ബാറ്ററികൾ പൂർണ്ണമായും ഉപയോഗിക്കുന്നതാണ് അതിന്റെ ആയുസ്സിന് നല്ലത്.

നമ്മുടെ ബാറ്ററിയുടെ ആയുസ്സ് കുറക്കുന്ന മറ്റ് ചില കാര്യങ്ങളും കൂടി ഉണ്ട്. കമ്പനി ബാറ്ററി നിർമ്മിക്കുന്നതിനൊപ്പം അതിനു അനുയോജ്യമായ ചാർജിങ്ങ് ഉപകരണവും നിർദ്ദേശിക്കാറുണ്ട്. ബാറ്ററിയുടെ വോൾട്ടേജ്, കറന്റ് ശേഷിക്കനുസരിച്ചാണ് അതിന്റെ ചാർജിങ്ങ് ഉപകരണം തിരഞ്ഞെടുക്കുന്നത്. അനുയോജ്യമല്ലാത്ത ചാർജിങ്ങ് ഉപകരണം ബാറ്ററിയുടെ ആയുസ്സിനെ വളരെ ദോഷകരമായി ബാധിക്കും. രാത്രി മുഴുവൻ ചാർജ് ചെയ്യാൻ വക്കുന്നതാണ് മറ്റൊരു ദോഷം. മൊബൈലിന്റെയും, ലാ‍പ്ടോപ്പിന്റെയും ചാർജിങ്ങ് സമയം 3 മുതൽ 5 മണിക്കൂർ ആണെന്നിരിക്കെ അധിക സമയം ചാർജ് ചെയ്യാൻ വക്കുന്നത് ബാറ്ററി നശിക്കുന്നതിനു കാരണമാകും. അതുപോലെ ബാറ്ററി ഷോർട്ട് ചെയ്യുന്നതും അതിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്.
ബാ‍റ്ററി കൈകാര്യം ചെയ്യുന്ന പോലെ തന്നെ പ്രധാനമാണ് അതു നശിപ്പിക്കുന്നതും എന്നു ഓർമിപ്പിക്കട്ടെ. നമ്മുടെ പരിസ്ഥിതിക്കു വളരെ ദോഷകരമായ ഒരുപാടു ലോഹങ്ങൾ അതിലടങ്ങിയിട്ടുണ്ട്. അതു അലക്ഷ്യമായി വലിച്ചെറിയുന്നത് മലിനീകരണത്തിനു കാരണമാകും. ബാറ്ററി സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതു, പരിസ്ഥിതി സംരക്ഷണത്തിൽ നിങ്ങൾ നൽകുന്ന ഒരു വിലപ്പെട്ട സംഭാവനയാണ്.
നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ബാറ്ററി പരുവപ്പെടുത്തേണ്ട സമയം കഴിഞ്ഞെങ്കിലും വിഷമിക്കണ്ട, ഇനിയും പുതിയ ബാറ്ററി കൈകാര്യം ചെയ്യേണ്ട ഒരുപാടു അവസരങ്ങൾ വന്നു ചേരുമല്ലോ. ആ സന്ദർഭത്തിൽ ഈ വിജ്ഞാനം നിങ്ങൾക്കു തീർച്ചയായും ഉപകാരപ്പെടും.

പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും


പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും 
 
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയായിരിക്കും പുതിയ നിരക്ക്. 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും നല്‍കണം.
500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. വൈദ്യുതിയുടെ അമിത ഉപയോഗം തടയാനാണ് 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ യൂണിറ്റിന് 5. 89 രൂപ ഈടാക്കാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇവര്‍ക്ക് ഫ്‌ളാറ്റ് റേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 24,000 ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ.
സംസ്ഥാന റെഗുലേറ്ററി കമീഷനാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
സിംഗിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്‌സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇതില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത് 28 ലക്ഷം പേരാണ്. ഇവരൊഴികെയുള്ളവര്‍ മാസം ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടിവരും.30000 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ള വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും.മുന്‍പുള്ള നിരക്ക് അനുസരിച്ച് 300 യൂണിറ്റിനു മീറ്റര്‍ ചാര്‍ജും ഫിക്സ്ഡ് ചാര്‍ജും ഒഴിവാക്കിയാല്‍ 1342 രൂപയാണ്
അടയ്ക്കെണ്ടി യിരുന്നത്.ഇതില്‍ 1220 രൂപയാണ് കരണ്ട് ചാര്‍ജ്‌.ഡ്യൂട്ടി 122 രൂപയും.301 യൂനിട്ടായാല്‍ 7 രൂപ കൂട്ടി 1349 രൂപ നല്‍കിയാല്‍ മതിയായിരുന്നു.എന്നാല്‍ പുതിയ നിരക്കില്‍ 300 യൂണിറ്റ് വരെ മാത്രമാണ് സ്ലാബ് .
1 to 80 unit rs 2.20
81 to 120 unit rs3.00 
121 to 150 unit rs 3.80
151 to 200 unit rs 5.30
201 to 300 unit rs 6.50
 ഈ നിരക്കില്‍ 1325+ഡ്യൂട്ടി 133 രൂപ ചേര്‍ത്തു 1458 രൂപയാകും എന്നാല്‍ 301 യൂണിട്ടായാല്‍ ആദ്യം മുതല്‍ എല്ലാ യൂണിറ്റിനും 5 രൂപ വീതം നല്‍കണം  അപ്പോള്‍ 301 യൂണിറ്റിനു 1505+151 രൂപ ഡ്യൂട്ടിയും അടക്കം 1656 രൂപയാകും മീറ്റര്‍ ചാര്‍ജും ,ഫിക്സ്ഡ് ചാര്‍ജും പുറമേ .400 യൂണിറ്റ് വരെ 5.00 രൂപ,401 യൂണിറ്റ് ആയാല്‍ എല്ലാ യൂണിറ്റിനും 5.50 രൂപയാകും അതായത്‌ 401യൂനിട്ടായാല്‍ 205 രൂപ അധികം നല്‍കേണ്ടി വരും

Thursday, May 2, 2013

ബ്ലേഡ്‌ (ലീഫ്‌ ) ഇല്ലാത്ത ടേബിള്‍ ഫാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കെണ്ടേ?

ബ്ലേഡ്‌ (ലീഫ്‌ ) ഇല്ലാത്ത ടേബിള്‍ ഫാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കെണ്ടേ?
 കുറിപ്പ്‌:ഇത് പൂര്‍ണ്ണമായും ഒരു ബ്ലേഡ്‌ ലെസ്‌ ഫാന്‍ അല്ല.ബ്ലേഡുകള്‍ നമുക്ക് കാണാനാകാത്ത വിധം ഉള്ളില്‍ ഒളിപ്പിചിരിക്കുന്നു എന്ന് മാത്രം